Showing posts with label evolution. Show all posts
Showing posts with label evolution. Show all posts

Thursday, March 5, 2015

ശാസ്ത്രം സത്യത്തിലേക്ക്; പരിണാമാന്ധവിശ്വാസികള്‍ അന്ധകാരങ്ങളിലേക്കും!

Bookmark and Share
സ്നേഹസംവാദം  മാസിക  മാർച്ച്‌  ലക്കത്തിൽ  പ്രസിദ്ധീകരിച്ചത്

റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം: പരിണാമത്തിന്റെ തെളിവുകള്‍ എന്ന പുസ്തകം വിലയിരുത്തപ്പെടുന്നു-ഭാഗം 14

ഗ്രന്ഥത്തിലെ ഒന്‍പതാം അധ്യായം ‘ഭൂഖണ്ഡങ്ങളാകുന്ന പെട്ടകങ്ങള്‍’ വിശകലനം ചെയ്യുന്നതിന് മുന്‍പ് പത്താം അധ്യായത്തിലെ (ബന്ധുത്വവൃക്ഷം) ജീനോം സാമ്യതകളെ കുറിച്ചുള്ള ഭാഗം ചര്‍ച്ച ചെയ്യുവാന്‍ ഉദ്ദേശിക്കുകയാണ്. ബന്ധുത്വവൃക്ഷം എന്ന അധ്യായത്തില്‍ ജൈവലോകത്തെ സമാനതകള്‍ ഡോക്കിന്‍സ് ചര്‍ച്ച ചെയ്യുന്നതില്‍ ഒരു ഘടകം അനാട്ടമിക്കല്‍ താരതമ്യമാണ്. ഇത്തരം ചര്‍ച്ചകളില്‍ അതിപ്രധാന തെളിവായി പരിണാമവിശ്വാസികള്‍ വിശ്വസിക്കുന്നതും ചൂണ്ടിക്കാട്ടുന്നതും ജീനോം സാമ്യതകളാണ്. അതില്‍തന്നെ മനുഷ്യന്റെയും ചിമ്പാന്‍സിയുടേയും ജനിതകസാമ്യം 98 ശതമാനം ആണെന്ന അവകാശവാദമാണ്. മനുഷ്യനും ചിമ്പാന്‍സിയും തമ്മില്‍ 98 ശതമാനം സാമ്യം ഉണ്ടെന്ന് അടിവരയിട്ടുകൊണ്ടാണ് കേരളത്തിലെ വര്‍ത്തമാനകാല പരിണാമപ്രബോധന പ്രചരണപ്രവര്‍ത്തനങ്ങള്‍ കൊഴിപ്പിക്കുന്നത്.(273) ചിമ്പാന്‍സിയും മനുഷ്യനും 98 ശതമാനം ജനിതകസാമ്യം ഉണ്ടെന്നതിനോട് വ്യത്യസ്ത മനുഷ്യവര്‍ഗങ്ങള്‍ തമ്മില്‍ ഒരു ശതമാനത്തിലധികം ജനിതകവ്യത്യാസം കാണപ്പെടുന്നു എന്ന പഠനം കൂട്ടി വായിച്ചാല്‍ ഫലത്തില്‍ മനുഷ്യനും ചിമ്പാന്‍സിയും തമ്മില്‍ ഉണ്ടെന്ന് പറയുന്ന രണ്ട് ശതമാനത്തിന് പ്രസക്തി ഇല്ലാതെവരും. മനുഷ്യന്റെ ജനിതകവ്യത്യാസം- ഒരുശതമാനം കണക്കാക്കിയാല്‍ ചിമ്പാന്‍സിയും മനുഷ്യനും ഒരേ ജനിതകഘടന എന്ന് വാദിക്കേണ്ടി വരും.(274)
കേരളീയ പരിണാമപ്രചാരകരുടെ ആത്മവിശ്വാസം പക്ഷേ ഡോക്കിന്‍സിനില്ല എന്നത് ഈ വിഷയത്തിലെ അദ്ദേഹത്തിന്റെ ആദ്യവാചകം തന്നെ വ്യക്തമാക്കുന്നു. ”അനാട്ടമിക്കല്‍ താരതമ്യങ്ങള്‍ക്ക് (anatomical comparison) പുറമെ തന്മാത്രാ ജനിതകശാസ്ത്രം (molecular genetics) കൂടി പരിഗണിക്കുമ്പോള്‍ താരതമ്യത്തിലധിഷ്ഠിതമായ തെളിവുകള്‍ കൂടുതല്‍ വിശ്വസനീയമായി തീരുന്നുണ്ട്.”(275) കൂടുതല്‍ വിശ്വസനീയമായി തീരുന്നുണ്ട് എന്ന വാക്യം താരതമ്യാധിഷ്ഠിത തെളിവുകള്‍ വേണ്ടത്ര ഇല്ല എന്നതിന്റെ പര്യായപദമാണ്.
 
ഈ വിഷയത്തില്‍ ഡോക്കിന്‍സിന്റെ അവകാശവാദങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ”എല്ലാ ജീവിവര്‍ഗ്ഗങ്ങളിലുമുള്ള ഡി.എന്‍.എ കോഡിന്റെ (DNA Code) അടിസ്ഥാനഘടന സമാനമാകുന്നു. വ്യക്തിഗത ജീനുകളുടെ കാര്യത്തില്‍ മാത്രമാണ് ഭിന്നതയുള്ളത്. സത്യത്തില്‍ ഇതൊരു സ്‌തോഭജനകമായ വസ്തുതയാണ്. മറ്റു പല കാര്യങ്ങളിലേക്കും വെളിച്ചം വീശുന്നതിനോടൊപ്പം എല്ലാ ജീവികളും ഒരു പൊതുപൂര്‍വികനില്‍ നിന്ന് ഉരുത്തിരിഞ്ഞതാണെന്ന് വ്യക്തമാക്കുന്ന വസ്തുതയാണിത്. കേവലം ജനിതക കോഡ് മാത്രമല്ല നാം എട്ടാമധ്യായത്തില്‍ (ഭ്രൂണവളര്‍ച്ച, കോശം തുടങ്ങിയവ ഡോക്കിന്‍സ് കുട്ടിക്കളിയാക്കിയത് എട്ടാം അധ്യായത്തിലാണ്-ലേഖകന്‍) കണ്ടതുപോലെ ജീവന്‍ നിലനിര്‍ത്തി മുന്നോട്ടുകൊണ്ടുപോകാന്‍ ആവശ്യമായ എല്ലാ ജീന്‍/പ്രോട്ടീന്‍ വ്യവസ്ഥകളും ഈ ഭൂമുഖത്തുള്ള എല്ലാ സസ്യ-ജന്തു-ബാക്ടീരിയ-ഫംഗസ്-ആര്‍ക്കിയ-വൈറസുകളിലും ഒന്നുതന്നെയാകുന്നു. വ്യത്യാസമുള്ളത് ഈ ജനിതക കോഡില്‍ എഴുതപ്പെട്ടതെന്ത് എന്ന കാര്യത്തില്‍ മാത്രമാണ്. അതല്ലാതെ കോഡുകള്‍ തമ്മില്‍ വ്യത്യാസമില്ല. താരതമ്യപഠനത്തിനായി വിവിധ ജനിതക കോഡുകളില്‍ എന്തൊക്കെ എന്ന് വിശകലനം ചെയ്യുമ്പോള്‍, ജീവികളിലെ അസ്സല്‍ ജനിതക വിന്യാസക്രമങ്ങള്‍ പരിശോധിക്കുമ്പോള്‍ സാദൃശ്യങ്ങളെ ആധാരമാക്കിയുള്ള ഒരു ശ്രേണി വ്യവസ്ഥ നമുക്ക് കണ്ടെത്താനാകും.”(276)
ജനിതക കോഡില്‍ അഥവാ ജീവികളുടെ ഡി. എന്‍. എ ഭാഷയിലുള്ള സാമ്യതകളെ വിശകലനം ചെയ്താല്‍ ജീവികളെല്ലാം ഒരു പൊതുപൂര്‍വികനില്‍ നിന്നും ഉരുത്തിരിഞ്ഞു വന്നതാണെന്ന് വ്യക്തമാവുമെന്നാണ് ഡോക്കിന്‍സ് അവകാശപ്പെടുന്നത്. അക്കാര്യം നമുക്ക് പരിശോധിക്കാം. ഡി.എന്‍.എ താരതമ്യത്തിലെ കണിശതയെക്കുറിച്ച് ഡോക്കിന്‍സ് തുടര്‍ന്നെഴുതുന്നു. ”രണ്ട് ജീവികള്‍ തമ്മിലുള്ള ബന്ധുത്വം വിശകലനം ചെയ്യണമെങ്കില്‍, ഉദാഹരണമായി ഒരു ഹെഡ്ജ്‌ഹോഗും (hedgehog) കുരങ്ങും തമ്മിലുള്ള ബന്ധുത്വം തിരിച്ചറിയണമെങ്കില്‍, രണ്ട് സ്പീഷിസുകളുടെയും എല്ലാ ജീനുകളുടെയും തന്മാത്രാ പുസ്തകം (molecular text) പഠിക്കുന്നതായിരിക്കും ഏറ്റവും ഉത്തമം. ബൈബിള്‍ പണ്ഡിതന്‍ ഏശയ്യയുടെ രണ്ട് ചുരുളുകള്‍ താരതമ്യം ചെയ്യുമ്പോള്‍ പറയാറുള്ളതുപോലെ ഓരോ പൊട്ടും പുള്ളിയും മറ്റൊന്നുമായി താരതമ്യം ചെയ്ത് സൂക്ഷ്മ അവലോകനത്തിന് വിധേയമാക്കുക. പക്ഷേ അത് സമയമെടുക്കുന്നതും ഏറെ ചെലവുള്ളതുമായ ഒരു പ്രക്രിയയാണ്. ഹ്യൂമന്‍ ജീനോം പ്രൊജക്ട് (human genome project) പൂര്‍ത്തിയാകാന്‍ ഏതാണ്ട് പത്ത് വര്‍ഷമെടുത്തു. പങ്കെടുത്തവരുടെ എണ്ണം പരിഗണിക്കുമ്പോള്‍ പത്ത് വര്‍ഷം പല നൂറ്റാണ്ടുകളെയാണ് പ്രതിനിധീകരിക്കുന്നത്.”(277)
ജീനോം തന്മാത്രാ പഠനത്തിന്റെ പരിമിതികളെയാണ് ഡോക്കിന്‍സ് ഇവിടെ അറിയാതെ വരികള്‍ക്കിടയില്‍ വ്യക്തമാക്കിയത്. പിന്നെന്തുകൊണ്ടാണ് സകല പരിണാമവിശ്വാസികളും പ്രചാരകരും ജീനോം താരതമ്യം എന്നു വിളിച്ചുപറഞ്ഞ് ശബ്ദമലിനീകരണം നടത്തുന്നത്? കാരണം വ്യക്തമാണ്. മഹാഭൂരിപക്ഷം പരിണാമവിശ്വാസികള്‍ക്കും ഡി. എന്‍. എ താരതമ്യപഠനം എന്താണെന്നറിയില്ല. എന്നാല്‍ ഡോക്കിന്‍സ് ഇക്കാര്യത്തില്‍ ബോധവാനാണ്. ഡോക്കിന്‍സ് ജീനോം പ്രൊജക്ടിനെക്കുറിച്ച് വീണ്ടുമെഴുതുന്നു. ”അപ്പോളോ മിഷന്‍ നടത്തിയ ചാന്ദ്രയാത്ര പോലെ, ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ പരീക്ഷണം പോലെ മഹത്തായ ഒരു നേട്ടമാണ് മനുഷ്യന്റെ ജീനോം മുഴുവന്‍ വായിച്ചെടുക്കാനായതിലൂടെ നാം സ്വന്തമാക്കിയത്.”(278)
 
ഡി. എന്‍. എ താരതമ്യം ചെയ്യാനുപയോഗിക്കുന്ന പരീക്ഷണമാര്‍ഗ്ഗം എന്താണെന്നുകൂടി ഡോക്കിന്‍സ് വിശദീകരിക്കുന്നു. ”നിങ്ങള്‍ ക്രമമായി ഡി. എന്‍. എ ചൂടാക്കുകയാണെന്നിരിക്കട്ടെ. ഒരു പ്രത്യേക ഊഷ്മാവില്‍ ഏതാണ്ട് 85 ഡിഗ്രി സെല്‍ഷ്യസിനടുത്ത് എത്തുമ്പോള്‍ ഡബിള്‍ ഹെലിക്‌സ് (double helix) അഥവാ ഇരട്ട ഗോവണിയുടെ രണ്ട് നിര കൈവരികള്‍ തമ്മിലുള്ള ബന്ധം അഴിഞ്ഞ് ഒറ്റയൊറ്റ ഗോവണികളായി വേര്‍പെടുന്നു. 85 ഡിഗ്രി സെല്‍ഷ്യസോ മറ്റേതെങ്കിലും ഊഷ്മാവോ നിങ്ങള്‍ക്ക് ഇഷ്ടപ്രകാരം ദ്രവണാങ്കമായി (melting point) തെരഞ്ഞെടുക്കാം. ഇനിയതിനെ തണുക്കാന്‍ അനുവദിക്കാം. എവിടെയെല്ലാം ജോഡിയാകലിന് (pairing)സാധ്യതയുണ്ടോ അവിടെയെല്ലാം അഴിഞ്ഞുപോയ ഒറ്റ ഗോവണികള്‍ (single helix) തമ്മിലോ ഒറ്റ ഗോവണിയുടെ ഭാഗവുമായോ സഹജമായി അടുത്തുകൂടി ബന്ധനം സ്ഥാപിക്കുന്നത് കാണാം. സാധാരണയുള്ള ഡബിള്‍ ഹെലിക്‌സിന്റെ ജോഡിവല്‍ക്കരണ നിയമങ്ങള്‍ തന്നെയായിരിക്കും ഈ പ്രക്രിയയേയും നിയന്ത്രിക്കുക. ചൂടാകുന്നതിനുമുന്‍പ് ഒരുമിച്ചിരിക്കുകയും ഒരു പ്രത്യേക താപനിലയില്‍ അഴിഞ്ഞുപോവുകയും ചെയ്ത പരസ്പര പൂരകമായ ഒറ്റ ഹെലിക്‌സുകള്‍ തന്നെയാകും താപനില കുറഞ്ഞുവരുന്നതോടെ വീണ്ടുമടുത്ത് പഴയതുപോലെ ഇരട്ടഗോവണി നിര്‍മ്മിക്കുകയെന്നാവും നിങ്ങള്‍ കരുതുക. അങ്ങനെ സംഭവിക്കുന്നതിന് വിരോധമൊന്നുമില്ല. പക്ഷേ, എപ്പോഴും അങ്ങനെയുള്ള അച്ചടക്കം കാണാനാവില്ലെന്നതാണ് വസ്തുത. ചില ഡി. എന്‍. എ ഭാഗങ്ങള്‍ പഴയ കൂട്ടാളികളല്ലാത്ത അന്യ ഡി.എന്‍.എ ഭാഗങ്ങളെ ജോഡിയാകന്‍ തെരഞ്ഞെടുക്കാറുണ്ട്. ഇവിടെയാണ് ശ്രദ്ധിക്കേണ്ടത്. ഈ സമയത്ത് മറ്റൊരു സ്പീഷിസില്‍പ്പെട്ട ജീവിയുടെ ജോഡിവല്‍ക്കരണസാദ്ധ്യതയുള്ള ഡി. എന്‍. എ ഒറ്റഗോവണി ഭാഗങ്ങളാണ് ഈ വിഭജിത ഒറ്റഗോവണി ഭാഗങ്ങളുടെ അടുത്ത് ലഭ്യമാക്കുന്നതെങ്കിലും അവിടെയും സഹജമായി തന്നെ ബന്ധനം സംഭവിക്കും. ഒരു ജീവിയുടെ തന്നെ ഡി.എന്‍.എ ശേഖരത്തിലെ അസ്സല്‍ പങ്കാളികള്‍ക്കിടയില്‍ തമ്മില്‍ നടക്കാനിടയുള്ള ജോഡിവല്‍ക്കരണത്തിന്റെ അതേ മാതൃകയില്‍ തന്നെയായിരിക്കും ഇതും സംഭവിക്കുക. എന്ത് കൊണ്ടങ്ങനെ പാടില്ല? വാട്ട്‌സണും ക്രിക്കും വഴിമരുന്നിട്ട തന്മാത്രാ ജീവശാസ്ത്ര വിപ്ലവത്തിന്റെ അടിസ്ഥാന നിഗമനം തന്നെയാണത്. അതായത് ഡി. എന്‍. എ വെറും ഡി. എന്‍. എ ആകുന്നു (D.N.A is just D.N.A). മനുഷ്യന്റെ ഡി. എന്‍. എ എന്നോ, ചിമ്പാന്‍സിയുടെ ഡി. എന്‍. എ എന്നോ ആപ്പിളിന്റെ ഡി. എന്‍. എ എന്നോ ഉള്ള വ്യത്യാസം അവിടെയില്ല. എല്ലാ ഡി. എന്‍. എയും ഒരു വസ്തുവാകുന്നു. ജോഡിവല്‍ക്കരണത്തിന് സാധ്യതയുള്ള ഭാഗങ്ങള്‍ തമ്മില്‍ എവിടെ കണ്ടാലും സസന്തോഷം ജോഡികളാവും. പക്ഷേ ഇത്തരം ബന്ധനങ്ങളുടെ ഉറപ്പ് (strength) എല്ലായ്‌പ്പോഴും തുല്യമായിരിക്കില്ലെന്ന് മാത്രം. ഡി. എന്‍. എ ഒറ്റഗോവണി ഭാഗങ്ങള്‍ തമ്മിലുണ്ടാകുന്ന ബന്ധനത്തില്‍ ഒരു പ്രത്യേകതയുണ്ട്. അതായത് പരസ്പരം അനുപൂരകങ്ങളായ ഒറ്റഗോവണി ഭാഗങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ക്കായിരിക്കും വൈജാത്യമുള്ള ഡി. എന്‍. എ ഒറ്റഗേവേണി ഭാഗങ്ങള്‍ക്കിടയിലുള്ള ബന്ധത്തേക്കാള്‍ കരുത്തുണ്ടാവുക. കൂടുതല്‍ ഡി. എന്‍. എ അക്ഷരങ്ങള്‍ വാട്ട്‌സണും ക്രിക്കും ബേസ് ജോഡി (base pair) എന്ന് വിളിച്ച ജോഡിവല്‍ക്കണത്തിന് ശ്രമിക്കുമ്പോള്‍ അവയുമായി യോജിക്കാത്ത അക്ഷരങ്ങളെ സ്വീകരിക്കേണ്ടി വരുന്നതിനാലാണ് ബന്ധനത്തിന്റെ കരുത്ത് ചോര്‍ന്നുപോകുന്നത്. അതുകൊണ്ടുതന്നെ ഭിന്ന സ്പീഷിസിലുള്ള ജീവികളുടെ ഡി. എന്‍. എ ബന്ധങ്ങള്‍ ഒട്ടിച്ചേര്‍ന്നുണ്ടാകുന്ന ബന്ധനങ്ങള്‍ക്ക് കരുത്ത് കുറവായിരിക്കും.”(279)
 
ഇതാണ് ഡി.എന്‍.എ മാപ്പിംഗ് പരിശോധനയുടെ പ്രധാന പ്രവര്‍ത്തനം. അടുത്ത ഖണ്ഡികയില്‍ ഈ ബന്ധങ്ങളുടെ കരുത്ത് അറിയുന്നത് എങ്ങനെ എന്നുകൂടി വിശദീകരിക്കുന്നു. ”വ്യത്യസ്ത ഡി. എന്‍. എ വിഭാഗങ്ങള്‍ ഇഴചേര്‍ന്ന് ഒന്നായി കഴിഞ്ഞാല്‍ പിന്നെ എങ്ങനെയാണ് നാം ഇത്തരം ബന്ധങ്ങളുടെ കരുത്ത് അളക്കുന്നത്? പരിഹാസ്യമാംവിധം ലളിതമായ ഒരു മാര്‍ഗ്ഗത്തിലൂടെ നമുക്കിത് നിര്‍വ്വഹിക്കാം. ഇത്തരം ബന്ധങ്ങളുടെ ദ്രവണാങ്കം അളക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഒരു ഇരട്ട ഹെലിക്‌സ് ഡി.എന്‍.എയുടെ ദ്രവണാങ്കം ഏതാണ്ട് 85 ഡിഗ്രി സെല്‍ഷ്യസാണെന്ന് മുന്‍പ് ഞാന്‍ സൂചിപ്പിച്ചുവല്ലോ. ഇത് പരസ്പരം അനുപൂരകമായ സാധാരണ ഡി.എന്‍.എ ബന്ധങ്ങളുടെ ദ്രവണാങ്കമാണ്. അതായത് പരസ്പരം അനുപൂരകമായ രണ്ട് ഡി. എന്‍. എ ഭാഗങ്ങള്‍ തമ്മില്‍ കൂടിച്ചേര്‍ന്നുണ്ടാകുന്ന ബന്ധനം ചൂടാക്കുമ്പോള്‍ ഇരട്ട ഹെലിക്‌സ് ബന്ധനം അഴിഞ്ഞുപോകുന്ന താപനിലയാകുന്നു 85 ഡിഗ്രി സെല്‍ഷ്യസ്. പക്ഷേ ബന്ധനം ദുര്‍ബലമാകുമ്പോള്‍, ഉദാഹരണമായി ബന്ധിക്കപ്പെടുന്നത് മനുഷ്യന്റെയും ചിമ്പാന്‍സിയുടേയും ഡി.എന്‍.എ ഖണ്ഡങ്ങളാകുമ്പോള്‍, ഈ കെട്ട് പൊട്ടിക്കാന്‍ അല്‍പ്പം കൂടി കുറഞ്ഞ ഊഷ്മാവേ വേണ്ടി വരികയുള്ളൂ. മനുഷ്യ ഡി. എന്‍. എ ഖണ്ഡത്തെ നാമുമായി കുറേക്കൂടി അകന്ന ബന്ധമുള്ള മത്സ്യം, ചൊറിത്തവള എന്നിവയുടെ ഡി. എന്‍. എ പദാര്‍ത്ഥവുമായി കൂട്ടിക്കെട്ടിയാല്‍ അത്തരം ബന്ധനങ്ങള്‍ അഴിഞ്ഞുപോകാന്‍ കുറേക്കൂടി കുറഞ്ഞ ഊഷ്മാവ് മതിയാകും. അതായത് ബന്ധുത്വം കുറയുന്നതിനനുസരിച്ച് ഡി.എന്‍.എ ബന്ധനങ്ങളുടെ ദ്രവണാങ്കം കുറയുന്നു. സ്വജാതിയിലുള്ള ഡി. എന്‍. എ ബന്ധനങ്ങളുടെ ദ്രവണാങ്കവും ഭിന്ന സ്പീഷിസിലുള്ളവയുടെ ഡി. എന്‍. എ ബന്ധനങ്ങളുടെ ദ്രവണാങ്കവും തമ്മിലുള്ള വ്യത്യാസങ്ങള്‍ രണ്ട് സ്പീഷിസുകള്‍ തമ്മിലുള്ള ജനിതക അകലം (genetic distance) കണക്കാക്കാനുള്ള മാനദണ്ഡമായി തീരുന്നു.”(280)
 
ശരിയായ ഡി. എന്‍. എ അക്ഷരങ്ങളായ അഡിനിന്‍, ഗ്വാനിന്‍, സൈറ്റോസിന്‍, തൈമിന്‍ (A-G-C-T) എന്നീ ബേസുകളുടേയോ ഡി ഓക്‌സി റൈബോസ് പഞ്ചസാര തുടങ്ങിയ മറ്റ് രാസപദാര്‍ത്ഥങ്ങളുടേയോ കൃത്യമായ വിന്യാസക്രമം തിട്ടപ്പെടുത്തിയല്ല ഇവിടെ പരിണാമ വിശ്വാസികള്‍ ജീനോം സാമ്യതാ താരതമ്യത്തിലൂടെ പരിണാമം തെളിയിക്കുന്നത്. നാട്ടുഭാഷയില്‍ ഒരു കൊട്ടക്കണക്കാണിത്. ഡി. എന്‍. എയേയും ഡി. എന്‍. എയില്‍ ഉള്‍ക്കൊള്ളുന്ന അതിസങ്കീര്‍ണ്ണ വിവരശേഖരത്തേയും അതിന്റെ രാസഭൗതിക ഗുണങ്ങളേയും വളരെ സംക്ഷിപ്തമായി മുന്‍പ് മനസ്സിലാക്കി. ഡി. എന്‍. എയേയോ, അതുള്‍ക്കൊള്ളുന്ന ക്രോമോസോമിനേയോ, ക്രോമോസോം ഉള്‍ക്കൊള്ളുന്ന കോശകേന്ദ്രത്തേയോ, കോശകേന്ദ്രത്തിനടക്കം നിലനില്‍ക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്ന കോശത്തേയോ ആ കോശങ്ങളാല്‍ നിര്‍മ്മിതമായ ജൈവവൈവിധ്യങ്ങളേയോ അതര്‍ഹിക്കുന്നതിന്റെ ആയിരത്തിലൊരംശമെങ്കിലും ഗൗരവത്തിലെടുത്തിരുന്നുവെങ്കില്‍ ഡോക്കിന്‍സും മറ്റ് പരിണാമവിശ്വാസികളും ഇങ്ങനെ അതിലളിതമായി അതിസങ്കീര്‍ണ ഡി. എന്‍. എയെ വിശകലനം ചെയ്യുമായിരുന്നില്ല.
ഡി. എന്‍. എ തന്മാത്രകളെ ഉരുക്കിയും കൂട്ടിച്ചേര്‍ത്തും വീണ്ടും ഉരുക്കിയും കളിക്കുന്ന പരീക്ഷണം കുറ്റമറ്റതല്ലെന്നാണ് ഡോക്കിന്‍സ് തന്നെ ഉറപ്പിച്ചു പ്രഖ്യാപിക്കുന്നത്. ”തീര്‍ച്ചയായും ഈ മാര്‍ഗ്ഗത്തില്‍ ചില സങ്കീര്‍ണ്ണതകളുണ്ട്. ഞാനതിലേക്ക് കടക്കുന്നില്ല. ചില തന്ത്രപ്രധാനമായ പ്രശ്‌നങ്ങളും ഇതിലടങ്ങിയിട്ടുണ്ട്. ഉദാഹരണമായി നിങ്ങള്‍ മനുഷ്യന്റെ ഡി.എന്‍.എ ചിമ്പാന്‍സിയുടേതുമായി മിശ്രണം ചെയ്ത് ബന്ധനം ഉണ്ടാക്കുമ്പോള്‍ മനുഷ്യ ഡി. എന്‍. എ ഖണ്ഡഭാഗങ്ങള്‍ പരിസരത്തുള്ള മറ്റ് മനുഷ്യ ഡി. എന്‍. എ ഖണ്ഡങ്ങളുമായി തന്നെ കെട്ടുകളുണ്ടാക്കാനിടയുണ്ട്. അതുപോലെ തന്നെ ചിമ്പാന്‍സി ഡി. എന്‍. എയുടെ ഭാഗങ്ങളില്‍ നല്ലൊരു ശതമാനം ചുറ്റുമുള്ള ചിമ്പാന്‍സി ഡി.എന്‍.എ ഖണ്ഡങ്ങളുമായി തന്നെ ബന്ധനത്തിലേര്‍പ്പെടാം.”(281)
98 ശതമാനം ഡി. എന്‍. എകള്‍ മനുഷ്യനും ചിമ്പാന്‍സിയും പങ്കുവെക്കുന്നു എന്ന് ഡോക്കിന്‍സും ഉരുവിടുന്നുണ്ട്. ”ചിമ്പാന്‍സിയും മനുഷ്യനും 98 ശതമാനം ജനിതക വസ്തുക്കള്‍ പങ്കിടുന്നു.” (282)   ”മനുഷ്യനും ചിമ്പാന്‍സിയും 98 ശതമാനം ജീനുകളും പരസ്പരം പങ്കിടുന്നു.”(283)  മനുഷ്യനും ചിമ്പാന്‍സിയും 98 ശതമാനം ജീനോം പങ്കിടുന്നു എന്നതിലൂടെ പരിണാമവിശ്വാസികള്‍ സമര്‍ത്ഥിക്കുന്നത് മനുഷ്യന്‍ ചിമ്പാന്‍സിയില്‍ നിന്ന് പരിണമിച്ചു എന്നല്ല, മനുഷ്യനും ചിമ്പാന്‍സിയും ഏതോ ഒരു മുതുമുത്തച്ഛന്റെ സന്തതിപരമ്പരകളില്‍ ജനിച്ചവര്‍ ആണെന്നാണ്. ഇക്കാര്യം ഡോക്കിന്‍സ് വിശദമായി വിശകലനം ചെയ്യുന്നുണ്ട്. ”ഇനി എത്തരം ഫലങ്ങളാണ് നാം പ്രതീക്ഷിക്കേണ്ടത്. പരിണാമമാതൃക വെച്ച് നോക്കുമ്പോള്‍ മനുഷ്യന്റെയും ചിമ്പാന്‍സിയുടേയും കോശങ്ങള്‍ തമ്മില്‍ വര്‍ദ്ധിച്ച തോതിലുള്ള ബന്ധമുണ്ടായിരിക്കും എന്ന പ്രവചനത്തിനാവും നിങ്ങള്‍ മുതിരുക. മനുഷ്യനും നായയും തമ്മിലുള്ള ബന്ധത്തിന് ഒരു കുറഞ്ഞ സ്‌കോറും പ്രതീക്ഷിക്കും. മനുഷ്യന്‍/നായ സാമ്യത്തെ കുറിക്കുന്ന സ്‌കോറും ഏതാണ്ട് സമാനമായിരിക്കേണ്ടതുണ്ട്. എന്തെന്നാല്‍ മനുഷ്യനും ചിമ്പാന്‍സിക്കും നായയുമായുള്ള ബന്ധം ഏറെക്കുറേ സമാനമായിരിക്കുമല്ലോ. ഇത് തന്നെയായിരിക്കും കുരങ്ങ്/നായ, ലീമര്‍/നായ എന്നിവയുടെ കോശങ്ങള്‍ തമ്മിലുള്ള സാമ്യത്തിന്റെ കാര്യവും. മനുഷ്യന്‍, ചിമ്പാന്‍സി, കുരങ്ങ്, ലീമര്‍ തുടങ്ങിയവ നായയുമായി ബന്ധപ്പെട്ടിരിക്കുന്നത് ഒരു പൊതുപൂര്‍വ്വികനായ ഒരു ആദിമ പ്രിമേറ്റ് വഴിയാകുന്നു. (ഏറെക്കുറെ അത് കാഴ്ചക്ക് ഒരു ലീമറിനെപ്പോലെ ആയിരുന്നിരിക്കണം).”(284)
 
ഇതൊരു വല്ലാത്ത പിന്നോട്ടുപോക്കാണ്. 2006ല്‍ യു.കലാനാഥന്റെ മുഖ്യപത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ച യുക്തിദര്‍ശനം എന്ന മലയാളി യുക്തിവാദികളുടെ റഫറന്‍സ് ഗ്രന്ഥത്തിലെ(285) ഒരു അധ്യായത്തിന്റെ തലക്കെട്ടുപോലും ”വാനരനില്‍ നിന്ന് നരനിലേക്ക്” എന്നാണ്.(286) പരിണാമവിശ്വാസികളുടെ ആത്മവിശ്വാസം ചോര്‍ന്നുപോകുന്നതിന്റെയും പുതിയ ശാസ്ത്ര കണ്ടുപിടുത്തങ്ങള്‍ പരിണാമവിശ്വാസത്തിന്റെ നാരായ വേരുകള്‍പോലും പിഴുതെറിയുന്നതിന്റെയും കനത്ത പ്രഹരങ്ങളില്‍ നിന്ന് രക്ഷ നേടുവാനുള്ള ചില  അടവുകള്‍ മാത്രമാണിതൊക്കെ.
ഡോക്കിന്‍സിന് ഇക്കാര്യത്തിലുള്ള ആത്മവിശ്വാസക്കുറവ് വ്യക്തമാകുന്നുണ്ട്, തുടര്‍വചനങ്ങളില്‍. അദ്ദേഹം തുടരട്ടെ: ”ഇതേ സ്‌കോര്‍ തന്നെയായിരിക്കും മനുഷ്യന്‍/പൂച്ച, ചിമ്പാന്‍സി/പൂച്ച, കുരങ്ങ്/പൂച്ച, ലീമര്‍/പൂച്ച എന്നിവയുടെ കോശങ്ങള്‍ തമ്മിലുള്ള താരതമ്യത്തിലും കണ്ടെത്താനാവുക. എന്തെന്നാല്‍ നായയും പൂച്ചയും എല്ലാ പ്രൈമേറ്റുകളുമായി ബന്ധപ്പെട്ടിരിക്കുന്നത് എല്ലാ മാംസഭുക്കുകളും പങ്കിടുന്ന ഒരു മുന്‍ഗാമി വഴിയാണ്.”(287)
എന്നാല്‍ ഡോക്കിന്‍സ് ചൂണ്ടിക്കാണിക്കാത്ത, ഇതിലേറെ രസകരമായ ജീനോം സാമ്യതകള്‍ കൂടി പരിശോധിക്കപ്പെടേണ്ടതാണ്. അവ പരിണാമവാദികളുടെ സാമ്യതാ പഠനങ്ങളുടെ പൊള്ളത്തരം വ്യക്തമാക്കും. മനുഷ്യനും ചുണ്ടെലിയും തമ്മിലുള്ള ജീനോം സാമ്യത 97.5 ശതമാനം ആണെന്ന് ആധുനിക പഠനങ്ങള്‍ വ്യക്തമാക്കുന്നു.(288) മറ്റൊരു പഠനം മനുഷ്യ ഡി.എന്‍.എയില്‍ 2. 90 ബില്യണ്‍ ബേസ് ജോഡികളും, എലികളില്‍ 2.75 ബില്യണ്‍ ബേസ് ജോഡികളും, ചുണ്ടെലി(mouse)കളില്‍ 2.60 ബില്യണ്‍ ബേസ് ജോഡികളുമാണെന്ന് വ്യക്തമാക്കുന്നു.(289) ഇക്കാര്യം മനുഷ്യജീനോം പ്രൊജക്ടിന്റെ (National human Genome Research Institute) ഔദ്യോഗിക വെബ്‌സൈറ്റിലും വ്യക്തമാക്കുന്നുണ്ട്.(290) ഇതിലേറെ രസകരമായ മറ്റൊരു കാര്യം, നാഷണല്‍ ജിയോഗ്രഫിക്കിന്റെ ഒരു ലേഖനത്തില്‍ മനുഷ്യനും ചിമ്പാന്‍സിയും 70 ശതമാനം ജീനോം സാമ്യതകളേ ഉള്ളുവെന്ന് സൂചിപ്പിക്കുന്നു.(291) ഇത്തരം വാര്‍ത്തകളും പഠനങ്ങളും വിശകലനം ചെയ്താല്‍ മനുഷ്യന്‍ എലിയില്‍ നിന്നും, എലി ചുണ്ടെലിയില്‍ നിന്നും പരിണമിച്ചു എന്നു പറയുന്നതാവും മനുഷ്യനും ചിമ്പാന്‍സിയും ഒരേ മുതുമുത്തച്ഛന്റെ സന്തതികളാണെന്ന വിശ്വാസത്തേക്കാള്‍ ശാസ്ത്രീയം!
നമുക്ക് ഡോക്കിന്‍സിലേക്ക് തന്നെ മടങ്ങാം. ഡി. എന്‍. എ അക്ഷരങ്ങളുടെ (A-G-C-T) താരതമ്യ പഠനത്തിന്റെ നല്ലൊരു ഉദാഹരണം ഡോക്കിന്‍സ് നല്‍കുന്നുണ്ട്:
 
”മനുഷ്യനും ചിമ്പാന്‍സിയും 98 ശതമാനം ജീനുകളും പരസ്പരം പങ്കിടുന്നു എന്നൊക്കെയുള്ള പ്രസ്താവനകള്‍ക്കാധാരം ഡി. എന്‍. എ മിശ്രണം തന്നെയാകുന്നു. ഇവിടെ ശതമാനകണക്കുകള്‍ക്കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്താണെന്നതുസംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങളുണ്ട്. എന്തിന്റെ 98 ശതമാനമാണ് സമാനമായിട്ടുള്ളത്? നാം കണക്കിലെടുക്കുന്ന യൂണിറ്റുകളുടെ വലുപ്പമനുസരിച്ചാണ് യഥാര്‍ത്ഥ കണക്ക് രൂപം കൊള്ളുന്നത്. ഒരു ലളിതമായ ഉപമയിലൂടെ ഇത് വ്യക്തമാക്കാം. തികച്ചും താല്‍പര്യജനകമായ ഒരുദാഹരണമാണിതെന്നുകൂടി പറയണം. എന്തെന്നാല്‍ യാഥാര്‍ത്ഥ്യവും ഉദാഹരണവും തമ്മില്‍ സാമ്യമുള്ളതുപോലെ തന്നെ പ്രകടമായ വ്യത്യാസവുമുണ്ട്. ഒരു പുസ്തകത്തിന്റെ രണ്ട് പതിപ്പുകള്‍ നിങ്ങളുടെ കൈവശമുണ്ടെന്നിരിക്കട്ടെ. ഈ രണ്ട് പതിപ്പുകള്‍ക്കിടയിലുള്ള സമാനതയാണ് നാം താരതമ്യപ്പെടുത്തുന്നത്. ഒരുപക്ഷേ ബൈബിളിലെ ദാനിയേലിന്റെ പുസ്തകമാണ് (The Book of Daniel) നാം തെരഞ്ഞെടുക്കുന്നതെന്ന് കരുതുക. അതിന്റെ കാനോനിക്കല്‍ പതിപ്പും ഈയിടെ ചാവുകടലിന് സമീപമുള്ള ഗുഹയില്‍ നിന്ന് കണ്ടെത്തിയ പ്രാചീനചുരുളുകളുമാണ് താരതമ്യത്തിന് വിധേയമാക്കപ്പെടുന്നത്. ഈ പുസ്തകങ്ങളിലെ എത്രശതമാനം അധ്യായങ്ങളാണ് (Chapters) പൂര്‍ണ്ണമായും സമാനമായിട്ടുള്ളത്? പൂജ്യം എന്നായിരിക്കും മിക്കവാറും ലഭിക്കുന്ന ഉത്തരം. കാരണം ഏതെങ്കിലും ഒരു അധ്യായത്തിലുണ്ടാകുന്ന ഒരൊറ്റ ക്രമക്കേട് മതിയാകും പരസ്പരസാമ്യം ഇല്ലാതാകാന്‍.  ഇരുപുസ്തകങ്ങളിലേയും എത്രശതമാനം വാക്യങ്ങള്‍ (sentences) സമാനമാണെന്ന് പരിശോധിച്ചാല്‍ ശതമാനം കുറേക്കൂടി വര്‍ദ്ധിക്കും. സമാനമായ വാക്കുകള്‍ (words) പരിഗണിച്ചാല്‍ പിന്നെയും വര്‍ധിക്കും. വാക്കുകളില്‍ വാക്യങ്ങളേക്കാള്‍ കുറച്ച് അക്ഷരങ്ങളെ (letters) ഉള്ളൂ എന്നതിനാലാണിത്. അതായത് അക്ഷരങ്ങളുടെ എണ്ണം കുറയുന്നതോടെ വ്യത്യാസപ്പെടാനുള്ള സാധ്യതയും കുറയുന്നു. എന്നിരുന്നാലും ഏതെങ്കിലും ഒരക്ഷരം പരസ്പരം മാറിയാല്‍ രണ്ട് വാക്കുകള്‍ക്കിടയിലുള്ള സമാനത തകിടം മറിയും. രണ്ട് പുസ്തകങ്ങളെടുത്ത് വെച്ചിട്ട് അതിലെ ഓരോ അക്ഷരവും തമ്മില്‍ താരതമ്യം ചെയ്താല്‍ ലഭിക്കുന്ന പരസ്പരസാമ്യത്തിന്റെ നിരക്ക് അതിലെ വാക്കുകളും വാചകങ്ങളും അധ്യായങ്ങളും തമ്മില്‍ പരസ്പരം താരതമ്യപ്പെടുത്തിയാല്‍ കിട്ടുന്നതിലും വളരെ കൂടുതലായിരിക്കും.
 
എത്ര വ്യത്യസ്തങ്ങളായ രണ്ട് പുസ്തകങ്ങളെടുത്താലും സമാനമായ അക്ഷരങ്ങളും വാക്കുകളും നിരവധിയുണ്ടാകുമല്ലോ. ചുരുക്കത്തില്‍ ജനിതക സാമ്യത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ താരതമ്യത്തിനായി പരിഗണിക്കുന്ന യൂണിറ്റിന്റെ വലുപ്പം (size of unit) വ്യക്തമാക്കപ്പെടുന്നില്ലെങ്കില്‍ 98 ശതമാനം സാമ്യം എന്ന പ്രസ്താവനയില്‍ നിന്നും ഒന്നും മനസ്സിലാക്കാനാവില്ല. നാം പരിഗണിക്കുന്നത് അധ്യാങ്ങളാണോ? അതല്ലെങ്കില്‍ വാക്യങ്ങളാണോ? അതോ വാക്കുകളോ? അതോ അക്ഷരങ്ങളോ ? രണ്ട് സ്പീഷിസുകളിലെ മുഴുവന്‍ ക്രേമോസോമുകളാണ് നിങ്ങള്‍ താരതമ്യം ചെയ്യുന്നതെങ്കില്‍ പൂര്‍ണ്ണസാമ്യം പൂജ്യം ശതമാനമായിരിക്കും എന്നുറപ്പാണ്. ക്രോമോസോമുകള്‍ക്കിടയില്‍ എവിടെയെങ്കിലുമുള്ള ഒരു നേരിയ വ്യതിയാനം മതിയാകും അത്തരമൊരു ഫലം കൊണ്ടുവരാന്‍.
 
ഇനി ചിമ്പാന്‍സിയും മനുഷ്യനും 98 ശതമാനം ജനിതക വസ്തുക്കള്‍ പങ്കിടുന്നു എന്ന പലപ്പോഴും ഉദ്ധരിക്കപ്പെടാറുള്ള പ്രസ്താവനയുടെ അര്‍ത്ഥമെന്താണെന്ന് നോക്കാം. മൊത്തം ക്രോമോസോമുകളുടേയോ അതല്ലെങ്കില്‍ മൊത്തം ജീനുകളുടേയോ എണ്ണമേ അല്ല ഇവിടെ വിവക്ഷിക്കപ്പെടുന്നത്. കൃത്യമായി പറഞ്ഞാല്‍ ചിമ്പാന്‍സിയുടേയും മനുഷ്യന്റെയും ജീനോമിലുള്ള അനുപൂരകമായ ഡി. എന്‍. എ അക്ഷരങ്ങളുടെ സംഖ്യയാണിവിടെ അര്‍ത്ഥമാക്കപ്പെടുന്നത് (സാങ്കേതികമായി പറഞ്ഞാല്‍ ബേസ് ജോഡികള്‍).”(292)
ജനിതക ‘സാമ്യത’ കൊട്ടിഘോഷിക്കപ്പെടുന്നതുപോലുള്ള ഒരു സാമ്യത തന്നെയല്ല എന്ന് ഡോക്കിന്‍സിന്റെ വരികളില്‍നിന്ന് വ്യക്തമാകുന്നുണ്ട്. ഡോക്കിന്‍സ് അവതരിപ്പിച്ചതുപോലുള്ള  ഒരു ഉദാഹരണം തന്നെ നമുക്കും പരിഗണിക്കാം. ഡാനിയേലിന്റെ പുസ്തകം താരതമ്യം ചെയ്തതിനുപകരം നാം നാല് പുസ്തകങ്ങളാണ് താരതമ്യം ചെയ്യുന്നത്. റിച്ചാര്‍ഡ് ഡോക്കിന്‍സ് ഇംഗ്ലീഷില്‍ എഴുതി പ്രസിദ്ധീകരിച്ച The greatest show on earth the evidence for evolution എന്ന ഗ്രന്ഥവും ആ ഗ്രന്ഥം രവിചന്ദ്രന്‍ സി. മലയാളത്തില്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ച ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം; പരിണാമത്തിന്റെ തെളിവുകള്‍ എന്ന പുസ്തകവും എടുക്കുക. അവ തമ്മിലെ ‘ജനിതകസാമ്യം’ പരിഗണിക്കുമ്പോള്‍  അവഗണനീയമായ ഒരു ശതമാനത്തിലും താഴെ മാത്രമേ സമാനത കാണൂ. രണ്ടു ഗന്ഥങ്ങളും രണ്ട് ഭാഷകളിലാണ് എന്നതിനാല്‍ ഒരു പോലുള്ള വാക്കുകള്‍ വളരെ അപൂര്‍വമായിരിക്കും എന്നതാണിതിന്റെ കാരണം. എന്നാല്‍ ഡോക്കിന്‍സിന്റെ പുസ്തകത്തെ നിഷ്‌കൃഷ്ടമായി എതിര്‍ത്തുകൊണ്ടുള്ള ഒരു ഇംഗ്ലീഷ് പുസ്തകമുണ്ടെങ്കില്‍, അതും ഡോക്കിന്‍സിന്റെ പുസ്തകവും തമ്മിലുള്ള പദസമാനത (ജനിതക സാമ്യത എന്ന് വായിക്കുക!) വളരെ കൂടുതലായിരിക്കും. എന്നാല്‍ യഥാര്‍ഥത്തില്‍ രണ്ടാമതു പറഞ്ഞ ജോഡിക്കല്ല, ആദ്യത്തേതിനാണ് പരസ്പര സാധര്‍മ്യം കൂടുതലുള്ളത് എന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്?
 
ജൈവലോകത്തിന്റെ രൂപവും സ്വഭാവവും പാരമ്പര്യവും എല്ലാം തീരുമാനിക്കുന്നത് അവയുടെ ജീനുകളിലടങ്ങിയ ഡി. എന്‍. എ തന്മാത്രകളായ A-G-C-T എന്നീ ജനിതകാക്ഷരങ്ങളാണെന്ന് നമുക്കറിയാം. ഈ വിവരം നമുക്ക് പകര്‍ന്നുനല്‍കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുള്ളത് വാട്ടസണ്‍, ക്രിക്ക് എന്നീ ശാസ്ത്രജ്ഞന്‍മാരാണ്. ഇത് പടിപടിയായി വളര്‍ന്ന് ഹ്യൂമന്‍ ജീനോം പ്രോജക്ടും, കോശ ടിഷ്യു ചികിത്സയും വരെ എത്തിനില്‍ക്കുന്നു.
ഇന്ന് വിപ്ലവകരമായ ഉയരങ്ങളില്‍ എത്തിനില്‍ക്കുന്ന ജനിതക ഗവേഷണങ്ങള്‍ക്ക് തുടക്കം കുറിച്ച മഹാശാസ്ത്രജ്ഞന്‍ ഗ്രിഗര്‍ ജൊഹാന്‍ മെന്‍ഡല്‍ (Gregor Johann Mendel) ആണ്. അദ്ദേഹം അറിയപ്പെടുന്നത് ജെനിറ്റിക്‌സിന്റെ പിതാവെന്നാണ്. 1822ല്‍ ഓസ്ട്രിയയില്‍ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച അദ്ദേഹം ഇന്നത്തെ ചെക്ക് റിപ്പബ്ലിക്കിലെ ബ്രണോ നഗരത്തില്‍ ഒരു കത്തോലിക്ക പള്ളിയില്‍ പുരോഹിതനായി സേവനമനുഷ്ഠിച്ചു. 1850കളില്‍ അദ്ദേഹം പള്ളിമുറ്റത്തെ പച്ചക്കറി തോട്ടത്തിലെ പയര്‍ ചെടികളിലെ വൈവിധ്യം കണ്ടറിഞ്ഞ് വ്യത്യസ്ത ഇനം ചെടികളെ കൃത്രിമ പരാഗണത്തിലൂടെ വളര്‍ത്തിയെടുത്തു. തുടര്‍ച്ചയായി പത്തോളം വര്‍ഷം നിരന്തരമായി പരീക്ഷണം നടത്തി.(293) ആ പരീക്ഷണങ്ങള്‍ക്കൊടുവില്‍ അദ്ദേഹം അദ്ദേഹത്തിന്റെ ചെടികളിലെ പാരമ്പര്യനിയമങ്ങളെക്കുറിച്ചുള്ള ഫലം പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ ഗവേഷണഫലം 1865, 1866കളിലായി  നാചുറല്‍ ഹിസ്റ്ററി സൊസൈറ്റി (Natural History Society of Brunn) പ്രസിദ്ധീകരിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ കണ്ടുപിടുത്തം അംഗീകരിക്കപ്പെടുകയോ പ്രോത്സാഹിപ്പിക്കപ്പെടുകയോ ചെയ്തില്ല. എന്നുമാത്രമല്ല, തീരെ അവഗണിക്കപ്പെടുകയും ചെയ്തു. 1884ല്‍ ഗിഗര്‍ ജൊഹാന്‍ മെന്‍ഡല്‍ മരിച്ചു. 16 വര്‍ഷങ്ങള്‍ക്കുശേഷം 1900ല്‍ അദ്ദേഹത്തിന്റെ പഠനങ്ങള്‍ പുനഃപ്രസിദ്ധീകരിച്ചശേഷം മാത്രമാണ് അദ്ദേഹവും അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങളും അംഗീകരിക്കപ്പെട്ടത്. പയര്‍ ചെടികളിലെ പരീക്ഷണങ്ങള്‍ കൂടാതെ തേനീച്ചകളിലും അദ്ദേഹം പരീക്ഷണം നടത്തിയിരുന്നു. അപ്പോഴെല്ലാം അദ്ദേഹം പുരോഹിതനായി ജോലി ചെയ്യുകയും ചെയ്തിരുന്നു.(294)
 
മെന്‍ഡലിന്റെ പരീക്ഷണഫലം പ്രസിദ്ധീകരിക്കുന്നതിന് ആറ് വര്‍ഷം മുന്‍പ് 1859ലാണ് ചാള്‍സ് ഡാര്‍വിന്‍ തന്റെ ജീവജാതികളുടെ ഉല്‍പ്പത്തി എന്ന പരിണാമസിദ്ധാന്തം പ്രസിദ്ധീകരിച്ചത്. ഡാര്‍വിന്റെ തിയറി അനുസരിച്ച് ഒരു ജീവിക്ക് ലഭിക്കുന്ന ആര്‍ജിത കഴിവുകള്‍ അടുത്ത തലമുറയിലേക്ക് സംപ്രേക്ഷണം ചെയ്യപ്പെടുന്നതെങ്ങനെ എന്നതിനുള്ള ഉത്തരം ഇല്ലാത്തതുകൊണ്ട് അദ്ദേഹം ആ വിഷയത്തില്‍ ദി വേരിയേഷന്‍ ഓഫ് ആനിമല്‍സ് ആന്‍ഡ് പ്ലാന്റ്‌സ് അണ്ടര്‍ ഡൊമസ്റ്റിക്കേഷന്‍ (The variation of animals and plants under domestication) എന്ന ഗ്രന്ഥം 1868ല്‍ പ്രസിദ്ധീകരിച്ചു. 1865-66 കാലത്തുതന്നെ കത്തോലിക്കാ പുരോഹിതനായ ഗ്രിഗര്‍ മെന്‍ഡല്‍ ഈ വിഷയത്തില്‍ ശാസ്ത്രീയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ പഠനം പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും രണ്ട് വര്‍ഷം കഴിഞ്ഞ് ദൈവനിഷേധത്തിന് ആയുധം പണിയുന്ന ഡാര്‍വിന്‍ ബി.സി 460-370 കാലത്ത് ജീവിച്ചിരുന്ന ഹിപ്പോക്രാറ്റസിന്റെ (Hippocrate)(295) പാന്‍ജെനിസിസ് (Pangenesis) എന്ന  ഊഹാധിഷ്ഠിത അസംബന്ധമാണ് തന്റെ ഗ്രന്ഥത്തില്‍ അവതരിപ്പിച്ചത്!(296)
ചരിത്രം ആവര്‍ത്തിക്കപ്പെടുന്നു. നിരീശ്വരവാദത്തിന്റെ ആധുനികലോകത്തെ അപ്പോസ്തലന്‍ ആരെന്ന് ചോദിച്ചാല്‍ ആരും പറയുക റിച്ചാര്‍ഡ് ഡോക്കിന്‍സ് എന്നായിരിക്കും. കഴിഞ്ഞ 40 വര്‍ഷമായി അദ്ദേഹം തന്റെ ആശയപ്രചരണത്തിനുവേണ്ടി നിരന്തരം പ്രയത്‌നിച്ചുകൊണ്ടിരിക്കുന്നു. ഡോക്കിന്‍സ് പ്രസിദ്ധനായതുതന്നെ 1976ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ സെല്‍ഫിഷ് ജീന്‍ (The Selfish Gene) എന്ന ഗ്രന്ഥത്തിലൂടെയാണ്. പരിണാമത്തെ ജനിതക ശാസ്ത്രത്തിന്റെ മുഷ്ടിയിലിട്ട് ഉടച്ചുവാര്‍ക്കുന്ന ഒരു ഗ്രന്ഥമാണ് സെല്‍ഫിഷ് ജീന്‍.(297) ജനിതക വിജ്ഞാനീയം ഇന്നത്തെ നിലയില്‍ വളര്‍ച്ച പ്രാപിക്കുന്നതിനുമുന്‍പ് അതിന്റെ ശൈശവദശയില്‍തന്നെ പരിണാമത്തിന് ജനിതാഖ്യാനവും, വ്യാഖ്യാനവും നിര്‍ുവഹിക്കാന്‍ അദ്ദേഹം പരിശ്രമിച്ചു എന്നതുതന്നെ ഈ രംഗത്തെ അദ്ദേഹത്തിന്റെ അര്‍പ്പണവും സ്ഥിരോത്സാഹവും വ്യക്തമാക്കുന്നു.
 
ജനിതക വിജ്ഞാനീയത്തെ പരമോന്നതിയില്‍ എത്തിച്ചത് മനുഷ്യജനിതകപദ്ധതി(Human genome project)യാണ്. ആ പദ്ധതിയെ ഡോക്കിന്‍സ് താരതമ്യം ചെയ്തത് അപ്പോളോ ചന്ദ്രദൗത്യത്തോടും, ജനീവയില്‍ നടന്നുകൊണ്ടിരിക്കുന്ന ലാര്‍ജേ ഹൈഡ്രോണ്‍ കൊളൈഡര്‍ (LHC) പരീക്ഷണത്തോടുമാണ്. മനുഷ്യജനിതക പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കി വിജയിപ്പിച്ചത് അമേരിക്കയിലെ മെരിലാന്‍ഡ്് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്തി(National Institute of Health)ന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഹ്യൂമണ്‍ ജീനോം ഇന്‍സ്റ്റിറ്റിയൂട്ട് (National Human Genome Institute) ആണ്. 1993 മുതല്‍  ഹ്യൂമന്‍ ജീനോം പ്രൊജക്ടിന്റെ നേതൃസ്ഥാനത്തുള്ള ഫ്രാന്‍സിസ് സെല്ലേഴ്‌സ് കോളിന്‍സ് (Francis Sellers Collins) ആണ്  നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്തിന്റെ ഡയറക്ടര്‍. ജീനുകളെയും ജനിതകത്തെയും അതിന്റെ എല്ലാ അര്‍ത്ഥത്തിലും പഠിച്ചു മനസ്സിലാക്കി അതില്‍ നിരന്തര ഗവേഷണ പരീക്ഷണങ്ങളില്‍ മുഴുകിയ മുഴുവന്‍ ശാസ്ത്രജ്ഞരെയും ഒറ്റച്ചുവടില്‍ കോര്‍ത്തിണക്കിയ ഫ്രാന്‍സിസ് കോളിന്‍സ് 1997ല്‍ എഴുതി പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ദി ലാംഗ്വേജ് ഓഫ് ഗോഡ് : എ സയന്റിസ്റ്റ് പ്രസന്റ്‌സ് എവിഡന്‍സ് ഫോര്‍ ബിലീഫ് (The Language of God : A Scientist Presents Evidence for Belief).(297) ഡി. എന്‍. എ ഭാഷ ദൈവത്തിന്റെ ഭാഷയാണെന്നും ഇത്തരം മഹത്തരമായ പ്രോഗ്രാം വിവരശേഖരണം യാദൃഛികമായി നിലവില്‍ വരില്ല എന്നും ഉള്ള തിരിച്ചറിവാണ് അദ്ദേഹത്തെക്കൊണ്ട് ഇങ്ങനെ ഒരു ഗ്രന്ഥം എഴുതിച്ചത്.
ഈ ഒരു താരതമ്യം വളരെ പ്രസക്തമാണ്. 1856-1863 കാലത്ത് പയര്‍ മണികളില്‍ പരീക്ഷണം നടത്തി 1865ല്‍ ഗവേഷണഫലം പ്രസിദ്ധീകരിച്ച ഗ്രിഗര്‍ മെന്‍ഡലും വീണ്ടും മൂന്ന് വര്‍ഷം കഴിഞ്ഞും, ബി.സി 400ലെ പൗരാണിക വിവരങ്ങളെ വാരിപ്പുണര്‍ന്ന ഡാര്‍വിനും, ആധുനിക കാലഘട്ടത്തിലെ ഡോക്കിന്‍സും, ഫ്രാന്‍സിസ് കോളിന്‍സും തീര്‍ച്ചയായും പ്രതീകപുരുഷന്‍മാര്‍ തന്നെ. യഥാര്‍ത്ഥ ശാസ്ത്രവും, ശാസ്ത്രജ്ഞരും വ്യക്തമായി തെളിഞ്ഞ പാതയിലും നിലകൊള്ളുമ്പോള്‍ ശാസ്ത്രത്തിന്റെ പേരില്‍ ഊഹങ്ങളെ വാരിപ്പുണരുന്നവര്‍ ശാസ്ത്രമെന്ന പേരില്‍ ഊഹാപോഹങ്ങള്‍ വിശ്വസിച്ചുകൊണ്ടും പ്രചരിപ്പിച്ചുകൊണ്ടും അന്ധതയില്‍ നിന്നും അന്ധകാരത്തിലേക്ക് മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കുുന്നു.
ശാസ്ത്രത്തിന്റെ പേരില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഊഹാപോഹങ്ങളെ പിന്‍പറ്റുന്ന ഡാര്‍വിനും, ഡോക്കിന്‍സും ദൈവനിഷേധത്തിനും പരിണാമവിശ്വാസത്തിനും വേണ്ടി പണിയായുധങ്ങള്‍ പടച്ചുണ്ടാക്കിക്കൊണ്ടിരിക്കുന്ന സമയം ഗ്രിഗര്‍ മെന്‍ഡലും, ഫ്രാന്‍സിസ് കോളിന്‍സും നിരന്തരമായ ശാസ്ത്രഗവേഷണങ്ങളിലും പരീക്ഷണങ്ങളിലും മുഴുകി ശാസ്ത്രീയ കണ്ടുപിടുത്തങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയും  ദൈവത്തെയും ദൈവത്തിന്റെ സൃഷ്ടിവൈഭവത്തെയും മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യാന്‍ തയ്യാറാകുന്നു.
യഥാര്‍ത്ഥ ശാസ്ത്രം ദൈവത്തെ അംഗീകരിക്കും; എന്നാല്‍ ശാസ്ത്രാന്ധവിശ്വാസം ദൈവത്തെ നിഷേധിച്ചുകൊണ്ടേയിരിക്കും!

കുറിപ്പുകള്‍:


273. www. youtube.com watch2v=972cxfGvlqu, www.youtube.com watch2v=28JsJjtlucA
274. www.independent.co.uk/news/science/genetic-breakthrough-that-reveals-the-defferences-between-humans-425432html
275. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍. ഡി. രവിചന്ദ്രന്‍. ഡി.സി ബുക്‌സ് പേജ് 379
276. അതേ പുസ്തകം പേജ് 380
277. അതേ പുസ്തകം പേജ് 380
278. അതേ പുസ്തകം പേജ് 381
279. അതേ പുസ്തകം പേജ് 384, 385
280. അതേ പുസ്തകം പേജ് 385, 386
281. അതേ പുസ്തകം പേജ് 386
282. അതേ പുസ്തകം പേജ് 382
283. അതേ പുസ്തകം പേജ് 383
284. അതേ പുസ്തകം പേജ് 387
285. യുക്തിദര്‍ശനം. എ.ടി കോവൂര്‍ ട്രസ്റ്റ്, കോഴിക്കോട് ചീഫ് എഡിറ്റര്‍ യു. കലാനാഥന്‍ മാസ്റ്റര്‍. മുഖവുര : പേജ് 5
286. അതേപുസ്തകം പേജ്
287. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍ പേജ് 387
288. www.newscientist.com/article/dn2352-just-2.5/of-dna-turns-mice-into-men-html#.VEK01fmSyYB
289. currents-ucsc-edu/03-04/04-19/rat/genome.gov/1151108
290. www.genome-gov./11511308
291. www.news.nationalgeographiic.com/news/2012/03/120306-gorilla/genome/apes/human/evolution/science
292. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍ പേജ് 382, 383
293. www.britanica.com/EBchecked/topic/374739/Gregore/Mendelwww.cn.wikipedia.org/wiki/Gregore/Mendel#biology
294. www.cn.wikipedia.org/wiki/mendelian-inherittance. ജീന്‍, ജീവന്‍, ജനിതകം. ഡോ. ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍. കേരള ഭാഷ ഇന്‍സ്റ്റിറ്റിയൂട്ട്, തിരുവനന്തപുരം. പേജ് 18 – 23
295. www.cn.wikipedia.org/Hippocrates
296. www.cn.wikipedia.org/wiki/The-selfish-Gene
297.  www.cn.britanica.com/EBchecked/topic/67606/The-selfish-Gene
298. www.cn.britanica.com/EBchecked/topic/275706/human/genome-projectwww.cn.wikipedia.org/wiki/human-genome-project
299. www.britanica.com/EBchecked/topic/1483981/National-human-genome-Research-Institute
300. www.britanica.com/EBchecked/topic/711055/Francis-collinswww.cn.wikipedia.org/wiki/Francis-Collins#Genomic
301. www.creation.com/harmony-distroid-a-review-of-francis-collins-book-the-language-of-god
302. www.cn.wikipedia.org/wiki/mendelian-inheritance

Friday, January 2, 2015

ജൈവലോകത്തെ നിയന്ത്രിക്കുന്നത് പ്രാദേശിക ഭരണകൂടമോ?

റിച്ചാര്‍ഡ് ഡോകിന്‍സിന്റെ ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം: പരിണാമത്തിന്റെ തെളിവുകള്‍  എന്ന പുസ്തകം വിലയിരുത്തപ്പെടുന്നു-ഭാഗം 13
മനുഷ്യ ഭ്രൂണവികാസം കുട്ടിക്കളിയാക്കിയ ഡോകിന്‍സ് കോശങ്ങളെയും വെറുതെ വിടുന്നില്ല. അവിടെയും ഒറിഗാമിയെയും പ്രാദേശിക ഭരണകൂടത്തെയും നാട്ടുകൂട്ടങ്ങളെയും കൂട്ടുപിടിക്കുന്നുണ്ട്. ”എങ്ങനെയാണ് കേശപാളികള്‍ ഭ്രൂണവികാസത്തിന്റെ ഒറിഗാമി കളിക്കുന്നതെന്ന് കണ്ട സ്ഥിതിക്ക് ഇനി നമുക്ക് വ്യക്തിഗത കോശങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാം. ഓട്ടോ ഓറിഗാമിക് കലാപ്രകടനങ്ങളുടെ ഏറ്റവും നിപുണതയുള്ള കലാകാരന്‍മാരാണ് പ്രോട്ടീന്‍ തന്മാത്രകള്‍, എന്നാല്‍ നാമിതുവരെ ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുന്ന കോശപാളികളുടേതിനേക്കാള്‍ കുറഞ്ഞ അളവിലും തലത്തിലുമാണ് പ്രോട്ടീനുകള്‍ സമാനമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നത്. പ്രാദേശിക നിമയങ്ങള്‍ പ്രാദേശിക തലത്തില്‍ അനുസരിക്കപ്പെടുമ്പോള്‍ എന്തൊക്കെ നേടിയെടുക്കാനാവുമെന്നതിന്റെ കണ്ണഞ്ചിപ്പിക്കുന്ന ഒരുദാഹരണമാണ് പ്രോട്ടീന്‍ തന്മാത്രകള്‍.”(254)

ഒറിഗാമിയോ മറ്റു കരവിരുതുകളോ, കത്രിഡല്‍ നിര്‍മ്മാണമോ കാര്‍ അസംബ്ലിങ്ങോ ശില്‍പ വസ്ത്രനിര്‍മ്മാണമോ ഒന്നും ഏതും സ്വയം സംഘാടനത്തിലൂടെയോ, വ്യക്തിഗതമായോ, സ്വയംകൃതമായോ നടക്കുന്നില്ല എന്ന് മുമ്പ് നാം ചര്‍ച്ച ചെയ്തു. കോശവും കോശത്തിനകത്തെ ന്യൂക്ലിയസും ക്രോമോസോമുകളും ഡി.എന്‍.എ, ആര്‍.എന്‍.എ തന്മാത്രകളും ഒന്നും ഡോകിന്‍സും പരിണാമ വിശ്വാസികളും വിശ്വസിക്കുന്ന പോലെ വളരെ നിസ്സാരവും ലളിതമായി സ്വയം സംഘടിക്കുന്ന കുട്ടിക്കളിയല്ല. അത് അതിഗൗരവ ആസൂത്രണത്തിന്റെയും വിവരശേഖരണത്തിന്റെ അതിവിശിഷ്ട സൃഷ്ടി വൈഭവത്തിന്റെ മകുടോദാഹരണങ്ങളാണ്.
ഡോകിന്‍സിന്റെ കുട്ടിക്കളികളെ പരിചയപ്പെടുന്നതിന് മുമ്പ് കോശത്തെയും കോശത്തിനകത്തെ ന്യുക്ലിയസും ന്യുക്ലിയസിനകത്തെ ക്രോമസോം ജോഡികളും ആര്‍.എന്‍.എ യും ഡി.എന്‍.എയും എന്താണെന്ന് സാമാന്യമായി പരിചയപ്പെടുന്നത് ഉപകാരപ്പെടും.
”ജീവന്റെ മൗലികകണങ്ങളെല്ലാം ഇഴചേര്‍ത്ത് ഒരു സ്ഥരപാളിക്കുള്ളില്‍ ഒരുക്കിയ അടിസ്ഥാന ഘടകമാണ് കോശം. ഓരോ കോശവും ആ ജീവിയുടെ എല്ലാ ജൈവവസ്തുക്കളും ഉള്‍ക്കൊള്ളുന്നു. അതൊരു ഏക കോശ ജീവിയിലോ, ഫങ്കസിലോ ആണെങ്കില്‍ പോലും.
അറിഞ്ഞിടത്തോളം ഏറ്റവും ചെറിയ  കോശം മൈകോപ്ലാസം ബാക്ടീരിയയാണ്. ഇത്തരത്തിലുള്ള ചില ബാക്ട്രീരിയകള്‍ക്ക് 0. 3 മൈക്രോമീറ്റര്‍ വ്യാസമേ ഉള്ളു. അതിന്റെ ആകെ പിണ്ഡം 10-14 ഗ്രാം മാത്രമാണ്. അതായത് 8,000,000,000 ഹൈഡ്രജന്‍ ആറ്റങ്ങളുടെ പിണ്ഡമാണത്. ഒരു മനുഷ്യകോശ പിണ്ഡം മൈകോപ്ലാസ്മ കോശത്തിന്റെ 400,000 മടങ്ങ് വലുതാണ്. എങ്കിലും മനുഷ്യകോശത്തിന് 20 മൈക്രോ മീറ്റര്‍ വ്യാസമേ ഉള്ളൂ. ഒരു സൂചിയുടെ തലപ്പത്ത് 10,000 മനുഷ്യകോശങ്ങള്‍ നിരത്തിവെക്കാം. മനുഷ്യ ശരീരത്തില്‍ 75,000,000,000,000 ലധികം കോശങ്ങള്‍ ഉണ്ട്.”(255)
നിലവിലുള്ളതില്‍ ഏറ്റവും വലിയ കോശം ഒട്ടകപക്ഷി മുട്ടയാണ്. എങ്കിലും മനുഷ്യശ്രദ്ധയില്‍പെട്ട ഏറ്റവും വലിയ മുട്ട തിമിംഗല സ്രാവിന്റേതാണ്.(256) കോശം ജീവന്റെ അടിസ്ഥാന ഘടകമാണെന്ന് പറഞ്ഞല്ലോ. എന്താണ് കോശം? കോശങ്ങള്‍ രണ്ട് തരമുണ്ട് ഒന്ന് പ്രോകാരിയോട്ട് (Prokaryote)  മറ്റൊന്ന് യൂകാരിയോട്ട് (Prokaryote). മൂന്ന് പാളി കോശസ്ഥരങ്ങളാല്‍ (membrance)  പൊതിഞ്ഞ ജൈവപദാര്‍ത്ഥങ്ങളാണ് കോശം. പുറമേയുള്ളതും ഉള്ളിലുള്ളതുമായ പാളികള്‍ പ്രോട്ടീനിനാലും ഇടയിലുള്ള പാളി കൊഴുപ്പിനാലും സൃഷ്ടിക്കപ്പെട്ടരിക്കുന്നു. കോശത്തിനകത്തേക്കും പുറത്തേക്കും കടത്തിവിടേണ്ട പദാര്‍ത്ഥങ്ങളെ നിരീക്ഷിച്ച് ആവശ്യമായത് മാത്രം കടത്തിവിടുകയും പുറം തള്ളേണ്ടത് സൂഷ്മമായി പുറത്ത് വിടുകയും ചെയ്യുന്ന കണിശക്കാരനായ പാറാവുകാരന്റെ ഉത്തരവാദിത്വവും കോശസ്ഥരം നിര്‍വഹിക്കുന്നുണ്ട്.

കോശസ്ഥരത്തിനുള്ളില്‍ നിറഞ്ഞുനില്‍ക്കുന്ന ദ്രാവകമാണ് കോശദ്രവ്യം (cytoplasm). കോശത്തിനകത്തെ ഊര്‍ജ്ജ ഫാക്ടറിയാണ് മൈറ്റോകോണ്‍ഡ്രിയോണ്‍ (mitochondrion). ഭക്ഷണത്തിലൂടെ ലഭിക്കുന്ന ഗ്ലൂക്കോസ് കോശോപയോഗപ്രദമായ അഡനോസിന്‍ ട്രൈഫോസ്‌ഫേറ്റ് (adanosine triphosphate) [ATP] ആക്കി മാറ്റി കോശാന്തര്‍ ഭാഗത്തെ രാസപ്രവര്‍ത്തനങ്ങള്‍ക്കും കോശമുള്‍ക്കൊള്ളുന്ന ശരീരപേശികളുടെ സങ്കോചത്തിനും ഈ ഊര്‍ജ്ജം ഉപയോഗപ്പെടുത്തുന്നു.
കോശാന്തര്‍ഭാഗത്ത് ക്രമരഹിതമായി കിടക്കുന്ന വസ്തുവാണ് കോശാന്തര സ്ഥരപടലം (endo-plasmic reticulum).  സ്ഥരപടലത്തോട് പറ്റിച്ചേര്‍ന്ന് കിടക്കുന്ന ചെറുകണികകളാണ് റൈബോസോമുകള്‍ (ribosomes). ഇതില്‍ പ്രധാനമായും RNA (ribonuclic acid)  തന്‍മാത്രകളാണുള്ളത്. അമിനോ ആസിഡുകള്‍ (amino acid) ഒത്തുചേര്‍ന്ന് പ്രോട്ടീന്‍ ഉത്പാദിപ്പിക്കുന്നത് റൈബോസോമുകളിലാണ്.
ഇതു കൂടാതെ എന്‍സൈം (enzyme) സംഭരണിയായ ഗോള്‍ഗിബോഡികള്‍ (golgibodies) രാസപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ലൈസോസോമുകള്‍ (Lysosomes) വിസര്‍ജ്യ ശേഖരണ വാക്യൂളുകള്‍ (vacules) തുടങ്ങിയവയും കോശദ്രവത്തിലുണ്ട്.

കോശത്തിന്റെ അതിപ്രധാന ഘടകമാണ് ന്യൂക്ലിയസ് (nucleus). ന്യൂക്ലിയസിനെ ന്യൂക്ലിയ സ്ഥരം കോശദ്രവത്തില്‍ നിന്ന് വേര്‍തിരിച്ച് നിര്‍ത്തുന്നു. ന്യൂക്ലിയസിലെ ഏറ്റവും പ്രധാനപ്പെട്ടത് ക്രോമസോം (chromosoms) ആണ്. റൈബോസോമുകള്‍ ഉത്പാദിപ്പിക്കുന്ന ന്യൂക്ലിയോലസ്സു (nucleolus) കളും ന്യൂക്ലിയയിലുണ്ട്.(257)
ഓരോ ജീവിയും സ്വന്തം അസ്തിത്വം നല്‍കുന്നത് ക്രോമോസോമുകളാണ്. പ്രത്യുല്‍പാദന കോശങ്ങളിലൊഴികെ (ഇക്കാര്യം നേരത്തെ മനസ്സിലാക്കി) ജൈവകോശങ്ങളില്‍ ക്രോമോസോമുകള്‍ ജോഡികളായാണ് നിലകൊള്ളുന്നത്. ക്രോമോസോമുകളില്‍ ഹിസ്റ്റോണ്‍ (histone) ആര്‍.എന്‍.എ (ribo nucleic acid), ഡി. എന്‍. എ ( deoxy ribo nucleic acid) പ്രോട്ടീന്‍ തുടങ്ങിയവയാണുള്ളത്. അപൂര്‍വം ചില ഏക കോശ ജീവികളിലൊഴികെ എല്ലാ ജൈവ കോശങ്ങളിലും പാരമ്പര്യം പകര്‍ന്നു നല്‍കുന്നത് ഡി. എന്‍. എയാണ്.

ന്യൂക്ലിക് ആസിഡുകള്‍ അടിസ്ഥാനപരമായി നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ന്യൂക്ലിയോ ടൈഡുകള്‍ കൊണ്ടാണ്. ഒരു ന്യുക്ലിക് ആസിഡ് തന്മാത്രയില്‍ നാലുതരം ന്യൂക്ലിയോ ടൈഡുകള്‍ ഉണ്ടാവും. ഓരോ ന്യൂക്ലിയോ ടൈഡിനേയും രാസികമായി മൂന്നായി വിഭജിക്കാം. അവയിലൊന്ന് അഞ്ചു കാര്‍ബണ്‍ ആറ്റങ്ങള്‍ മാത്രമുള്ള റൈബോസ് പഞ്ചസാര (Ribose Sugar) യാണ് (സാധാരണ പഞ്ചസാര തന്മാത്രയില്‍ ആറ് കാര്‍ബണ്‍ ആറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നു) റൈബോസ് പഞ്ചസാര ഉള്‍ക്കൊള്ളുന്ന ന്യൂക്ലിക് ആസിഡാണ് ആര്‍.എന്‍.എ റൈബോസ് പഞ്ചസാര തന്മാത്രക്ക് ഒരു ഹൈഡ്രോക്‌സില്‍ ഗ്രൂപ്പുണ്ട്. ഇതിലെ ഓക്‌സിജന്‍ പോയാല്‍ പ്രസ്തുത പഞ്ചസാര തന്മാത്രക്ക് ഡി ഓക്‌സിറൈബോസ് പഞ്ചസാരയെന്ന് പറയും. ഇതിന് റൈബോസ് പഞ്ചസാരയെ അപേക്ഷിച്ച് ഒരു ഓക്‌സിജന്‍ ആറ്റം കുറവായിരിക്കും. ഡിഒക്‌സി റൈബോസ് പഞ്ചസാരയുള്‍ക്കൊള്ളുന്ന ന്യൂക്ലിക്ക് ആസിഡാണ് ഡി. എന്‍. എ.
റൈബോസ് പഞ്ചസാര തന്‍മാത്രകള്‍ കൂടാതെ ഫോസ്ഫറസും ബേസുകളും ന്യൂക്ലികാസിഡ് തന്‍മാത്രകളിലുണ്ട്.  ന്യൂക്ലികാസിഡിന് അമ്ലത്വം (acidity) നല്‍കുന്നത് നൈട്രജന്‍ കലര്‍ന്ന ബോസുകളാണ്. ഇവക്ക് ന്യൂക്ലിയോ ബേസുകള്‍ എന്ന് പറയുന്നു. A അഡിനിന്‍ (adieine) G ഗ്വാനിന്‍ (guanine) E സൈറ്റോസിന്‍ (cytosine) T തൈമിന്‍ (Thymine) U യുറാസില്‍ (uracil) A.G.C.T.U എന്നിവയാണാ ബേസുകള്‍. ഈബേസുകള്‍ രണ്ട് തരമുണ്ട് പ്യൂരിനുകളും പിരമിഡിനുകളും. ഇതില്‍ A.G എന്നിവ പ്യൂരിനുകളും C.T.U എന്നിവ പിരമിഡിനുകളുമാണ്. ഒരു ന്യൂക്ലിക് ആസിഡ് തന്മാത്രയില്‍ രണ്ട് പ്യൂരിനുകളും രണ്ട് പിരമിഡിനുകളും ചേര്‍ന്ന് നാല് ബോസുകളെ ഉണ്ടാവു. R.N.A യില്‍ തൈമിന്‍ ഒഴിക നാല് ബേസുകളും (A.G.C.U) DNA യില്‍ (A.G.C.T) ബേസുകളുമാണുണ്ടാവുക. പഞ്ചസാര ശൃംഖലക്ക് നടുവില്‍ പാര്‍ശ്വങ്ങളിലേക്ക് തള്ളി നില്‍ക്കുന്ന ബേസുകള്‍ ഇതാണ് ന്യൂക്ലിക് ആസിഡുകളുടെ പൊതുസ്വഭാവം.

ജന്തു/സസ്യലോകത്തെ പാരമ്പര്യ സ്വഭാവങ്ങള്‍ പകര്‍ന്നുനല്‍കുന്നത് ഡി. എന്‍. എ ആണെന്ന് മുമ്പേ സൂചിപ്പിച്ചു.അതുകൊണ്ടുതന്നെ ഡി. എന്‍. എയെ പരിചയപ്പെടുന്നത് നന്നായിരിക്കും. ഇന്ന് ശാസ്ത്രലോകം അംഗീകരിച്ചിരിക്കുന്നത് വാട്‌സണ്‍, ക്രിക്ക് (James watson, Francis Crick) ഡി.എന്‍.എ മാതൃകയാണ്. ഇത് ഒരു ചുറ്റുകോണി മാതൃകയാണ്. എളുപ്പത്തില്‍ വളയുന്ന കാലുകളുള്ള ചുറ്റുകോണി നിലത്തുറപ്പിച്ച് നിവര്‍ത്തി മുകളില്‍ നിന്ന് പിരിച്ചാല്‍ എങ്ങനെയാണോ അങ്ങനെയുളള ഒരു കോണി.! ഒരു പിരിയുടെ നീളം 30o A ആണെന്നും ഒരു പിരിയില്‍ പത്ത് ന്യൂക്ലിയസ് ടൈഡുകളാണുണ്ടാവുകയെന്നും, ഒരു ഡി.എന്‍.എ തന്മാത്രയില്‍ സാധാരണഗതിയില്‍ 10,000 ന്യൂക്ലിയോ ടൈഡുകളാണുണ്ടാവുകയെന്നും കണക്കാക്കിയിട്ടുണ്ട്. ഫോസ്ഫറും ക്ലോറിനും ചേര്‍ന്ന് കാലുകളും നൈഡ്രജന്‍ ബേസുകളാല്‍ പടികളും നിര്‍മ്മിച്ചിരിക്കുന്നു. രണ്ട് ബേസുകളാണ് ഒരു പടിയിലുണ്ടാവുക. ഇതു ബേസുകള്‍ തമ്മില്‍ ഹൈഡ്രജന്‍ ബന്ധനം മുഖേനേ യോജിപ്പിച്ചിരിക്കുന്നു. ബേസുകള്‍ ജോഡി ചേര്‍ന്നാണ് കോണിപ്പടി രൂപപ്പെടുന്നര്‍ത്ഥം. ഒരു പ്യൂരിനും ഒരു പിരമിഡിനും തമ്മിലേ ജോഡി ചേരുകയുള്ളൂ.

ഏതാണ്ടല്ലാ ജീവികളുടെയും പാരമ്പര്യം പകര്‍ന്നുനല്‍കുന്നതും സ്വഭാവ സവിശേഷതകളും ഭൗതികഗുണങ്ങളും രൂപ സവിശേഷതകളും രൂപീകരിക്കുന്നതും ആ ജൈവഘടകത്തെ അതിന്റെ അസ്തിത്വം നല്‍കി അതാക്കുന്നതുമെല്ലാം ഡി.എന്‍.എ തന്മാത്രകളാണ്. എല്ലാ ജൈവ കോശങ്ങളിലേയും ഡി. എന്‍. എ ഘടന ഒന്നു തന്നെയാണ്. എല്ലാറ്റിനുമുള്ളത് ഡി ഓക്‌സിറൈബോസ് പഞ്ചസാരയും ഫോസ്ഫറസും നാലു ബേസുകളും തന്നെ! എന്നിട്ടുമെന്തുകൊണ്ടാണ് ജൈവലോകത്ത് ഇത്രയും വൈവിധ്യങ്ങളും വൈജ്യാത്യങ്ങളും നിലനില്‍ക്കുന്നത്? എങ്ങനെയാണിത് സാധ്യമാകുന്നത്?
ഡി.എന്‍.എ യിലെ ന്യൂക്ലിയോ ടൈഡ് ബേസുകള്‍ വ്യത്യസ്ത അനുപാതത്തിലും ക്രമത്തിലും അണിനിരത്തിക്കൊണ്ടാണ് ജൈവലോകത്തെ വൈവിധ്യങ്ങളെല്ലാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഡി.എന്‍.എ ന്യൂക്ലിയോടൈഡുകളായ അഡിസിന്‍, ഗ്വാനിന്‍, ഡൈറ്റോസിന്‍, തൈമിന്‍ എന്നി ബേസുകളെ നാല് അക്ഷരങ്ങളായി A-G-C-T  ചുരുക്കെഴുത്ത് നടത്തിയാല്‍ ഈ നാല് അക്ഷരങ്ങള്‍ ഡി.എന്‍.എ ഭാഷയിലെ ജൈവാക്ഷരങ്ങളാകുന്നു. മനുഷ്യഭാഷയിലെ ഏതാനും അക്ഷരങ്ങള്‍ കൊണ്ട് പതിനായരിക്കണക്കിന് വാക്കുകളും ആ വാക്കുകള്‍ വ്യത്യസ്ത ശ്രേണിയുലപയോഗിച്ച് സങ്കല്‍പാതീധ വിവരങ്ങളും സാഹിത്യ ശേഖരങ്ങളും പ്രാദേശിക വകഭേദങ്ങളോടെ സംസാര ഭാഷയും അക്ഷരഭാഷയും എല്ലാം, എല്ലാം രൂപം കൊള്ളുന്നു. അതിലേറെ വൈവിധ്യങ്ങളോടെ നാല് ന്യൂക്ലിയോടൈഡ് അക്ഷരങ്ങളുപയോഗിച്ച് ജൈവലോകത്തെ അതിവിപുലങ്ങളായ വൈവിധ്യങ്ങളും വ്യത്യസ്തതകളും ആസൂത്രണം ചെയ്യപ്പെടുന്നു.
ഒരു മനുഷ്യകോശത്തിനുള്ളിലെ ഡി.എന്‍.എ ക്ക് രണ്ടു മീറ്ററോളം നീളം കാണും. മനുഷ്യശരീരത്തില്‍ ഏഴര ലക്ഷം കോടിമുതല്‍ 10 ലക്ഷംകോടി വരെ കോശങ്ങള്‍ ഉണ്ടാവുമെന്നാണ് കണക്ക്. ഇത്രയും കോശങ്ങളിലെ ഡി. എന്‍. എ തന്മാത്രകളെ അറ്റത്തോടറ്റം നീട്ടിപ്പിടിച്ചാല്‍ ആ നാടക്ക് 8000 പ്രാവശ്യം ചന്ദ്രനില്‍ പോയി മടങ്ങിവരാന്‍ മാത്രം നീളം കാണുമത്രെ.
ഒരു ഡി. എന്‍. എ തന്മാത്രയിലെ മാത്രം വിജ്ഞാന ശകലങ്ങള്‍ ഒരാള്‍ ഒരു സെകന്റില്‍ ഒരു വാക്ക് എന്ന നിലയില്‍ ഇടതടവില്ലാതെ വായിച്ചാല്‍ നൂറു വര്‍ഷമെങ്കിലും വേണ്ടിവരും അതു വായിച്ചുതീര്‍ക്കാന്‍. ഡി. എന്‍. എയുടെ ഒരു തന്മാത്രയില്‍ മാത്രം 5 ബില്ല്യണ്‍ വിജ്ഞാനശകലങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇതിലൊന്നുപോലും ആവര്‍ത്തിതമല്ലെന്നത് അതിലേറെ ആശ്ചര്യകരവും അത്ഭുതകരവുമാണ്.

നമ്മുടെ ശരീരത്തിലെ ഓരോ കോശവും അതിന്റെ ന്യൂക്ലിയസ്സിലെ ഡി. എന്‍. എ തന്മാത്രയില്‍ ഒരു മില്യണ്‍ പേജുകളുള്ള ഒരു എന്‍സൈക്ലോപീഡിയയിലെ വിവരങ്ങള്‍ വഹിക്കുന്നു. ഒരു മനുഷ്യശരീരത്തില്‍ ഇങ്ങനെ എത്ര വിവരശേഖരം ഉണ്ടാകും? 100 ട്രില്യണ്‍ x 1 മില്യണ്‍ (ഒന്നിനു ശേഷം ഇരപത്തിയാറ് പൂജ്യങ്ങളുള്ള സംഖ്യ). മനുഷ്യന്‍ അവന്റെ ജീവിതകാലത്ത് പഠിച്ചുചിന്തിച്ച് കണക്കുകൂട്ടി സമ്പാദിക്കുന്ന വിവരശേഖരത്തേക്കാള്‍ എത്രയോ മടങ്ങ് വരുമിത്. ഇത്രയും വിപുലമായ ഡാറ്റാ ബാങ്ക് സംസ്ഥാപിച്ചിട്ടുള്ളത് 50 മൈക്രേണില്‍ താഴെ മാത്രം വലിപ്പമുള്ള കോശത്തിനകത്തെ ന്യൂക്ലിയസില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ക്രോമോസോമുകളിലെ കേവലം ഒരു ഡി. എന്‍. എ തന്‍മാത്രയിലാണ്.
നമുക്ക് വീണ്ടും ഡോകിന്‍സിന്റെ ‘പ്ലേ സ്‌കൂളി’ലേക്ക് തിരിച്ച് പോവേണ്ടതുണ്ട്. കോശത്തിനകത്തെ സങ്കീര്‍ണ്ണതയെ കുറിച്ച് ഡോകിന്‍സ് പറയുന്നു. ”ജീവനുള്ള ഓരോ കോശവും ഒരു രസതന്ത്ര പരീക്ഷണ ശാലയാകുന്നു. പരീക്ഷണശാലയിലുള്ളതിന് സമാനമായി വന്‍തോതിലുള്ള രാസ വസ്തുക്കള്‍ അതിലുണ്ട്.”(260) ഇത്രയും സങ്കീര്‍ണ്ണമായ രസതന്ത്ര പരീക്ഷണശാലയെ സങ്കല്‍പ്പിക്കുക. തുടര്‍ന്ന് ഡോകിന്‍സിന്റെ വാചകത്തിന്റെ മുമ്പും ശേഷവുമുള്ള ഭാഗങ്ങള്‍ കൂട്ടി വായിക്കുക:
”ഒരു രസതന്ത്ര പരീക്ഷണ ശാല സങ്കല്‍പ്പിക്കുക. നിരവധി കുപ്പികളിലും ജാറുകളിലുമായി  നൂറുകണക്കിന് രാസപദാര്‍ത്ഥങ്ങള്‍ അവിടെ ഷെല്‍ഫുകളില്‍ ക്രമീകരിച്ചിട്ടുണ്ട്. അതില്‍ ശുദ്ധ പദാര്‍ത്ഥങ്ങളും സംയുക്തങ്ങളുമുണ്ട്. ലായനികളും പൗഡറുകളുമുണ്ട്. ഒരു പ്രത്യേക രാസ പ്രവര്‍ത്തനം നടത്തണമെന്നാഗ്രഹിക്കുന്ന ഒരു കെമിസ്റ്റ് രണ്ടോ മൂന്നോ കുപ്പികള്‍ മാത്രം തെരഞ്ഞെടുക്കുന്നു. ഓരോന്നില്‍ നിന്നും കുറച്ച് സാമ്പിള്‍ ശേഖരിക്കുന്നു. ടെസ്റ്റ്യൂബിലോ ഫഌസ്‌കിലോ ഇട്ട് സാമ്പിളുകള്‍ സംയോജിപ്പിക്കുന്നു. ചിലപ്പോള്‍ വേണമെങ്കില്‍ ഒരുപക്ഷെ  താപോര്‍ജ്ജം നല്‍കിയെന്ന് വരാം. അങ്ങനെ ആ നിര്‍ദിഷ്ട രാസപ്രവര്‍ത്തനം അരങ്ങേറുന്നു. ഓര്‍ക്കുക ഇതു പരീക്ഷണശാലയില്‍ ഇതല്ലാതെ മറ്റനേകം രാസപ്രവര്‍ത്തനങ്ങള്‍ സംഭവ്യമാണ്. പക്ഷെ ക്ലാസുകളും കുപ്പികളും ഫഌസ്‌ക്കുകളും രാസപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അതിര്‍ത്തി ഭിത്തികള്‍ തീര്‍ത്ത് പര്‌സപര സമ്പര്‍ക്കം തടയുന്നതിനാല്‍ അവയൊന്നും നടക്കുന്നില്ലെന്ന് മാത്രം. ഒരു വ്യത്യസ്ഥ രാസ പ്രവര്‍ത്തനമാണ് നിങ്ങള്‍ക്ക് വേണ്ടതെങ്കില്‍ വ്യത്യസ്തമായ രാസ പദാര്‍ത്ഥങ്ങള്‍ ഫഌസ്‌കില്‍ ശേഖരിക്കണം. എല്ലായിടത്തും ശുദ്ധ പദാര്‍ത്ഥങ്ങളെ തമ്മില്‍ അകറ്റി നിര്‍ത്തുന്നതിനായി ഫഌസ്‌ക്കുകളും  ഗ്ലാസ്സുകളും കുപ്പികളുമുണ്ടെന്നറിയുക. അതായത് സാമീപ്യം മൂലം രാസപ്രവര്‍ത്തനം നടക്കാനിടയുള്ള പദാര്‍ത്ഥങ്ങള്‍ ടെസ്റ്റ്ട്യൂബുകളിലും ഫഌസ്‌കുകളിലും കുപ്പികളിലും പരസ്പര സമ്പര്‍ക്കത്തില്‍ വരാത്ത വിധം മാറ്റിനിര്‍ത്തപ്പെടുന്നു.

ജീവനുള്ള ഓരോ കോശവും ഒരു രസതന്ത്ര പരീക്ഷണശാലയാകുന്നു. പരീക്ഷണശാലയിലുള്ളതിന് സമാനമായി വന്‍തോതിലുളള രാസ വസ്തുക്കള്‍ അവ പ്രത്യേകം ഷെല്‍ഫുകളിലോ ജാറുകളിലോ അടക്കം ചെയ്ത് വേര്‍തിരിച്ച് സൂക്ഷിച്ചിട്ടില്ലെന്ന് മത്രം. എല്ലാം കൂടിക്കലര്‍ന്ന നിലയിലാണവിടെയുള്ളത്.”(261)
ജീവകോശത്തെ ഒരു ഭൗതിക രസതന്ത്ര പരീക്ഷണശാലയോട് ഉപമിച്ചത് പൂര്‍ണ്ണമായും  നീതീകരിക്കാനാവില്ല എന്ന് അവസാനത്തില്‍  ഡോക്കിന്‍സ് അടിവരയിടുന്നു. ഇക്കാര്യം വളരെ വ്യക്തമായി തന്നെ ഡോകിന്‍സ് വിശദീകരിക്കുന്നു: ”ഒരു അക്രമി  ഒരു രസതന്ത്ര പരീക്ഷണശാലയില്‍ കടന്ന് ഷെല്‍ഫിലിരിക്കുന്ന കുപ്പികളൊക്കെ പിടിച്ചെടുത്ത് കൂട്ടിയിടിച്ച് അരാജക ബോധത്തിലധിഷ്ടിതമായ നിഷേധാഭാവത്തോടെ എല്ലാം കുട്ടകത്തിലേക്ക് മറിച്ചതായി തോന്നും. ശരിക്കും ഒരു ഭീകരകൃത്യം അല്ലെ? ശരിയാണ്. നടക്കാനിരിക്കുന്ന സംയോജനങ്ങള്‍ക്കൊക്കെ തിരിക്കൊളുത്തി അവയെല്ലാം അവിടെകിടന്ന് പരസ്പരം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നുവെങ്കില്‍! ഒന്നാലോചിച്ചു നോക്കുക പക്ഷെ- അവ അങ്ങനെ ചെയ്യുന്നില്ല. ഇനി അഥവാ പരസ്പരം പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ തന്നെ പ്രവര്‍ത്തന നിരക്ക് തീരെ നിസ്സാരമാണ്. അതായത് ഏതാണ്ട് തികച്ചും പ്രവര്‍ത്തന രഹിതമായതിന് സമാനം.”(262)

കോശത്തിനകത്തെ അതിസങ്കീര്‍ണ്ണ രാസപദാര്‍ത്ഥങ്ങള്‍ ഒരു കുട്ടയില്‍ കൂടിക്കുഴഞ്ഞ് കിടന്നിട്ടും ഒരു പൊട്ടിത്തെറിയോ തീടപിടുത്തമോ രൂക്ഷഗന്ധമോ പോട്ടെ ഒരു നേരിയ ചൂടോ പുകപോലുമോ ഉണ്ടായിരുന്നില്ല. ഇനി മറ്റൊരു കാര്യം നിങ്ങള്‍ സ്വയം നിരീക്ഷിക്കുക നമ്മുടെ വീടുകളില്‍ അടുക്കളയില്‍ ഉള്ള സാധാരണ വസ്തുവാണ് ചെറുനാരങ്ങയും വിനാഗിരിയും ഒരു ചെറുനാരങ്ങ മുറിച്ച്  അല്ലെങ്കില്‍ വിനാഗിരി കുപ്പിയെടുത്ത് ഒന്നോ രണ്ടോ തുള്ളി സിമന്റ് തറയില്‍ ഒഴിക്കുക. ആ സിമന്റ് തറയില്‍ എന്ന് രാസമാറ്റമാണ് സംഭവിച്ചെതെന്ന് മനസ്സിലാക്കുക. തുടര്‍ന്ന്  വിനാഗിരി തന്നെ കറിക്കരിയുന്ന കത്തിയുടെ മുകളില്‍ രണ്ടു തുള്ളി  ഉറ്റിച്ച് ഒരാഴ്ച മാറ്റി വെക്കുക. സുര്‍ക്ക വീണ ഭാഗത്തിന്റെയും അല്ലാത്ത ഭാഗത്തിന്റെ രാസമാറ്റം  ശ്രദ്ധിക്കുക. എന്ത് കൊണ്ടാണ് ഈ രാസമാറ്റം നടക്കുന്നത്. വിനാഗിരി അസറ്റിക് ആസിഡും ചെറുനാരങ്ങ നീര് സിട്രിക് ആസിഡുമാണ്. കോശത്തിനകത്തെ പ്രധാന ഘടകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതും അമ്ലങ്ങള്‍ തന്നെയാണ്.

ഡോകിന്‍സ് പറഞ്ഞപോലെ ഇത്രയും സങ്കീര്‍ണ്ണങ്ങളായ രാസപദാര്‍ത്ഥങ്ങള്‍ അരാജക ബോധത്തിലധിഷ്ഠിതമായ നിഷേധഭാവത്തോടെ എല്ലാം കുട്ടകത്തിലേക്ക് മറിച്ചിട്ടിട്ടും അവ പരസ്പരം സംഘടിക്കുകയോ വിഘടിക്കുകയോ സംയുക്തമാവുകയോ ശുദ്ധപദാര്‍ത്ഥവുമായോ ലായനിയോ പൗഡറോ വാതകമോ ആയി മാറുകയോ ചെയ്യുന്നില്ല. ഇവ കൂടിക്കലരാതെ വിഘടിക്കാതെ യാതൊരുതരം അരാജകത്വവും സംഭവിക്കാതെ നിലനിര്‍ത്തുന്നത് ഏത് രാസ ഭൗതിക നിയമങ്ങളാണ്. ഏത് പ്രാദേശിക ഭരണകൂടത്തിനും നാട്ടുകൂട്ടങ്ങള്‍ക്കും ഗ്രാമസഭകള്‍ക്കും ഇതിനെ വിശദീകരിക്കാന്‍ കഴിയും. ഇവിടെ പ്രവര്‍ത്തിക്കുന്നത് പ്രാദേശിക നിയമങ്ങളാണെന്ന് നിരുത്തരവാദിത്തപരമായി ഉരുവിട്ടാല്‍ മാത്രം മതിയോ? അതൊന്ന് വിശദീകരിക്കാനുള്ള ധാര്‍മ്മിക ബാധ്യതയും ഉത്തരവാദിത്തവും ഡോകിന്‍സെന്ന ജീവശാസ്ത്രജ്ഞനില്ലേ! മുമ്പ് ഭ്രൂണ വികാസവുമായ ബന്ധപ്പെട്ട് രണ്ട് അര്‍ധകോശങ്ങള്‍ കൂടി ചേര്‍ന്ന്. ഏകകോശമായും കോശവിഭജനത്തിലൂടെ ഭ്രൂണ വളര്‍ച്ചയുടെ വിവിധഘട്ടങ്ങള്‍ താണ്ടി ഒരു പൂര്‍ണ്ണ ജീവിയായി വളരുന്നത് ചര്‍ച്ച ചെയ്തു. കോശ വളര്‍ച്ചയില്‍ വിവിധ അവയവങ്ങള്‍ രൂപപ്പെടുന്ന ഒരേ കോശം വ്യത്യസ്ത അവയങ്ങളായി മാറുന്നതില്‍ സഹായിക്കുന്നത് ഒരു പ്രാദേശിക നിയമത്തിന്റെ അടിസ്ഥാനത്തിലും വിശദീകരിക്കാന്‍ സാധിക്കുകയില്ല എന്നും നാം മനസ്സിലാക്കി. എന്നാല്‍  ഡോകിന്‍സ് ഇതിന്  ചില വിശദീകരണങ്ങള്‍ നല്‍കുന്നുണ്ട്: ”എല്ലാ കോശങ്ങളിലും എല്ലാ ജീനുകളും (ഏതാണ്ട്) ഉണ്ടെന്നിരിക്കെ ഓരോ കോശത്തിലും ഏതൊക്കെ ജീനുകളാണ് സക്രിയമാക്കപ്പടേണ്ടെതെന്ന് നിശ്ചിയിച്ചിരിക്കുന്നത് എങ്ങെന? അത് വ്യത്യസ്തമായ ഒരു ചോദ്യമാണ്. അതിനെ കുറിച്ച് ചുരുക്കത്തില്‍ വിശദീകരിക്കാം.”(263)

തുടര്‍ന്ന് വിഷയത്തെ സംബന്ധിച്ച് ഡോകിന്‍സ് എഴുതുന്നു: ”ഒരു കോശത്തില്‍ ഏതെങ്കിലും ഒരു പ്രത്യേക ജീന്‍ സക്രിയമാക്കപ്പെടണോ വേണ്ടയോ എന്ന് നിശ്ചയിക്കുന്നത് മിക്കപ്പോഴും പ്രസ്തുത കോശത്തിലെ രാസപരിസ്ഥിതിയില്‍ സംഭവിക്കുന്ന സ്വിച്ച് ജീനുകള്‍ (switch genes) അഥവാ നിയന്ത്രണ ജീനുകള്‍ (control genes) എന്നറിയപ്പെടുന്ന മറ്റു ജീനുകളുടെ ഒരു പ്രവാഹത്തെ (cascade) ആധാരമാക്കിയാണ് കൈവശമുള്ള ജീനുകള്‍ സമാനമെങ്കിലും തൈറോയിഡ് കോശങ്ങള്‍ പോശീ കോശങ്ങളില്‍ നിന്ന് ഭിന്നമാണ്. മറ്റ് താരതമ്യങ്ങളുടെ കാര്യവും അങ്ങനെ തന്നെ. ഭ്രൂണ വളര്‍ച്ച അരങ്ങേറിയതിനാലും തൈറോയിഡ് കലകള്‍, പേശീ കലകള്‍ എന്നിങ്ങനെയുള്ള വ്യതിരിക്തത അതിനകം നിലവില്‍ വന്നിട്ടുണ്ടാകുമെന്നതിനാലും അങ്ങനെയാകുന്നത് നന്നായി എന്നും നിങ്ങള്‍ പറഞ്ഞേക്കും എന്നാല്‍, ഓര്‍ക്കുക ഏതൊരു ഭ്രൂണവും ഒരൊറ്റ കോശത്തില്‍ നിന്നാണ് ആരംഭിക്കുന്നത്. തൈറോയിഡ് കോശങ്ങള്‍, പേശീ കോശങ്ങള്‍, കരള്‍ കോശങ്ങള്‍, അസ്ഥി കോശങ്ങള്‍, പാന്‍ക്രിയാറ്റിക് കോശങ്ങള്‍, ത്വക് കോശങ്ങള്‍…. ഇവയെല്ലാം സിക്താണ്ഡം (zygote) എന്ന ഒരൊറ്റ കോശത്തില്‍ നിന്ന് പരിണമിച്ചുണ്ടായതാണ്. കുടുംബവ്യക്ഷത്തിന്റെ ശിഖരങ്ങളെ പോലെ അവ വ്യത്യസ്ഥ വഴികള്‍ സൃഷ്ടിക്കുകയായിരുന്നു. ഇത് കോശ കുടുംബവ്യക്ഷമാണ്. ഗര്‍ഭധാരണം നടക്കുന്ന സമയമാണ് അതിന്റെ മുള പൊട്ടുന്നത്.”(264) ഇതെങ്ങനെ സാധ്യമാകുന്നു എന്ന് ഡോകിന്‍സ് പറയുന്നുണ്ട്. അതിന് നെമിറ്റോഡ് വിരയായ  സീനേറബ്‌സിറ്റീസ് എലഗന്‍സിന്റെ വളര്‍ച്ചയെ താരതമ്യം ചെയ്യുകയാണദ്ദേഹം ചെയ്യുന്നത്: ”ഇന്ന് സീനോറാബ്റ്റിസിസ് എലഗന്‍സിനെ പറ്റി ഏതാണ്ടെല്ലാമറിയാം എന്നു പറഞ്ഞാല്‍ വളരെ ചെറിയ ഒരു അധിക പ്രസ്താവനയായി അതിനെ കണ്ടാല്‍ മതി. എന്തായാലും ഇന് നമുക്കതിന്റെ മുഴുവന്‍ ജിനോമും അറിയാം. അതിന്റെ 558 കോശങ്ങള്‍ (ലാര്‍വ ഘട്ടത്തില്‍; പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഉഭയലിംഗക്ഷമത (hermaphrodite level) കൈവരിക്കുമ്പോള്‍ 959, ലൈംഗിക കോശങ്ങളൊഴികെ) എവിടെയൊക്കെ സ്ഥിതി ചെയ്യുന്നുവെന്ന് നമുക്ക് വ്യക്തമായി അറിയാം. അതിലെ ഓരോ കോശവും ഭ്രൂണ വികാസത്തിലൂടെ കൈവരിക്കുന്ന മാറ്റങ്ങളുടെ കൃത്യമായ കുടുംബചരിത്രവും നമുക്കിന്നറിയാം.”(265)

നോബല്‍ സമ്മാന ജേതാവായ ദക്ഷിണാഫ്രിക്കന്‍ ജീവശാസ്ത്രജ്ഞന്‍ സിഡ്‌നി ബ്രണ്ണര്‍ (Sydney Brenner) സീനേറ്റാബ്റ്റീസ് വിരകളെ അധികരിപ്പിച്ച് നടത്തിയ പഠനത്തെ കൂട്ടുപിടിച്ചാണ് ഡോകിന്‍സ് ഇതിനെ സംബന്ധിച്ച് പറയുന്നത് അതിലൂടെ ഒരു ജീവിയുടെ ഭ്രൂണം വിഭജിച്ച് വ്യത്യസ്ഥ കലകളും അവയവങ്ങളും രൂപപ്പെടുന്നതിന്റെ രൂപം അദ്ദേഹം വിവരിക്കുന്നു: ”സിനോറബ്ഡിറ്റീസ് ഗവേഷണത്തെ കുറിച്ചുള്ള വിജയോന്മാദത്തോടെയുള്ള വ്യതിയാനം നിങ്ങളുടെ ശ്രദ്ധ അധികം നേര്‍പ്പിച്ചിട്ടില്ലെന്ന് കരുതട്ടെ. ഭ്രൂണകുടുംബവൃക്ഷത്തില്‍ നിന്നും ഉത്ഭവിച്ച് ശാഖോപശാഖകളായി ഇരട്ടിക്കുന്ന കോശങ്ങള്‍ ആകൃതിയിലും സ്വാഭാവത്തിലും പരസ്പരം വ്യത്യസ്തപെടുന്നതെങ്ങെനെ എന്നതിനെ പറ്റിയാണ് ഞാന്‍ പറഞ്ഞു വന്നത്. ശാഖ പിരിയുന്ന ബിന്ദുവില്‍ വെച്ച് ഭാവിയില്‍ ഗ്രസനികോശമായി തീരേണ്ട ഒരു കോശവും റിംഗ് ഗാംഗ്ലിയന്‍ ആയിത്തീരേണ്ട ഒരു കോശവും തമ്മില്‍ എന്തെങ്കിലും ചില വ്യതിയാനങ്ങള്‍ ഉണ്ടായിരിക്കേണ്ടതുണ്ട്. അതല്ലെങ്കില്‍ ഭിന്ന ജീനുകളെ സക്രിയമാക്കണമെന്ന് അവയെങ്ങെനെ അറിയാനാണ്? ഉത്തരമിതാണ്: ഇവ രണ്ടിന്റെയും ഏറ്റവും അടുത്തുള്ള പൊതുപൂര്‍വ്വികരില്‍ നിന്നുള്ള സമാപന പതിപ്പുകള്‍ വേര്‍തിരിഞ്ഞത് പൂര്‍വ്വകോശം രണ്ടായി മുറിഞ്ഞാണ്. പ്രസ്തുത വിഭജനത്തിന് തൊട്ട് മുമ്പ് ഇതു പകുതികളിലേക്കും പകുത്തുമാറ്റിയ കോശപദാര്‍ത്ഥങ്ങളില്‍ വ്യത്യസ്തതയുണ്ടായിരുന്നു. കോശവിഭജനത്തോടെ സമാനമായ ജീനുകളോടെ (ഓരോ പുതിയ കോശത്തിനും ജിനോം മുഴുവനും ലഭിക്കുന്നുണ്ട്) രണ്ട് പുത്രി കോശങ്ങള്‍ ഉണ്ടാകുന്നുവെങ്കിലും അവയ്ക്കുള്ളിലുള്ള രാസപദാര്‍ത്ഥങ്ങളുടെ കാര്യത്തില്‍ ഇതേ സമാനതയുണ്ടായിരുന്നില്ല. ഇരു കോശങ്ങളിലും സക്രിയമാക്കപ്പെട്ടത് സമാനമായ ജീനുകളല്ല എന്നാണ് അതിനര്‍ത്ഥം. അത് ആത്യന്തികമായി അനന്തരകോശതലമുറകളുടെ വിധി മാറ്റി എഴുതുകയായിരുന്നു. ഭ്രൂണവികാസത്തിന്റെ ആരംഭത്തിലും പിന്നീടങ്ങോട്ടും ഇതേ തത്വം നടപ്പിലാക്കപ്പെടും. എല്ലാ ജീവികളിലുമുള്ള വൈജാത്യങ്ങളുടെ താക്കോല്‍. അസതുന്തിലിതമായ കോശവിഭജനത്തി(asymmetric cell division)ലാണുള്ളത്.”(266)

അസന്തുലിത കോശ വിഭജനമെന്താണെന്ന് ഒരല്‍പം മനസ്സിലാക്കേണ്ടതുണ്ട്. നാം മുമ്പ് ൈമറ്റോസിസ്് കോശവിഭജനത്തെ കുറിച്ച് മനസ്സിലാക്കി. അതില്‍ ഒരു മാതൃകോശത്തിന്റെ രണ്ടു തനി പകര്‍പ്പ് പുത്രികോശങ്ങള്‍ രൂപം കൊള്ളുകയാണ്. എന്നാല്‍ അതേ പ്രോസ്സസില്‍ ജില കോശീയ കൊഴുപ്പുകളും കോശീയ തന്മാത്രകളും ചില പ്രത്യേക പ്രോട്ടീനുകളും കോശത്തിലെ ഒരു ഭാഗത്തേക്ക് മാറി കോശം വിഭജിക്കപ്പെടുന്ന പുത്രികോശങ്ങളുടെ ഘടനയില്‍ ഒന്ന് മാതൃകോശത്തിന്റെ തനി പകര്‍പ്പും മറ്റൊന്ന് വ്യത്യസ്തവുമായിരിക്കും. ഇങ്ങനെ വ്യത്യസ്തമായി വിഭജിക്കപ്പെട്ട പുത്രികോശം വ്യത്യസ്ത ആര്‍.എന്‍.എ ലിഖിതം ഉള്‍ക്കൊള്ളുന്നു.(267) ഇതാണ് അവയവങ്ങളുടെയും വ്യത്യസ്ത കലകളുടെയും രൂപീകരണത്തിന് കാരണമെന്ന് സീനേറാബ്ഡിറ്റീസ് ഗവേഷണത്തിന്റെ വെളിച്ചത്തില്‍ സമര്‍ത്ഥിക്കുന്നു. പ്രത്യുല്‍പാദന കോശങ്ങളില്‍ ഒരു പക്ഷെ അസന്തുലിത കോശവിഭജനം പ്രവര്‍ത്തിക്കുന്നതില്‍ പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാം. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് സിഡ്‌നി ബ്രണ്ണറുടെ പഠനമല്ലാതെ മറ്റേതെങ്കിലും കണ്ടെത്തലുകള്‍ ഉണ്ടോ എന്നറിയില്ല. ഡോകിന്‍സിന്റെ ഗ്രന്ഥത്തിന്റെ ഹൃദയഭാഗം എന്ന് വിശേഷിപ്പിച്ച റിച്ചാര്‍ഡ് ലെന്‍സികിയുടെ ബാക്ടീരിയാ പരീക്ഷണം(268) പോലെ ഒരൊറ്റപ്പെട്ട പരീക്ഷണമാണോ എന്ന് സംശയിക്കാനുള്ള അവകാശം മാന്യവായനക്കാരുമായി പങ്കുവെക്കട്ടെ.

എന്നാല്‍ അസന്തുലിത കോശവിഭജനത്തെ കുറിച്ച് മറ്റൊരു ആശങ്ക ശാസ്ത്രജ്ഞന്‍മാര്‍ പങ്കുവെക്കുന്നത് അവഗണിക്കാനാവില്ല. ബ്രെയിന്‍ ട്യൂമര്‍ മുതല്‍ പല കാന്‍സര്‍ രോഗങ്ങളുടെയും പ്രധാന കാരണം അസന്തുലിത കോശവിഭജനമാണെന്ന പഠനങ്ങള്‍ വളരെ കൂടുതലുണ്ട്. ഈ ആശങ്ക പങ്കുവെക്കുന്നതില്‍ നാച്വര്‍, എന്‍. സി. പി. ഐ തുടങ്ങിയ പ്രശസ്ത ശാസ്ത്രജേര്‍ണ്ണലുകളും ഉള്‍കൊള്ളുന്നു എന്നത് എത്ര ഗൗരവതരമല്ല.
നമുക്ക് പരിശോധിക്കാനുള്ളത് അസന്തുലിത കോശവിഭജനം സംഹാരാത്മകമാണന്നത് അവഗണിച്ച് ഡോകിന്‍സ് പറയുന്നത് മുഖവിലക്കെടുത്ത് അത് നിര്‍മ്മാണാത്മകമാണെന്ന് അംഗീകരിച്ച് അതിനെ പ്രാദേശിക നിയമത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന് വിശദീകരിക്കാനായിട്ടുണ്ടോ എന്നതാണ്. ഗീബല്‍ഡിയന്‍ തത്വശാസ്ത്രമനുസരിച്ച് ആവര്‍ത്തിക്കപ്പെട്ടാല്‍ ഒരു പക്ഷേ ചിലരെയൊക്കെ വിശ്വസിപ്പിക്കാനായന്ന് വരാം. ഡോകിന്‍സ് ആവര്‍ത്തിക്കുന്നു: ”ഇനി ഈ വിഷയം സംബന്ധിച്ച അത്യന്തിക നിഗമനത്തിലേക്ക് കടന്നു ചെല്ലാം. ബ്ലൂപ്രിന്റില്ലാത്ത ആസൂത്രകന്റെ പദ്ധതിയില്ല, ആസൂത്രികനുമില്ല. ഒരു ഭ്രൂണത്തിന്റെ അല്ലെങ്കില്‍ പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ജീവിയുടെ വികാസവും കൈവരിക്കപ്പെടുന്നത് പ്രാദേശിക കോശങ്ങള്‍ പ്രാദേശികമായ നിയമങ്ങള്‍ പ്രാദേശികമായി നടപ്പില്‍ വരുത്തുമ്പോഴാണ്. ഓരോ വ്യക്തി കോശത്തിനുള്ളില്‍ നടക്കുന്നത് പരിശോധിക്കുമ്പോഴും സ്ഥിതി ഭിന്നമല്ല. അവിടെയും കോശാന്തര്‍ഭാഗത്തെ സ്തരങ്ങള്‍ക്കുള്ളില്‍ തന്മാത്രകള്‍,  പ്രത്യേകിച്ചും പ്രോട്ടീന്‍ തന്മാത്രകള്‍ പ്രാദേശിക നിയമങ്ങള്‍ക്ക് വിധേയമായി പരസ്പരം പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. വീണ്ടും പറയട്ടെ, നിയമങ്ങളെല്ലാം പ്രാദേശികമാണ്. പ്രാദേശികം, പ്രാദേശികം, പ്രാദേശികം!”(270)

എന്താണ് ഡോകിന്‍സിന്റെ മനസ്സിനെ ഭരിക്കുന്ന വികാരം!? ശരിക്കും തന്റെ അനുയായികള്‍ താന്‍ എന്തു പറഞ്ഞാലും വിശ്വസിക്കുമെന്ന ഉറപ്പോ അതോ പ്രാദേശികം പ്രാദേശികം എന്ന് ആവര്‍ത്തിച്ച് വിളിച്ച് വിളിച്ച് കൂകിയാല്‍ പ്രാദേശികമാകുമെന്ന വിശ്വാസമോ? അതോ, മറ്റുവല്ല  മാനസിക വിഭ്രാന്ത്രിയോ? താന്‍ നാല്‍പതോളം വര്‍ഷം നിരന്തരമായി പരിണാമം തെളിയിക്കാന്‍ തന്റെ ഊര്‍ജ്ജം  മുഴുവന്‍ ചെലവഴിച്ചിട്ടും തന്റെ ഓരോ കഠിനാധ്വാനവും വൃഥാവിലായതിലുള്ള അപകര്‍ഷതയും മാനസിക പിരിമുറുക്കവുമാണോ അദ്ദേഹത്തെ ഇങ്ങനെ അലറിവിളിപ്പിക്കുന്നത്!
അസന്തുലിത കോശവിഭജനം തന്നെ വിലയിരുത്തുക. ഒരു ഭ്രൂണം അതിന്റെ വളര്‍ച്ചയുടെ വ്യത്യസ്ത ഘട്ടത്തില്‍ വ്യത്യസ്ഥ കലകളും അവയവങ്ങളും അസ്ഥിയും ദഹന സംവിധാനങ്ങളും ത്വക്കും തലച്ചോറും ഹൃദയവും എന്നു വേണ്ട ഓരോ രോമവും അസന്തുലിത കോശ വിഭജനത്തിലൂടെ നിലവില്‍ വന്നു എന്ന് തന്നെ കരുതുക. എന്നാല്‍ എന്ത് കൊണ്ടാണ് ആ കലകളുടെയും അവയവങ്ങളുടെയും വ്യവസ്ഥകളുടെയും വളര്‍ച്ചക്ക് ശേഷം കോശങ്ങളില്‍ സന്തുലിത കോശ വിഭജനം മാത്രം നടക്കുന്നു. ഇവിടെ അസന്തുലിത കോശവിഭജനത്തെ ന്യൂനമാക്കിയ പ്രാദേശിക നിയമമേതാണ്. അല്ലെങ്കില്‍ ഓരോ അവയവത്തെയും വളര്‍ത്തിയെടുക്കാന്‍ അസന്തുലിത കോശവിഭജനം സക്രിയമാക്കിയ പ്രാദേശിക നിയമമേതാണ്? അതിന് വിശദീകരണം നല്‍കാന്‍ പ്രാദേശിക ഭരണകൂടത്തെ കൂട്ടുപിടിക്കുന്ന പരിണാമ വിശ്വാസികള്‍ക്കു ബാധ്യതയുണ്ട്. മറ്റൊരു പ്രശ്‌നം കൂടി അസന്തുലിത കോശവിഭജനത്തോട് ചേര്‍ത്തുവെക്കേണ്ടതുണ്ട്. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ജീവികളില്‍ അസന്തുലിത കോശവിഭജനം സംഹാരാത്മകമാണെന്ന് നാം മനസ്സിലാക്കി. ഇത്തരം സംഹാരാത്മകമായേക്കാവുന്ന അസന്തുലിത കോശവിഭജനം പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ജീവികളില്‍ നിഷ്‌ക്രിയമാക്കിയ പ്രാദേശിക നിയമം ഏതാണ്. ഇതിന് പിന്നിലും സ്വാഭാവികമായും നാം കാണേണ്ടത് കാണുന്നത് കൃത്യമായ ആസൂത്രണവും ആസൂത്രകനേയുമാണ്.

വ്യക്തിഗത കോശത്തിലെ സങ്കീര്‍ണ്ണത നാം മനസ്സിലാക്കി. അതിന്റെ വിവരശേഖരവും ഡി.എന്‍.എ പാരമ്പര്യ നിയമങ്ങളും കോശത്തിനകത്തെ രാസഘടനയും  എല്ലാം അതിസങ്കീര്‍ണ്ണമാണ്. അതെല്ലാം പ്രാദേശികമായി വളര്‍ന്നുവന്നതാണെന്ന് പറയാന്‍ ഡോകിന്‍സിനെ പോലെ ഹൃദയത്തിനും കണ്ണിനും കാതിനും മുദ്രവെക്കപ്പെട്ടവര്‍ക്കേ കഴിയൂ.
കേവലം കോശത്തിനകത്തെ ഡി. എന്‍. എ, ആര്‍. എന്‍. എ തന്മാത്രകള്‍ അവയുള്‍ക്കൊള്ളുന്ന ക്രോമസോം ജോഡികള്‍ ക്രോമസോം ജോഡികള്‍ ഉള്‍ക്കൊള്ളുന്ന കോശകേന്ദ്രം. കോശത്തിനകത്തെ ഭൗതികരാസിക ഗുണങ്ങള്‍ ഊര്‍ജ്ജല്‍പാദന സംവിധാന കോശത്തെ സംരക്ഷിച്ചും ജാഗ്രതയുളള പാറാവുകാരന്റെ ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്ന കോശസ്ഥരം,ഭ്രൂണ വികാസത്തിലൂടെ വളര്‍ന്നു വരുന്ന ഒരു ജീവി ആ ജീവിയിലെ വ്യത്യസ്ഥ കലകളും അവയവങ്ങളും വ്യവസ്ഥകളും ഒന്നും തന്നെ പ്രാദേശിക നിയമത്തിന്റെ അടിസ്ഥാനത്തില്‍ വിശദീകരിക്കാനാവില്ല.
മനുഷ്യഭ്രൂണവളര്‍ച്ചയുടെ ഘട്ടങ്ങളിലെ ഏതെങ്കിലുമൊന്ന് പ്രാദേശിക നിയമത്തിനെ ആശ്രയിച്ച് വിശദീകരിക്കാനാവുമോ? മറുപിള്ള എന്ന സംവിധാനം ഏത്ര കമനീയവും ഉദാത്തവുമാണ്. അഛന്റെയും അമ്മയുടെയും ബീജവും അണ്ഡവും രണ്ടു വ്യത്യസ്ത പ്രവിശ്യകളിലെ നിയമങ്ങളെയാണ് അനുസരിക്കുന്നത്. ആ അണ്ഡവും ബീജവും ചേര്‍ന്ന് വളര്‍ച്ചയാരംഭിക്കുന്ന ഭ്രൂണവും മറ്റൊരു പ്രവിശ്യാ ഭരണകൂടത്തിന്റെ ഭാഗമായ അമ്മയുടെ ഗര്‍ഭപാത്രവും സംയുക്തമായി പങ്കെടുത്ത് വളര്‍ത്തിക്കൊണ്ടുവരുന്ന മറുപിള്ള ഏത് പ്രാദേശിക നിയമത്തിന്റെ അടിസ്ഥാനത്തില്‍ വിശദീകരിക്കും? രണ്ടു വ്യത്യസ്ത ഗ്രഹങ്ങളെ പോലെ ജീവിക്കുന്ന സ്ത്രീയും പുരുഷനും തന്റെ ലൈംഗികാവയവത്തില്‍/ശരീരത്തില്‍ ലൈംഗികമായി ബന്ധപ്പെടാന്‍ മറ്റാരോ എവിടെയോയുണ്ടെന്ന രീതിയില്‍ വളര്‍ന്നുവരുന്നത്  ഏത് പ്രാദേശിക നിയമത്തിന്റെ അടിസ്ഥാനത്തില്‍ വിശദീകരിക്കാനാവും?

ഡോകിന്‍സ് ഇതേ അദ്ധ്യായത്തില്‍ ചര്‍ച്ച ചെയ്യുന്ന മഹത്തായ പ്ലഗ് വിവാദവും (The greatest plug controversy) ലൈംഗീകാവയവങ്ങളും താരതമ്യം ചെയ്യുക. ഡോകിന്‍സ് തന്നെ പറയട്ടെ. ”എന്റെ സുഹൃത്തും ജീവശാസ്ത്രജ്ഞനുമായ ജോണ്‍ ക്രബ്‌സിന്റെ (Jhon Kerbs) അഭിപ്രായത്തില്‍ ഇലക്ട്രിക് ഡോക്ടറുകളുടെ കാര്യത്തില്‍’ ആഗോള തലത്തിലുള്ള ഒരു ഗൂഢാലോചന സംഭവിച്ചിട്ടുണ്ട്. മഹത്തായ പ്ലഗ് വിവാദം  (The greatest plug controversy) എന്നാണ് അദ്ദഹം ഇതിനെ പേരിട്ടിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ തങ്ങള്‍ക്കിഷ്ടപ്പെട്ടത് പോലെ പ്രോകപനപരമായ രീതിയില്‍ വ്യത്യസ്ഥ അളവിലുള്ള സോക്കറ്റുകളാണ് നിര്‍മ്മിക്കുന്നത്. ബ്രിട്ടീഷ് പ്ലഗുകള്‍ അമേരിക്കന്‍ സോക്കറ്റുകള്‍ക്ക് അനുയോജ്യമല്ല. അമേരിക്കന്‍ പ്ലഗുകള്‍ ഫ്രഞ്ച് സോക്കറ്റുമായി ചേരില്ല.”(272)

കാര്യങ്ങള്‍ പ്രാദേശികമായി ആവിഷ്‌കരിച്ചാല്‍ ഇങ്ങനെയുണ്ടാവും. എന്നാല്‍ മനുഷ്യന്റെ യോ അല്ലെങ്കില്‍ ലൈംഗീക പ്രത്യുല്‍പാദനം നടത്തുന്ന ഏതെങ്കിലും ജന്തുവിന്റെയോ സസ്യങ്ങളുടെയോ കാര്യത്തില്‍ ഇത്തരം  ഒരു പ്രശ്‌നം ഇല്ല. മുമ്പ് ചര്‍ച്ച ചെയ്ത മഡഗാസ്‌കര്‍ ഓര്‍കിഡും അത്തിപ്പഴങ്ങളും അത്തിപ്രാണികളും മറക്കാതിരിക്കുക. ഇവിടെ എവിടെയും പ്രാദേശിക നിയമങ്ങളോ പ്രാദേശിക സംവിധാനങ്ങളോ അല്ല എവിടെ നോക്കിയാലും കൃത്യമായ ആസൂത്രണത്തിന്റെയും സംവിധാനത്തിന്റെയും യൂണിവേഴ്‌സല്‍ നിയമങ്ങളുടെയും ആസൂത്രികന്റെയും സംവിധായകന്റെയും നിയാമകന്റെയും സാന്നിദ്ധ്യവും വൈദഗ്ദ്യവും വിളിച്ചോതുന്നു. അത് കോശങ്ങളിലെ ഒരു ന്യൂക്ലിക്ക് ആസിഡ് തന്‍മാത്ര മുതല്‍ ഭൂമിയിലെ അന്തരീക്ഷവും കാലാവസ്ഥയും നിയന്ത്രിക്കുന്ന സൗരയൂഥത്തിലെ ഭൂമിയുടെ സ്ഥാനവും, സൂര്യനില്‍ നിന്നുള്ള അതിന്റെ അകലവും, ഭൂമിയുടെ ചെരിവും അതിന്റെ ഭ്രമണ പഥത്തിന്റെ മാര്‍ഗ്ഗവും എല്ലാം എല്ലാം ഭൂമിയിലെ ജീവന്റെ ജീവികളുടെ നിലനില്‍പ്പിനാധാരമായി ആസുത്രണം ചെയ്ത് സംവിധാനിച്ചു പരിപാലിച്ചു കൊണ്ടിരിക്കുന്ന മഹാ ആസുത്രികന്റെ അസ്തിത്വം ഏതൊരു സാമാന്യ ബുദ്ധിക്കും ബോധ്യപ്പെടുത്തുന്നു.

കുറിപ്പുകള്‍:

254    ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍
സി. രവിചന്ദ്രന്‍. ഡി.സി ബുക്‌സ് പേജ് 292
255    www.britania.com/Ebecked/topic/101396/ecll
256    www.en.wikipedia.org/wiki/egg
257    അവലംബം :    www.britania.com/Ebecked/topic/101396/ecll
www.en.wikipedia.org/wiki/cell (biology)
www.biology.nnmedu/ccouncil/biology_124/summaries/cell.html
ഇസ്‌ലാം വിശ്വാസ ദര്‍ശനം വാള്യം ഒന്ന് യുവത ബുക്‌സ് കോഴിക്കോട് പേജ് 135 -139
258    www.britania.com/ebchecked/topic/116055/chromosome
www.gh8.nim.nih.gov/handbook/basics/chromosome
www.en.wikipedia.org/wiki/chromosome
ഇസ്‌ലാം വിശ്വാസ ദര്‍ശനം വാള്യം ഒന്ന് യുവത ബുക്‌സ് കോഴിക്കോട് പേജ് 139
259    അവലംബം : www.britania.com/EBechcked topic/167063/DNA
ഡി.എന്‍.എ വിവരശേഖരത്തിന്റെ അത്ഭുത പ്രപഞ്ചം, ശാഹുല്‍ ഹമീദ്, യുവത ബുക്‌സ് കോഴിക്കോട് പേജ് 18 – 22
ഇസ്‌ലാം വിശ്വാസദര്‍ശനം പേജ് 139 – 141
260 ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍ പേജ്         296
261    ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍ പേജ്         296
262    അതേ പുസ്തകം പേജ് 296, 297
263    അതേ പുസ്തകം പേജ് 301
264    അതേ പുസ്തകം പേജ് 302
265    അതേ പുസ്തകം  പേജ് 303
266    അതേ പുസ്തകം പേജ് 304, 305
267    www.en.wikipedia.org/wiki/asymmetric_cell_division
268    ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍
മുഖവുര പേജ് 12
269    അവലംബം :- www.netwere.com/ng/grnal/y.37/n10/full/ng1005-1027.html
www.ncbi.him.nih.gov/pumbed/2377/1682
www.genesdev.cship.org/wiki/2675/fullasymmetric_cell_division
270    ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍ പേജ്         307
271    www.en.wikipedia.org/wiki/richarddwankins
273    ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍ പേജ്         298

Friday, December 19, 2014

ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമം തെളിയിക്കുന്നുവോ?

http://zakeen.in/view/1290 എന്ന ഓണ്‍ലൈന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച ലേഖനം.

പരിണാമസിദ്ധാന്തത്തെ കുറിച്ച് മലയാളത്തിൽ അടുത്തകാലത്തിറങ്ങിയ പുസ്തകമാണ് രവിചന്ദ്രന്‍. സി പരിഭാഷപ്പെടുത്തി ഡി സി ബുക്സ് പ്രസിദ്ധീകരിച്ച റിച്ചാര്‍ഡ്‌ ഡോകിന്സിന്റെ ‘The greatest show on earth – The evidence for evolution’ (ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍) 552 പേജുകളുള്ള സാമാന്യം വലിയ ഒരു ഗ്രന്ഥമാണിത്. ഈ പുസ്തകത്തെ വിലയിരുത്തി സ്നേഹസംവാദം മാസികയില്‍ ഒരു ലേഖനപരമ്പര എഴുതികൊണ്ടിരിക്കുന്നുണ്ട്. ഈയിടെ ഫേസ്ബുകില്‍ ലുക ഓണ്‍ലൈന്‍ മാഗസിനിന്‍റെ ഒരു ലിങ്കില്‍ ബഹുമാന്യ പന്ധിതനും ആരോഗ്യ രാഷ്ട്രീയ വിദ്യാഭ്യാസ രംഗത്തെ സജീവ സാനിധ്യവുമായ ഡോ ബി ഇക്ബാലിന്റെ ഈ പുസ്തകത്തെ കുറിച്ചുള്ള ഒരു റിവ്യു വായിക്കാനിടയായി. ഡോ. ഇഖ്ബാലിനെ പോലുള്ള ഒരു ഉന്നതൻ എഴുതിയതായത് കൊണ്ടും ഈ പുസ്തകത്തെ കുറിച്ച് വിശകലനം നടത്തി കൊണ്ടിരിക്കുന്നത് കൊണ്ടും ഈ ലേഖനം ശ്രദ്ദയോടെ വായിച്ചു. ഈ പുസ്തകത്തെ കുറിച്ച് മാത്രമല്ല ഡോകിന്സിനെ മലയാളത്തിനു പരിചയപ്പെടുത്തിയ നാസ്തികനായ ദൈവത്തെയും അദ്ദേഹം ഈ ലേഖനത്തില്‍ ഏറെ പുകഴ്ത്തുന്നുണ്ട് . അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ലേഖനം ഒന്ന് പരിചയപ്പെടാം
ഡോ. ഇക്ബാൽ തന്റെ കുറിപ്പിൽ കുറിക്കുന്നു “വിവിധമതങ്ങളിൽ പെട്ട മതമൌലികവാദികൾ ഡാർവിന്റെ സിദ്ധാന്തങ്ങൾ തെറ്റാണെന്ന് തെളിയിക്കാൻ ആത്മീയതയേയും ശാസ്ത്രത്തേയും കൂട്ടുപിടിച്ചുള്ള ദുർബലശ്രമങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്.” ഈ വരികളിൽ അദ്ദേഹം പരിണാമം തെളിയിക്കപ്പെട്ട ശാസ്ത്രീയ വസ്തുതയാണെന്ന് ധ്വാതിപ്പിക്കുന്നുണ്ട്. അദ്ദേഹം അങ്ങനെ പറയുന്നത് അദ്ദേഹം വിശ്വസിക്കുന്ന പ്രത്യയ ശാസ്ത്രസ്വാധീനം അദ്ദേഹത്തെ അങ്ങനെ പറയിപ്പിക്കുന്നത് കൊണ്ടാണ്. സത്യത്തിൽ പരിണാമം ചോദ്യം ചെയ്യുന്നത് മത മൌലികവാദികളോ മത വിശ്വാസികാളോ മാത്രമല്ല., ഉന്നത ശാസ്ത്രജ്ഞൻമാരും ബുദ്ധിജീവികളും ഈ ഗണത്തിൽപ്പെടുന്നു. പക്ഷെ പ്രത്യയശാസ്ത്രാടിമത്തം ബാധിച്ച പലരും ഈ സിദ്ധാന്തം തെറ്റാണെന്ന് ഉത്തമ ബോധ്യമുണ്ടെങ്കിലും അത് സത്യമാണെന്ന് പ്രചരിപ്പിക്കുന്നു. മറ്റു ചിലർ ഇതിലെ ശരിതെറ്റുകൾ വിലയിരുത്താനോ പഠിക്കാനോ മിനക്കെടാതെ കേവലവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. മഹാഭൂരിപക്ഷം പരിണാമ വിശ്വാസികളും ആ ഗണത്തില്‍ പെടുന്നു. കേരളത്തിലെ ഏറ്റവും പ്രമുഖ യുക്തിവാദി പ്രാസംഗികന് (അയാള്‍ക്ക്‌ ഒരു പ്രത്യേക മതത്തെ തെറിവിളിക്കാന്‍ മാത്രമേ അറിയൂ) പരിണാമത്തിന്റെ ഹരിശ്രീ പോലും അറിയില്ല എന്നത് അതിശയോക്തിയല്ല.
‘പരിണാമം’ ശാസ്ത്രം എന്നതിലേറെ പ്രത്യയശാസ്ത്രം എന്ന നിലയിലാണ് അതിന്റെ ശൈശവദശ മുതൽ വാർദക്യത്തിൽ വരെ പ്രചരിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. മറ്റേതൊരു ശാസ്ത്രീയ സിദ്ധാന്തവും കണ്ടു പിടുത്തങ്ങളും ശരിയെന്നു വിശ്വസിപ്പിക്കാൻ ഇത്രയും നിഷ്ടൂരവും നികൃഷ്ടവുമായ ചതികളും വഞ്ചനകളും തട്ടിപ്പുകളും മനുഷ്യ ചരിത്രത്തിൽ ഇന്നേ വരെ നടന്നിട്ടില്ല. മനുഷ്യചരിത്രത്തിൽ ഇത്രയും പ്രശ്നങ്ങളും കൂട്ടക്കുരിതികളും മനുഷ്യാവകാശ ലംഘനങ്ങളും സംമൂഹ്യഅസമത്വങ്ങളും ഉണ്ടാക്കാൻ മറ്റേതൊരു സിദ്ധാന്തവും ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടില്ല. ഹോളോകോസ്റ്റും യൂജനിസവും റഷ്യൻ, ചൈനീസ് കൂട്ടക്കുരുതികളും സോഷ്യൽ ഡാർവിനിസവും സയന്റിഫിക് റാസിസവും, അതിനെല്ലാം ഊർജ്ജം പകർന്ന സിദ്ധാന്തവും നമുക്ക് മറക്കാതിരിക്കുക. ബലാല്‍സംഗവും കൊലപാതകങ്ങളും പോലും സിദ്ധാന്തവല്‍കരിക്കാന്‍ കേരളീയ യുക്തിവാദി സാഹിത്യകാരന്മാര്‍ക്ക് ദൈര്യം നല്‍കിയ സിദ്ധാന്തമാണ്‌ പരിണാമ വിശ്വാസം.
EuthanasiePropaganda

ജര്‍മനിയിലെ ന്യൂ പീപ്പിള്‍ എന്ന നാസി മാഗസനില്‍ വന്ന പരസ്യമാണിത്:
“60,000 റൈഷ് മാര്‍ക്ക് ആണ് ഈ ജന്മനാ വൈകല്യമുള്ള ആള്‍ ഇയാളുടെ ജീവിത കാലത്ത് സമൂഹത്തിനു ചിലവ് വരുത്തുന്നത്. ജനങ്ങളെ.. ഇത് നിങ്ങളുടെ കൂടെ പണമാണ് ”

Action T4 എന്ന പേരില്‍ അറിയപ്പെട്ട ഈ നടപടിയില്‍ നാസി ജര്‍മനിയിലെ ഫിസിഷ്യന്‍മാര്‍ പരിശോധനക്ക് ശേഷം ചികിത്സിച്ച് ഭേദമാക്കാന്‍ പറ്റില്ല എന്നതിന്‍റെ പേരില്‍ വൈകല്യം ഉള്ള ആയിരങ്ങളെ കൊന്നിരുന്നു .  സോഷ്യല്‍ ഡാര്‍വിനിസവും, യൂജെനിക്സും എല്ലാമാണ് അതിന് പ്രേരകമായത്. ഇത് ദയാവധം ആണെന്ന ന്യായീകരണവും പറഞ്ഞാണ് ആയിരങ്ങളെ കൊന്നു തള്ളിയത്
മലയാളത്തിൽ എറ്റവുമടുത്തിറങ്ങിയ യുക്തിവാദ ആനുകാലികം ‘യുക്തിയുഗം മാസിക; ഡൽഹി ബലാത്സംഗ പക്ഷാത്തലത്തിൽ ബലാത്സംഗത്തിന്റെ പരിണാമപരമായ കാരണങ്ങൾ വിശകലനം ചെയ്യുന്നു. “ദില്ലി ബലാൽസംഗത്തിന്‌ ശേഷം മാധ്യമങ്ങളിലും വെബ് ലോകത്തും മൂന്നു തരത്തിലുള്ള പ്രതികരണങ്ങളാണ് പ്രധാനമായും ഉയർന്നു കണ്ടത്……ജീവലോകത്തെ ഒരു പ്രതിഭാസവും പരിണാമത്തിന്റെ വെളിച്ചത്തിൽ പരിശോദിച്ചാലല്ലാതെ വ്യക്തമാവുകയില്ല” (പേജ് 49) “ബലാൽസംഗത്തിന്റെ പരമമായ കാരണത്തിന് പരിണാമപരമായ കാരണങ്ങൾ ഉണ്ടാകുമോ?” (പേജ്48) “ചുരുങ്ങിയ സമയത്തിൽ പരമാവധി പങ്കാളികളിലേക്ക് തന്റെ ജനിതകപദാർത്ഥം എത്തിച്ചേരുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക വഴി അടുത്ത തലമുറയിലേക്ക് തന്റെ ജനിതകപദാർത്ഥത്തിന്റെ കോപ്പികൾ വിജയകരമായി എത്തിക്കുക എന്നതാണ് പുരുഷന്റെ പരിണാമ ലക്‌ഷ്യം. അതിനാൽ ഓരോ സ്ത്രീയും, പുരുഷന് ഒരു പുതിയ സാധ്യതയാണ്. (പേജ് 50) പരിണാമ പരമായി നോക്കിയാൽ ഇരക്ക് പരിതിയിൽ അധികം ക്ഷതമേൽപ്പിക്കുന്നത് തന്റെ ജനിതക പദാർത്ഥത്തിനെ ദോശകരമായി ബാധിക്കും എന്നതിനാൽ പുരുഷൻ അതിനു മുതിരുകയില്ല.” (പേജ് 51) “ജിനോമിന്റെ നിലനിൽപ്പിന് ആവശ്യം വേണ്ട കഴിവാണ് അതിന്റെ ധാരാളം കോപികൾ അടുത്ത തലമുറയിലേക്ക് പകർന്നു കൊടുക്കുക എന്നത്.” (പേജ് 54) ഇത്തരം സമൂഹ്യദ്രോഹ തമ്മാടിത്തങ്ങൾ വരെ ന്യായീകരിക്കാൻ പരിണാമത്തിന്റെ പ്രബോധകരും പ്രയോക്താക്കളും തയ്യാറാവുന്നു എന്നത് സാംസ്കാരിക കേരളം കരുതിയിരിക്കുക.
യുക്തിയുഗം മാസിക ഏപ്രിൽ 2013, പേജ് 50
യുക്തിയുഗം മാസിക ഏപ്രിൽ 2013, പേജ് 50
ഡോക്ടർ ഗ്രന്ഥത്തെയും ഗ്രന്ഥകർത്താവിനെ കുറിച്ചും ആവേശം കൊള്ളുന്നു. “വിഖ്യാത പരിണാമശാസ്ത്രജ്ഞനും ശാസ്ത്ര പ്രചാരകനുമായ റിച്ചാർഡ് ഡോക്കിൻസ് പരിണാമസിദ്ധാന്തത്തിനെതിരെ കപട ശാസ്ത്രസിദ്ധാന്തങ്ങളുടേയും ആത്മീയതയുടേയും അകമ്പടിയോടെയും നടന്നുവരുന്നഇത്തരം വാദങ്ങൾക്കും സമീപനങ്ങൾക്കുംതന്റെ ഏറ്റവും പുതിയ കൃതിയായ ദി ഗ്രേറ്റസ്റ്റ് ഷോ ഓൺ എർത്ത്: എവിഡൻസ് ഫോർ എവല്യൂഷനിലൂടെ(Richard Dawkins: The Greatest Show on Earth: Bantam Press: London: 2009) ആധുനിക ശാസ്ത്രസിദ്ധാന്തങ്ങളുടെ വെളിച്ചത്തിൽ ശക്തവും സുവ്യക്തവും സമഗ്രവുമായ മറുപടി നൽകുന്നു.” ഡോകിന്സിന്റെ പേരിലുള്ള ഡോക്ടറുടെ ഈ ആരോപണം ആ പുസ്തകം ഒരാവര്‍ത്തി വായിച്ച ഒരാളും സമ്മതിക്കില്ല, അംഗീകരിക്കില്ല. കാരണം ഡോകിൻസിനു പോലും ഇത്തരം മിഥ്യാധാരണയില്ല. അദ്ദേഹം പുസ്തകത്തെ കുറിച്ച് തന്റെ ഗ്രന്ഥത്തിന്റെ ആമുഖത്തിലെ ആദ്യ ഘന്ധികയിൽ തന്നെ സുവ്യക്തഭാഷയിൽ എഴുതുന്നു. (ഡോക്ടര്‍ക്ക് മനസ്സിലായില്ലെങ്കിലും) “പരിണാമത്തിന്റെ തെളിവുകള്‍ ദിനംതോറും വളരുകയാണ്. ഒരിക്കലുമത് ഇത്രമാത്രം ശക്തമായിരുന്നില്ലെന്നതാണ് വസ്തുത.വിരോധമെന്ന് പറയട്ടെ, പരിണാമത്തിനെതിരെയുള്ള അബദ്ധധാരണകളാൽ പ്രചോദിതമായ പ്രതിരോധം ഇത്രയധികം കരുത്താർജിച്ച മറ്റൊരു കാലം ഓർക്കാനുമില്ല. പരിണാമ ‘സിദ്ധാന്തം’ ശരിക്കും ഒരു വസ്തുതയാണെന്ന് സ്ഥാപിക്കുന്ന എന്റെ വ്യക്തിഗത തെളിവുകളുടെ ശേഖരമാണ് ഈ പുസ്തകം.” (റിച്ചാര്‍ഡ് ഡോകിന്‍സിന്റെ ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍ സി. രവിചന്ദ്രന്‍. ഡി സി ബുക്സ്. പേജ് 21). പരിണാമവിശ്വാസം മുമ്പൊരിക്കൽ പോലുമില്ലാത്ത വിധം പ്രതിരോധവും ചോദ്യം ചെയ്യപ്പെടലും നേരിടുന്നതിൽ വെപ്രാളപ്പെട്ട് തന്റെ സ്വന്തം വിശ്വാസങ്ങളും ഊഹങ്ങളും ക്രോഡീകരിച്ചതാണ് തന്റെ ഈ പുസ്തകമെന്നാണ് ഡോകിൻസ് മതം. അക്കാര്യം ഡോകിന്സ് തന്നെ വ്യക്തമാക്കുന്നത് കാണുക “ഈ പുസ്തകത്തില്‍ അനുമാനം വളരെ ഗൌരവത്തോടെ പരിഗണിക്കപ്പെടും. ഇത് പറയുമ്പോള്‍ കൃത്യമായ ശാസ്ത്രീയ അനുമാനമാണ് ഞാനുദ്ദേശിക്കുന്നത്. അതല്ലാതെ കേവലമായ ഒന്നല്ല. പരിണാമം ഒരു വസ്തുതയാണെന്ന് തള്ളിക്കളയാനാവാത്ത അനുമാനത്തിന്റെ വെളിച്ചത്തില്‍ ഞാനിവിടെ കാട്ടിത്തരാം’‘ (അതെ പുസ്തകം പേജ് 43) ഡോകിന്സിന്റെ കേവല വ്യക്തിഗത അനുമാന(ഊഹ)ത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം നിരുപിചെടുത്ത ചില പരികല്‍പനകളാണ് ഗ്രന്ഥം. അല്ലാതെ ഡോക്ടർ ആരോപിച്ച പോലെ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അവതരിപ്പിക്കുന്ന പരിണാമത്തെളിവുകളുടെ ക്രോഡീകരണമല്ല ഈ ഗ്രന്ഥം.
വ്യക്തിഗത അനുഭവങ്ങളും ചിന്തകളും തെളിവാക്കിയാല്‍ അതെങ്ങനെ ഉണ്ടാകും എന്ന് ഡോകിന്‍സിനെ അധികരിച്ച് ഗ്രന്ഥത്തിന്റെ പരിഭാഷകന്‍ രവിചന്ദ്രന്‍ വ്യക്തമാക്കുന്നത് കാണുക. “വ്യക്തിഗത അനുഭവം തെളിവാക്കുമ്പോള്‍ ഡോകിന്‍സിന്റെ ഒരു സുഹൃത്ത് വിശ്രമകാലത്ത് കാമുകിയുമൊത്ത് സ്കോട്ട്ലന്റില്‍ തങ്ങുകയായിരുന്നു. രാത്രിയില്‍ ഇരുവരും ഏതോ ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്നു. പിശാചിന്റെ ശബ്ദം! ശരിക്കും സാത്താന്‍ തന്നെ അത്ര ഭയാനകമായിരുന്നു ഒച്ചയും സീല്‍കാരവും… ചെറുപ്പത്തില്‍ ഈ കഥ കേട്ട സമയത്ത് ഡോകിന്‍സിനും അത് വിശ്വസനീയമായി തോന്നിയിരുന്നു. പിന്നീടൊരിക്കല്‍ ഓക്സ്ഫോര്‍ഡില്‍വച്ച് ഡോകിന്‍സ് ഇതേ കഥ തന്റെ ജീവശാസ്ത്രജ്ഞരായ സുഹൃത്തുക്കളോട് വിവരിച്ചു. പരിചയസമ്പന്നരായ രണ്ട് പക്ഷി ശാസ്ത്രജ്ഞരും (Ornithologists) കൂട്ടത്തിലുണ്ടായിരുന്നു. അവര്‍ ആവേശത്തോടെ വിളിച്ചുപറഞ്ഞു. ‘മാന്‍ക്സ് ഷീര്‍വാട്ടര്‍!’ (Manx Shearwater). ഈ പക്ഷി പുറപ്പെടുവിക്കുന്ന ശബ്ദം വളരെ പൈശാചികമായി തോന്നും. അത് മൂലം അതിന് പൈശാചികപക്ഷി (Devil Bird) എന്ന പേരും ലഭിച്ചിട്ടുണ്ട്.(നാസ്തികനായ ദൈവം. സി. രവിചന്ദ്രന്‍. ഡി. സി. ബുക്സ്. പേജ് 99) അങ്ങനെയെങ്കില്‍ ഡോകിന്സിന്റെ വ്യക്തിപരമായ ഊഹങ്ങളും ശാസ്ത്രീയ വസ്തുതകളും തമ്മിലുള്ള, ബന്ധം മുതലയും മുതലക്കുളവും തമ്മിലുള്ള ബന്ധമാവും.
ഡോക്ടറുടെ മറ്റൊരു തമാശ “ജൈവപ്രപഞ്ചവും അതിന്റെ വൈവിധ്യവുമാണ് പരിണാമം നടന്നുവെന്നതിന്റെ പ്രധാനപ്പെട്ട തെളിവായി ഡോക്കിൻസ് അവതരിപ്പിക്കുന്നത്.” ജീവപരിണാമം ചര്‍ച്ച ചെയ്യുന്ന കൃതിയില്‍ രാഷ്ട്രീയവും ധനതത്വശാസ്ത്രവും തെളിവായി ഉന്നയിക്കാന്‍ സമചിതതയുള്ളവര്‍ തയ്യാറാവുമോ? പക്ഷെ പലപ്പോഴും ഡോകിന്‍സ് സമചിത്തതയില്ലാതെ അതും ചെയ്യുന്നുണ്ട്. കമ്പ്യൂട്ടര്‍ ഗയിമുകളും കരകൌശലവിദ്യകളും നിര്‍ലജ്ജം പരിണാത്തെളിവുകളായി കൃതിയില്‍ അവതരിപ്പിക്കുന്നുണ്ട്. (അതെ പുസ്തകം പേജ് 71-75, 280-288, 372-379)
piltdown manrecunstred piltdown man skullതുടര്‍ന്ന് ഇക്ബാല്‍ സാര്‍ എഴുതുന്നു. “പരിണാമസിദ്ധാന്തം ന്യായീകരിക്കുന്നതിനായി അവതരിപ്പിക്കാറുള്ള പല പഴയ തെളിവുകളും ആധുനിക കണ്ടെത്തുലുകളുടെ സഹായത്തോടെ ഡോക്കിൻസ് പുന:പരിശോധനക്ക് വിധേയമാക്കുന്നുമുണ്ട്. ഉദാഹരണത്തിന് പരിണാമത്തിന്റെ ഇപ്പോഴും ജീവിച്ചിരിക്കുന്ന തെളിവുകളായി ഹാ‍ജരാക്കാറുള്ള ഫോസിലുകളെ ചുറ്റിപ്പറ്റി നിലനിൽക്കുന്ന മാറാലകളും തെറ്റിദ്ധാരണകളും ഡോക്കിൻസ് നീക്കം ചെയ്യുന്നു.” ഡോകിന്‍സ് ഗ്രന്ഥത്തില്‍ ഫോസില്‍ തെളിവുകളുടെ മാറാല നീക്കുന്നതിന്റെ ഒരു ഉദാഹരണം കാണുക. “പില്‍റ്റ്ഡൌണ്‍ മനുഷ്യനുമായി ബന്ധപ്പെട്ട ചില ആരോപണങ്ങള്‍ ഗണ്യമായ തോതില്‍ ഉന്നയിക്കാറുണ്ട്.
പിൽറ്റ്ഡൗൻ മാൻ തട്ടിപ്പ് നടത്തിയെന്ന് വിശ്വസിക്കുന്ന ചാർൾസ് ഡൗസൺ, ആർതർ സ്മിത് വുഡ്‌വാർഡിന്റെ കൂടെ സസ്സെക്സിലെ പിൽറ്റ്ഡൗൺ പ്രദേശത്ത് ഖനന വസ്തുക്കൾ പരിശോധിക്കുന്നു.

എന്നാല്‍ ആരാണ് പില്‍റ്റ്ഡൌണ്‍ തട്ടിപ്പ് പ്രചരിപ്പിച്ചതെന്നു വ്യക്തമല്ല. അതാരായാലും അയാള്‍ പലതിനും ഉത്തരം പറയേണ്ടതുണ്ട്. (അമച്വര്‍ പാലിയന്റോളജിസ്റ്റായിരുന്ന ചാള്‍സ് ഡോസണായിരുന്നു (Charles Dawson) ഈ തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് ഭൂരിപക്ഷ അഭിപ്രായം എന്നാല്‍ സ്റ്റീഫന്‍ ജെയ് ഗൂള്‍ഡ് ഇതിനൊരു മറുഭാഷ്യം കൊടുക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ പിയറി തെയില്‍ഹാഡ് ഡി ചാര്‍ഡിന്‍ (Pierri Teilhard De Chardin) ആയിരുന്നിരിക്കണം പിന്നിലുണ്ടായിരുന്നത്. തെയില്‍ ഹാര്‍ഡ് ഒരു ജെസ്സ്യൂട്ട് പാതിരിയെന്ന നിലയില്‍ നിങ്ങള്‍ക്ക് പരിചയമുണ്ടാവും.) വ്യക്തമായ ചരിത്രമുള്ള, രേഖകളുള്ള (ഈ ഫോസില്‍ കണ്ടെത്തലുമായി ദി ഗാര്‍ഡിയന്‍ പത്രം 1912 പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ പേപര്‍ കട്ടിംഗ് കാണുക) പില്‍റ്റ്ഡൌണ്‍ തട്ടിപ്പിന്റെ ഉത്തരവാദിത്തം ചാള്‍സ്ഡോസനില്‍ നിന്നെടുത്തുമാറ്റി മറ്റൊരാളുടെ തലയില്‍ വച്ച് കെട്ടുന്നത് മാറാല നീക്കലോ അതോ പുകമറ സൃഷ്ടിക്കാലോ?. ചാള്‍സ് ഡോസന്‍ എന്ന പരിണാമ പാതിരിയെ കുറ്റവിമുക്തനാക്കി ജെസ്സ്യൂട്ട് പാതിരിയെ കള്ളക്കേസില്‍ കുടുക്കുന്നു. തിമിംഗല പരിണാമവും മനുഷ്യ പരിണാമവും ഫോസിലുകളുടെ അകമ്പടിയോടെ അവതരിപ്പിക്കുന്നതിലൂടെ ഡോകിന്‍സ് പരിണാമത്തിന്റെ വെടി തീര്‍ക്കുന്ന രസകരമായ കാഴ്ച ദൈര്‍ഗ്യം ഭയന്ന് ഇവിടെ അവതരിപ്പിക്കുന്നില്ല. ( കൂടുതല്‍ വായനക്ക് )
ഗ്രന്ഥത്തിന്റെ അല്ല ഡോകിന്സിന്റെ ആഖ്യാന ശൈലിയും ഡോക്ടര്‍ വിലയിരുത്തുന്നുണ്ട്. “പ്രസിദ്ധ ശാസ്ത്രജ്ഞനും ജനപ്രിയ ശാസ്ത്രസാഹിത്യകാരനുമായ ജെയിംസ് വാട്ട്സനെ പോലെ നർമ്മം കലർത്തി ശാസ്ത്രസത്യങ്ങൾ അവതരിപ്പിക്കുന്നതിൽ നിന്നും വ്യത്യസ്തമായി പരിണാമവിരുദ്ധരെ കടന്നാക്രമിക്കുകയും അശാസ്ത്രീയചിന്തകളോട് വിട്ടുവീഴ്ചയില്ലാതെ പോരാടുകയും ചെയ്യുന്ന ക്രുദ്ധനായ ശാസ്ത്രപ്രേമിയെയാണ് ഡോക്കിൻസിന്റെ മറ്റ് കൃതികളോടൊപ്പം ഈ പുസ്തകത്തിലും കാണാൻ കഴിയുക. ഡോക്കിൻസ് ബോധപൂർവ്വം തന്നെ സ്വീകരിച്ചിട്ടുള്ള ഈ രചനാരീതിമൂലമാണ്ശാസ്ത്രവിരുദ്ധരെ നിരന്തരം നേരിടേണ്ടിവരുന്ന ജനകീയശാസ്ത്രപ്രവർത്തകർക്ക് അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ഹരമായി മാറികൊണ്ടിരിക്കുന്നത്.” ഈ പ്രസ്താവന വളരെ വ്യക്തമാണ്. ഡോകിന്‍സിനോ അതല്ലെങ്കില്‍ മറ്റു പരിണാമ പ്രചാരകര്‍ക്കോ ശാസ്ത്രത്തോടും സത്യത്തോടുമുള്ള ആത്മാര്‍ത്ഥതയല്ല മറിച്ചു തങ്ങളുടെ പ്രത്യയശാസ്ത്രപ്രചാരണത്തെ ചോദ്യം ചെയ്യുന്നതിനോടും അതിന്റെ ശാസ്ത്രീയ തെളിവുകള്‍ അന്വാഷിക്കുന്നവരോടുമുള്ള നീരസവും പകയും വിദ്വാശവും പ്രതികാരവും പ്രതിരോധവും പ്രത്യാക്രമണവും മറ്റുമാണ് ഇവരുടെ ലക്‌ഷ്യം. ഇക്കാര്യം കുറച്ചു കൂടെ അപകടകരമായ രീതിയില്‍ പ്രഖ്യാപിക്കുന്നുണ്ട് ഭാരതീയ യുക്തിവാദിസംഘം സംസ്ഥാന ജനറല്‍ സെക്രടറിയും അവരുടെ മുഖപത്രം ‘യുക്തിരാജ്യം’ മാസിക മുഖ്യ പത്രാധിപരുമായ ശ്രീനി പട്ടത്താനം ജൂലൈ ലക്കം മാസികയുടെ മുഖപേജില്‍. അദ്ദേഹം പ്രഖ്യാപിക്കുന്നു. “മതനിന്ദാ നിയമങ്ങള്‍ യുക്തിവാദികള്‍ക്ക് ബാധകമല്ല” എന്ന്. നാസ്ഥികയുക്തിവാദി സമൂഹത്തോട് വിനയത്തോടെ ഒരു സംശയം ചോദിക്കട്ടെ നിങ്ങള്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി പ്രതിപക്ഷ ബഹുമാനമില്ലാതെ സംസ്കാരശൂന്യ ഭാഷയിൽ (ഫൈസ് ബുകിലും പൊതുവേദികളിലും ഇത് നിത്യേനെ നാം അനുഭവിക്കുന്നു.) മതനിന്ദ നടത്തുമെന്ന് പ്രഖ്യപിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. എങ്കില്‍ നിങ്ങള്‍ ശാസ്ത്രത്തിന്റെ പേരില്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന പ്രത്യയശാത്രാന്ധവിശ്വാസം തെറ്റാണെന്ന് ചൂണ്ടിക്കാട്ടുന്നവരുടെ നേരെ എന്തിനീ കുരച്ചുചാടല്‍. മറ്റേതെങ്കിലും ശാസ്ത്ര സിദ്ധാന്തങ്ങളോ കണ്ടുപിടുത്തങ്ങളോ സംശയിച്ചതിന്റെ, തെളിവ് ചോദിച്ചതിന്റെ, വിമര്‍ശിച്ചതിന്റെ, ചോദ്യം ചെയ്തതിന്റെ പേരില്‍ ഈ രീതിയില്‍ ആരെങ്കിലും കലിതുള്ളിയിട്ടുണ്ടോ?
ഡോകിന്സിന്റെ പുസ്തകം ഒരാവര്‍ത്തി വായിച്ചിരുന്നെങ്കില്‍ ഡോക്ടര്‍ ഇക്ബാല്‍ ഇത്തരം ഒരു അബദ്ധപഞ്ചാംഗം വരയ്ക്കുമായിരുന്നില്ല. സി. രവിചന്ദ്രന്റെ മുഖവുര മാത്രം വായിച്ച് പുസ്തകത്തെ വിലയിരുത്തിയതാണ് ഡോ. ഇക്ബാലിന്റെ മണ്ടത്തരം. ഇത് പറയാന്‍ കാരണം അഞ്ഞൂറ്റി അമ്പത്തി രണ്ട് പേജുള്ള പുസ്തകത്തിലെ പതിമൂന്ന് അധ്യായങ്ങളിലൂടെ നാം മുന്നേറുമ്പോള്‍ പല അധ്യായങ്ങളും സ്വയം റദ്ദ് ചെയ്യുന്നവയും അല്ലെങ്കില്‍ അധ്യായങ്ങള്‍ തമ്മില്‍ തമ്മില്‍ റദ്ദ് ചെയ്യുന്നവയുമാണ്. പുസ്തകത്തിന്റെ ഹൃദയം എന്ന് ഡോകിന്സും സി. രവിചന്ദ്രനും അവകാശപ്പെടുന്ന റിച്ചാര്‍ഡ്‌ ലെന്‍സ്കിയുടെ ‘ബാക്റ്റീരിയ പരീക്ഷണ’വും മനുഷ്യപരിണാമവും തമ്മിലുള്ള താരതമ്യം (ഏഴാം അദ്ധ്യായം) പുസ്തകത്തിന്റെ ഹൃദയം നീക്കം ചെയ്ത അവസ്ഥയിലേക്ക് മാറ്റി. അത് പോലെ സമയമാനകങ്ങളെ സംബന്ധിച്ച ചര്‍ച്ച (നാലാം അദ്ധ്യായം) കാര്‍ബണ്‍ ടെസ്റ്റ്‌ ഡെന്‍ഡ്രോക്രോണോളജി (വൃക്ഷവലയഘടികാരം) റേഡിയോ ആക്ടീവ് ടെസ്റ്റ്‌ തുടങ്ങിയ കാലപ്പഴക്കം അളക്കുന്ന സമയമാനകങ്ങള്‍ ഫോസിലുകളില്‍ ഉപയോഗിക്കാവതല്ലെന്നു പറയുന്നു. അതിലൂടെയെല്ലാം പരിണാമവിശ്വാസത്തിന്റെ അവിശ്വാസ്യതയും അശാസ്ത്രീയതയും ഏതൊരു സാധരണക്കാരനെയും ശാസ്ത്രപന്ധിതനെയും സ്വതന്ത്രചിന്തകനെയും യുക്തിബോധമുള്ളവരെയും ബോധ്യപ്പെടുത്തും.
ഡോക്ടര്‍ ലേഖനത്തിന്റെ അവസാന പാരഗ്രാഫില്‍ ഡോകിന്സിന്റെ ഗോഡ് ഡെലൂഷ്യന്‍ എന്ന ക്ഷുദ്ര കൃതിയുടെ രവിചന്ദ്രന്‍ ആഖ്യാനത്തെയും അളവറ്റ് അഭിനന്ദിക്കുന്നുണ്ട്. “പ്രസിദ്ധീകരണത്തിന്റെ ആദ്യ വർഷം (2006) ൽ തന്നെ 15 ലക്ഷം കോപ്പികൾ വിറ്റഴിഞ്ഞ ഡോക്കിൻസിന്റെ ദൈവവിഭ്രാന്തിയുടെ (Richard Dawkins: The God Delusion: Houghton Mifflin Company: Boston: 2006) പഠനവും വിശകലനവും “നാസ്തികനായ ദൈവം” എന്ന പേരിൽ രവിചന്ദ്രൻ 2009 ൽ പ്രസിദ്ധീകരിച്ചിരുന്നു. അഞ്ഞൂറിലേറെ പുറങ്ങളുള്ള നാസ്തികനായ ദൈവത്തിന്റെ മൂന്നു പതിപ്പുകൾ 2012-നകം പ്രസിദ്ധീകരിക്കപ്പെട്ടു എന്നത് ഡോക്കിൻസിന്റെ ശാസ്ത്രചിന്തകൾക്കും യുക്തിചിന്തയും ശാസ്ത്രബോധവുമുള്ള രവിചന്ദ്രനെപ്പോലുള്ള എഴുത്തുകാർക്കും കേരളസമൂഹം നൽകുന്ന അംഗീകാരത്തിന്റെ കൂടി തെളിവായി കണക്കാക്കേണ്ടിയിരിക്കുന്നു.” ഡോക്ടര്‍ ഈ പുസ്തകം വായിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊരു സാക്ഷ്യപത്രം ആ കൃതിക്ക് നല്‍കുമായിരുന്നില്ല. ഇംഗ്ലീഷ് പതിപ്പിന്റെ പേര് സൂചിപ്പിക്കുന്ന പോലെ ഇന്ന് ഭൂമിയില്‍ ജീവിക്കുന്ന എഴുനൂറ്റി പതിനെട്ട് കോടി മനുഷ്യരില്‍ മഹാ ഭൂരിപക്ഷത്തെയും, കൂടാതെ ഇവിടെ ജീവിച്ചു മരിച്ചു പോയ, ഇനിയും ജനിക്കാനിരിക്കുന്ന ട്രില്യന്‍ കണക്കിന് മനുഷ്യരെയും അവര്‍ ദൈവവിശ്വാസികളായി എന്ന ഒറ്റ കാരണത്താല്‍ മാത്രം ഭ്രാന്തന്മാരായി ചിത്രീകരിക്കുകയാണ് ആ ക്ഷുദ്രകൃതിയിലൂടെ ഡോകിന്‍സ് ചെയ്തത്. (നാസ്ഥികനായ ദൈവം റിച്ചാര്‍ഡ് ഡോകിന്സിന്റെ ലോകം സി. രവിചന്ദ്രന്‍ ഡി. സി. ബുക്സ് പേജ് 192-226)
മനുഷ്യകുലത്തെ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളിലൂടെയും ഭ്രൂണഹത്യയിലൂടെയും ദയാവധത്തിലൂടെയും നശിപ്പിക്കുക എന്ന തികച്ചും മനുഷ്യ, മാനുഷിക വിരുദ്ധവും പ്രകൃതിവിരുദ്ധവുമായ പിന്തിരിപ്പന്‍ സന്ദേശം മാത്രമാണ് ആ കൃതി നല്‍കുന്നത്. (അതെ പുസ്തകം പേജ് 323-335) പേപ്പട്ടിയെ പോലും കൊല്ലാന്‍ അനുവാദമില്ലാത്ത നാട്ടില്‍ ഭ്രൂണഹത്യയിലൂടെ പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്നത് കുറച്ചൊന്നുമല്ല. 2011-ലെ കണക്കനുസരിച്ച് കേരളത്തിലെ സ്ത്രീ പുരുഷ അനുപാതം 1084 സ്ത്രീകള്‍ക്ക് 1000 പുരുഷന്‍ ആയിരുന്നെങ്കില്‍ ആറു വയസ്സിനു താഴേ പ്രായമുള്ളവരുടെ അനുപാതം 959 പെണ്‍കുട്ടികള്‍ക്ക്1000 ആണ്‍കുട്ടികള്‍ നിലയിലേക്ക് താഴ്ന്നിരിക്കുന്ന എന്ന വാര്‍ത്ത ഏതൊരു മനുഷ്യസ്നേഹിയെയും തെല്ലൊന്നുമല്ല ഭയപ്പെടുത്തുന്നത്. ഹരിയാനയില്‍ ഈ അനുപാതം 829 ന് 1000ത്തിലേക്ക് താഴ്ന്നു എന്നത് എത്ര ഭീകരവും ഭയാനകവുമല്ല. ഇന്ത്യന്‍ ശരാശരി അനുപാതം 914 സ്ത്രീകള്‍ക്ക് 1000 പുരുഷന്‍ എന്ന തോതില്‍ താഴ്ന്നു. (അവലംബം വിക്കിപീഡിയ) അത്തരം ഒരു ഭയാനക സാഹചര്യം ഭാരതത്തിലും കേരളത്തിലും നിലനില്‍ക്കെ ആ പൈശാചികതയെ ആദര്‍ശവല്‍ക്കരിച്ച ഗ്രന്ഥത്തെ മഹത്വവല്‍ക്കരിച്ച ഡോക്ടര്‍ കേരളത്തിലെ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത വ്യക്തിത്വമാണല്ലോ എന്നത് ഏറെ ഗൌരവമര്‍ഹിക്കുന്നു. പെണ്ഭ്രൂണഹത്യയിലൂടെയല്ലാതെ ജനനത്തില്‍ ഇത്തരം ഭീതിത അന്തരം ഉണ്ടാവാന്‍ സാധ്യമല്ല. നിയമം കടലാസ്സില്‍ നില്‍ക്കും പണക്കൊതി മൂത്ത മെഡിക്കല്‍ വ്യവസായത്തിനും സുഖിക്കുക എന്ന ജീവിതലക്ഷ്യം മാത്രമുള്ള ഭൌതികതക്കും ഇതിലൊന്നും യാതൊരു ധാര്‍മികച്യുതിയും കാണാന്‍ കഴിയില്ല.
ജൈവലോകത്തെ ഏതൊരു ജീവിവര്‍ഗവും സ്വന്തം വര്‍ഗത്തിന്റെ നിലനില്‍പിനും, വര്‍ധനവിനും ആവുതെല്ലാം ചെയ്യും. ജൈവ, സസ്യലോകം അതിജീവിക്കുന്നതിലും എത്രയോ മടങ്ങ് പിണ്‍തലമുറകളാണ് ഉല്‍പാദിപ്പിക്കപ്പെടുന്നത്. എന്നാല്‍ മനുഷ്യനുള്‍പ്പെടെ പല ജീവിവര്‍ഗങ്ങളിലും സന്താനോല്‍പാദനം തുലോം കുറവാണ്. അതെല്ലാം പ്രപഞ്ച സ്രഷ്ടാവ് നടപ്പിലാക്കിയ ആവാസവ്യവസ്ഥയുടെയും, പ്രകൃതിയുടെയും, നൈസര്‍ഗികതയുടെയും, സന്തുലനത്തിന്റെയും ഭാഗമാണ്. വ്യത്യസ്ത കാരണങ്ങളാല്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവിവര്‍ഗങ്ങളെ – ഹിംസ്ര ജന്തുക്കളടക്കം – നിലനിര്‍ത്താന്‍ പ്രകൃതിസ്നേഹിയായ ഏതൊരു മനുഷ്യനും പരമാവധി പരിശ്രമിക്കുന്നതും, വനനശീകരണത്തിനും പ്രകൃതിചൂഷണങ്ങള്‍ക്കുമെതിരെ ഐക്യരാഷ്ട്രസഭ മുതല്‍ പ്രാദേശിക ഭരണകൂടങ്ങള്‍ വരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതും വളര്‍ത്തുമൃഗങ്ങളും മത്സ്യസമ്പത്തുമല്ലാതെ മറ്റേതൊരു ജീവിയെയും ഭക്ഷണത്തിനു വേണ്ടി പോലും കൊല്ലുന്നതും അവയുടെ ആവാസവ്യവസ്ഥ നശിപ്പിക്കുന്നതും വലിയ കുറ്റങ്ങളായാണ് ബുദ്ധിയുള്ള മനുഷ്യവര്‍ഗം കാണുന്നത്. (സൈലന്റ് വാലി ജല വൈദ്യുത പദ്ധതി സിംഹവാലൻ കുരങ്ങിന് ഭീഷണി ആയതു കാരണം നാം ഉപേക്ഷിച്ചത് ഡോക്ടർക്കും ഓർമ്മ കാണും.) എന്നാല്‍ മനുഷ്യനുമാത്രം ജനിക്കാനവകാശമില്ലെന്ന് പുലമ്പുന്നു ഈ ശാസ്ത്ര, മനുഷ്യ, പ്രകൃതിവിരുദ്ധ പിന്തിരിപ്പന്മാർ!……….
ഒരുജോഡി ദമ്പതികള്‍ ചുരുങ്ങിയത് മൂന്ന് സന്തതികള്‍ക്കെങ്കിലും ജന്മം നല്‍കിയാലേ അവര്‍ മനുഷ്യകുലത്തിനോട് നീതിചെയ്തു എന്ന് പറയാവൂ. അവര്‍ രണ്ടു സന്താനങ്ങള്‍ക്കെ ജന്മം നല്‍കുന്നുള്ളൂവെങ്കില്‍ അവര്‍ക്കു പകരം രണ്ടാളെ മനുഷ്യകുലത്തിനു നല്‍കി മനുഷ്യകുലം നിലനിര്‍ത്തിയെന്നേ വരൂ; സ്വന്തം കുലത്തിന്റെ വ്യാപനത്തില്‍ ഒന്നും ചെയ്തില്ല എന്നര്‍ത്ഥം. ഒരു കുട്ടിയിൽ ഒതുക്കുന്ന ദമ്പതികൾ അല്ലങ്കിൽ സന്താനം വേണ്ട എന്ന് തീരുമാനിച്ച സുഖിയൻമാർ മനുഷ്യവർഗ്ഗ വ്യാപനത്തിന് ഒരു സംഭാവനയും ചെയ്യാത്ത മനുഷ്യ ശത്രുക്കളാണ്. ഏറ്റവും കൂടുതല്‍ സന്താനോല്‍പാദനം നടത്തിയാല്‍ താന്‍ തന്റെ വര്‍ഗം നിലനിര്‍ത്താന്‍ തന്റെ പ്രകൃതിപരമായ കടമ നിർവ്വഹിച്ചു എന്നഭിമാനിക്കാം. മറ്റെല്ലാ ജൈവ ശൃംഖലയുടെ നിലനില്‍പ്പിനു വേണ്ടി പ്രകൃതിയില്‍ ഇടപെട്ടു മനുഷ്യനെന്ന ജന്തു പരമാവധി ശ്രമിക്കുമ്പോഴും അവന്റെ വര്‍ഗ്ഗം നശിപ്പിക്കാനുള്ള അവന്റെ തന്നെ ശ്രമങ്ങളും തീരുമാനങ്ങളും വീക്ഷിക്കുന്ന ഏതൊരു സാമാന്യമനുഷ്യനും ചിന്തിച്ചു പോകും താനുള്‍ക്കൊള്ളുന്ന ഹോമോസാപിയന്‍ ഇത്രയ്ക്കു വിലയില്ലാത്തവനും നിഷ്കാസിതനാവേണ്ടവനുമാണോ എന്ന്. ഏതൊരു വളര്‍ത്തുജീവികളിലും കൃഷികളിലും അത്യുത്പാദനശേഷിയുള്ളവ തന്നെ തിരഞ്ഞെടുക്കുന്ന മനുഷ്യന്‍, സ്വയം ശത്രുവായി പ്രഖ്യാപിച്ച് സ്വന്തം വര്‍ഗത്തിനു നേരെ യുദ്ധ പ്രഖ്യാപനം നടത്തണമെന്നാണോ ഈ പ്രകൃതിവിരുദ്ധ പ്രാകൃത ജന്തുക്കൾ പ്രഖ്യാപിക്കുന്നത്.. അത്രക്ക് വൃത്തികെട്ട ജന്തുവാണോ മനുഷ്യന്‍?
ആ കൃതിയുടെ സന്ദേശമായ ദയാവധം കേള്‍ക്കുമ്പോള്‍ ദീനാനുകമ്പയുടെ സുവിശേഷമായി തോന്നും. എന്നാല്‍ രോഗിയുടെ അനന്തരസ്വത്തില്‍ കണ്ണുവച്ച് അവകാശികള്‍ ആരെയും കൊല്ലാനുള്ള നിയമസാധുത നേടുക എന്നത് ഇന്നിന്റെ വര്‍ത്തമാനത്തില്‍ ഒട്ടും പ്രയാസമുള്ള കാര്യമല്ല. പ്രത്യേകിച്ച് മക്കളെ കൊണ്ട് ജീവിക്കേണ്ട ആവശ്യമില്ല എന്നു പറയുന്ന ജനിതാക്കളും (യുക്തിവിചാരം മാസിക ഡിസംബര്‍ 2010) ഞാന്‍ ജനിച്ചത് ജനയിതാക്കളായ സ്ത്രീയും പുരുഷനും സുഖിച്ചതിന്റെ ഉപോല്‍പന്നം ആയാണെന്ന് പ്രഖ്യാപിക്കുന്ന മക്കളും (യുക്തിചിന്ത. എ. ടി. കോവൂര്‍ പരിഭാഷ ജോണ്‍സണ്‍ ഐരൂര്‍ ഡി. സി. ബുക്സ്) ജീവിക്കുന്ന ലോകത്ത് . സുഖിക്കുക എന്ന ഭൌതികതയുടെ ലക്‌ഷ്യം പ്രഖ്യാപിക്കുന്ന ഡോകിന്‍സിനും (ബസ് കാമ്പയിന്‍ ഫോട്ടോ കാണുക) അദ്ദേഹത്തെ പകര്‍ത്തിയെഴുതിയ രവിചന്ദ്രനും ഇതില്‍ എകോപിക്കുന്നതില്‍ അതിശയമില്ല. Atheist-advertising-campa-001ദയാവധത്തെ കുറിച്ച ചര്‍ച്ചയില്‍ സി. രവിചന്ദ്രന്‍ ഇക്കാര്യം തുറന്നു പറയുന്നു. “ദയാവധത്തിന്റെ കാര്യത്തില്‍ ഭരണകൂടത്തിന്റെ നിലപാടുകള്‍ മിക്കപ്പോഴും മതാധികാരത്തെ ഭയന്നുള്ളതാണ്. അന്തസ്സായി ജീവിക്കാനുള്ള അവകാശം ഒരുവനുണ്ടെങ്കില്‍ അന്തസ്സായി മരിക്കാനുമുണ്ട്. ദൌ ഷാല്‍ നോട്ട് കില്‍ എന്ന് പഴയ നിയമത്തില്‍ പറയുന്നുണ്ട്. അതിന്റെ ചുവട് പിടിച്ചാണ് ഭ്രൂണഹത്യ, ദയാവധം തുടങ്ങിയവയൊക്കെ കാത്തലിക് മതം എതിര്‍ക്കുന്നത്. ജീവന്‍ ഉണ്ടാക്കുന്നതും എടുക്കുന്നതുമൊക്കെ ദൈവത്തിന്‍റെ പണിയാനെന്നാണ് അവര്‍ വാദിക്കുന്നത്.” (സമകാലിക മലയാളം മാര്‍ച്ച്‌ 2014 പേജ് 19) ഇവരുടെയൊക്കെ ഏക ലക്‌ഷ്യം സ്വന്തം ജീവിതം പരമാവധി ആസ്വദിച്ചു മതി വരുമ്പോള്‍ അവസാനിപ്പിക്കുക എന്നതാണ്. പക്ഷെ ദയാവധത്തിന്റെ മറവില്‍ നടക്കാന്‍ പോകുന്ന പൈശാചിക കൊലകളെ കുറിച്ചും മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചും ചിന്തിക്കാനുള്ള വിവേകമൊന്നും ഇവര്‍ക്കുണ്ടാകില്ല.
ഒരു രോഗിക്ക് മരുന്ന് കിട്ടിയില്ല എന്നതിന്റെ പേരില്‍ അയാളെ വധിച്ച ശേഷം മരുന്ന് കണ്ടെത്തിയാല്‍ ആ ജീവന്‍ തിരിച്ചു നല്‍കാന്‍ ദയാവധം നടത്തിയ ഡോക്ടര്‍ക്കോ ബന്ധുക്കള്‍ക്കോ നിയമം നടപ്പിലാക്കിയ ഭരണകൂടത്തിനോ സാധ്യമാണോ?. വധശിക്ഷയെ നഖശിഖാന്തം എതിര്‍ക്കുന്ന ഭൌതികവാദം ദയാവധത്തിന്റെ പ്രചാരകരും പ്രബോധകരുമാവുന്നത് എന്ത് കൊണ്ട്. വേട്ടക്കാര്‍ക്ക് വേണ്ടി വക്കാലത്ത് പറയുന്ന ഭൌതികവാദം ഇരകളെ കൊല്ലാന്‍ ആഹ്വാനം ചെയ്യുന്നതിലെ യുക്തി എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. വധശിക്ഷ നടപ്പിലാക്കാന്‍ ആരാച്ചാരെ കിട്ടാനില്ലാത്ത രാജ്യത്ത്, പക്ഷെ ദയാവധത്തിന് നിയമ സാധുത ലഭിച്ചാല്‍ അതൊരു വന്‍ വ്യവസായമായി വളര്‍ത്തിയെടുക്കാന്‍ ഭൌതികതയുടെ പൂരകമായ മുതലാളിത്തം തീര്‍ച്ചയായും സംവിധാനം ഒരുക്കും. ഇക്കൂട്ടരുടെ ലക്‌ഷ്യം ലാഭവും അതിലൂടെയുള്ള സുഖസൌകര്യങ്ങളും മാത്രം.
ഇത്തരം ഒരു കൃതിക്ക് കേരളത്തിലെ നാസ്തിക യുക്തിവാദിസമൂഹം നല്‍കുന്ന അമിത പ്രാധാന്യവും പ്രോത്സാഹനവും, ഇക്ബാല്‍ ഡോക്ടറെ പോലുള്ള കേവല യുക്തിവാദികളല്ലാത്ത, മതേതര സമൂഹം പ്രതീക്ഷയര്‍പ്പിക്കുന്ന മാനുഷികപക്ഷത്ത് നില്‍ക്കുന്ന പുരോഗമന ചിന്താഗതിയുള്ളവര്‍ പോലും നല്‍കുന്ന അഭിനന്ദനങ്ങളും നമ്മുടെ സാംസ്കാരിക സാഹിത്യ മേഖലയുടെ അപചയത്തിന്റെ ബഹിര്‍സ്പുരണമല്ലാതെ മറ്റെന്താണ്. അക്ഷര സാംസ്കാരിക മതേതര കേരളമേ നാം നമ്മുടെ വര്‍ണ്ണകണ്ണടകള്‍ മാറ്റി വെക്കുക.
ലേഖകന്‍: അലി ചെമ്മാട്