Saturday, December 20, 2014

ഒരു 'ഇസ്‌ലാം വിശ്വാസിയുടെ' ചുംബനസമരാനുഭവം?!


2014 ഡിസംബര്‍ ഏഴാം തിയതി കോഴിക്കോട് നടന്ന ചുംബനോല്‍സവത്തിലെ താരം ശ്രീ ശാഹുല്‍ ഹമീദും പങ്കാളി ശ്രീ ചന്തുവിന്റെ മകള്‍ ശ്രീമതി ശോഭനയുമായിരുന്നു. ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങളെല്ലാം ഇവരുടെ ചുംബനോല്‍സവാഘോഷം അവരേക്കാളേറെ ആഘോഷിച്ചു. മാതൃഭുമിയിലെ ചുംബനോല്‍സവ ഫോട്ടോ ഗാലറിയിലെ ആദ്യ രണ്ടു ഫോട്ടോകളും ശാഹുല്‍ ഹമീദും ശോഭനയുമാണ്. വ്യത്യസ്ഥ മാധ്യമങ്ങളിലെയും സ്ഥിതി മറ്റൊന്നല്ല. (http://www.mathrubhumi.com/zoomin/kiss-of-love-@-kozhikode/505576/index.html#.VJR4Lv_sACS) കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ http://www.doolnews.com അഘോഷത്തിന്റെ ഭാഗമായി വാര്‍ത്ത‍ റിപ്പോര്‍ട്ട് ചെയ്യുക മാത്രമല്ല ശ്രീ ശാഹുല്‍ ഹമീദുമായി ഒരു അഭിമുഖം പ്രസിദ്ധീകരിക്കുകയും ചെയ്തു.

എന്ത് കൊണ്ട് ശോഭന ശാഹുല്‍ ചുംബനം ഇത്രമാത്രം ആഘോഷിക്കപ്പെട്ടു. അതിനു പ്രത്യേക കാരണവും ലക്ഷ്യവുമുണ്ടായിരുന്നു. ശാഹുല്‍ ശോഭനയെ ചുംബനോല്‍സവത്തിനു എത്തിച്ചത്  ശരാശരി മലബാര്‍ മുസ്ലിം സ്ത്രീയുടെ വേഷമായ, യുക്തിവാദികളും പുരോഗമന ജാഡക്കാരും അടിമത്തിന്റെ അടയാളമായി ബ്രാന്‍ഡ്‌ ചെയ്ത പര്‍ധ ധരിപ്പിച്ചായിരുന്നു എന്നത് കൊണ്ടാണ്.   അത് http://www.doolnews.com/kiss-protest-experience-of-a-believer-of-islam-314.html വാര്‍ത്ത തലക്കെട്ടും U. R. L-ഉം വ്യക്തമാക്കുന്നു. "ഒരു ഇസ്‌ലാം വിശ്വാസിയുടെ ചുംബനസമരാനുഭവം" ഇതാണ് ഡൂൾന്യൂസ് തലക്കെട്ട്. ഡൂൾ വാര്‍ത്തയല്ല കൊടുത്തിരിക്കുന്നത്. ശ്രീ ശാഹുലുമായി ഒരു അഭിമുഖം തന്നെ നടത്തുകയായിരുന്നു എന്ന് പറഞ്ഞല്ലോ.

കൂടിക്കാഴ്ച്ചയില്‍ ശാഹുല്‍ വ്യക്തമാക്കുന്നു. "ഒരു സ്ത്രീ പര്‍ദ്ദ ധരിക്കുന്നതിലൂടെ ഈ നാട്ടിലെ പുരുഷന്മാരെ മുഴുവനും വിലയിരുത്തുകയല്ലേ സത്യത്തില്‍ ചെയ്യുന്നത്. എന്റെ മുഴുവന്‍ മുഖവും ഈ പുരുഷന്‍ കണ്ടാല്‍ ഈ പുരുഷന്‍ എന്നെ അക്രമിക്കും. അപ്പോ ഈ പുരുഷന്‍ എന്നെ ആക്രമിക്കുന്നതിനെതിരെ ഞാന്‍ മുഴുവനും മൂടണം. അത് സമൂഹത്തിന് നല്‍കുന്ന സന്ദേശമെന്താണ്.

മുഴുവന്‍ മൂടാന്‍ നിര്‍ദേശിക്കുന്നയാള്‍ക്കാര്‍ മറ്റുള്ളവരെ കാണുന്നത് ഇവളെ തുറന്നുവെച്ചാല്‍ ആക്രമിക്കുന്നവര്‍ എന്ന നിലയിലാണ്. സ്ത്രീകളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ കൊണ്ടുനടക്കുന്നതെന്ന് പറയുന്നത് വെറുതെയാണ്." പിന്നെ എന്ത് കൊണ്ട് ശോഭന പര്‍ധാധാരിണിയായി ചുംബനോല്സവത്തില്‍. അവരെ തുറന്നു വച്ചാല്‍ ആക്രമിക്കും എന്നത് കൊണ്ടാണോ? അദ്ദേഹം എനിക്ക് നല്‍ക്കിയ വിശദീകരണം, അദ്ദേഹത്തിന് സ്വയം സംരക്ഷണം കിട്ടാന്‍, അത് പോലെ ശോഭന സംരക്ഷിക്കപ്പെടാന്‍ എന്നാണ്! അല്ലാത്ത പക്ഷം ഒരു താടിക്കാരന്‍ ഒരു ചുരിദാര്‍ ധരിച്ച, തല മറക്കാത്ത പെണ്ണിനെ ചുംബിക്കുന്നു. അത് കൊണ്ട് അവനെ വിടരുത് എന്ന് പറഞ്ഞു അദ്ദേഹം അക്രമിക്കപ്പെടുമെന്നുള്ള, അത് പോലെ ശോഭന ആക്രമിക്കപ്പെടുമെന്ന ഭയത്താല്‍ ആണ് അവരെ പര്‍ധ അണിയിച്ചത് എന്നാണ്. ഇവിടെ ശാഹുലും ശോഭനയും സംരക്ഷണം കിട്ടും എന്ന് വിശ്വസിച്ചത് കൊണ്ടാണ് പര്‍ധ ധരിച്ചത് എന്ന് എന്നോട് പറഞ്ഞു. പക്ഷെ,  അതിന്റെ പിന്നിലെ ലക്‌ഷ്യം എന്തായിരുന്നു എന്നത് ഡൂൾന്യൂസ് ഇന്റര്‍വ്യൂവില്‍ നിന്നും മാധ്യമാഘോഷങ്ങളില്‍ നിന്നും വ്യക്തമാവുന്നു. 

K. Y. S പരപ്പനങ്ങാടിയില്‍ നടത്തിയ സെമിനാറില്‍ ശാഹുല്‍; വേദിയില്‍ U. കലാനാഥന്‍
      

മുഖാമുഖത്തില്‍ ശാഹുല്‍ പറയുന്നു. "ഞാനൊരു ഇസ്‌ലാം മതവിശ്വാസിയാണ്." എന്ന്! ആണോ? അല്ല എന്നും അദ്ദേഹം പറയുന്നു. അദ്ദേഹം തികച്ചും ഒരു യുക്തിവാദി ആണ് എന്നദ്ദേഹം തന്നെ പറഞ്ഞു. ഇസ്ലാം മതത്തില്‍ വിശ്വസിക്കാനുള്ള ആദ്യ നിബന്ധന തന്നെ ദൈവത്തില്‍ വിശ്വസിക്കുക എന്നതാണ്.. എന്നാല്‍ ശ്രീ ശാഹുല്‍ ദൈവം ഉണ്ടോ ഇല്ലേ എന്നതില്‍ ഒരു തീരുമാനത്തിലെത്താന്‍ കഴിയാത്ത അജ്ഞ്ഞെയവാദി ആണ്. അദ്ദേഹം ദൈവത്തെ കുറിച്ച് പറഞ്ഞത്. 'മിഥ്യയായ സത്യം' എന്നാണ്. ദൈവം ഉണ്ടെന്നു വിശ്വസിക്കുന്നതിലും യുക്തിഭദ്രം ഇല്ലെന്നു വിശ്വസിക്കുന്നതാണെന്നും കൂട്ടിച്ചേര്‍ത്തു. ദൈവം സത്യമാണെന്നും അവനാണ് പ്രപഞ്ചവും അതിനകത്തും പുറത്തുമുള്ളതുമെല്ലാം സൃഷ്ടിച്ചു പരിപാലിക്കുന്നത് എന്നും വിശസിക്കുന്ന ഒരാളെ ഇസ്ലാം മതവിശ്വാസി ആവുകയുള്ളു. അപ്പോള്‍ ശാഹുലിന്റെ "ഞാനൊരു ഇസ്‌ലാം മതവിശ്വാസിയാണ്." പ്രസ്താവന കളവോ തെറ്റിദ്ധരിപ്പിക്കാലോ?! ശോഭനയുടെ പര്‍ധാധാരണം സ്വയം സുരക്ഷയോ അതോ മുസ്ലിംകളും ചുംബനോല്‍സവം ആഘോഷിച്ചു എന്ന  വില കുറഞ്ഞ മാര്‍ക്കറ്റിംഗ് തന്ത്രമോ?




2004-ല്‍ പന്തരങ്ങടിയില്‍ നടന്ന U. കലാനാഥന്‍ M. M. അക്ബര്‍ സംവാദത്തില്‍ ശാഹുല്‍, അക്ബറിനോട് ചോദ്യം ചോദിക്കുന്നു. 

ശ്രീ ശാഹുലിനെ പത്ത് വര്‍ഷത്തോളമായി തിരൂരിന്റെയും പരിസര പ്രദേശങ്ങളിലേയും വ്യത്യസ്ത മത യുക്തിവാദ പരിപാടികളില്‍ കാണാനും പരിചയപ്പെടാനും തുടങ്ങിയിട്ട്. നിച്ഓഫ്ട്രൂത്ത്‌ സദസ്സുകളിലെ സ്ഥിരം ചോദ്യകര്‍ത്താവായും, യുക്തിവാദ പരിപാടികളിലെ സ്ഥിരം സംഘാടകനായും, അരങ്ങത്ത് തിമര്‍ത്താടുന്ന  അദ്ദേഹം "ഞാനൊരു ഇസ്‌ലാം മതവിശ്വാസിയാണ്."  എന്ന് പറഞ്ഞാല്‍ അദ്ദേഹത്തെ പരിചയമുള്ള ഒരൊറ്റ മനുഷ്യനും  അത് അഗീകരിക്കും എന്ന് തോന്നുന്നില്ല. അത് തന്നെയാണ് അദ്ദേഹത്തോട് നേരിട്ട് സംസാരിച്ചപ്പോള്‍ വ്യക്തമാക്കിയതും. പിന്നെ എന്ത് കൊണ്ട് ശാഹുല്‍ ശോഭനയെ വായ്പ വാങ്ങി ജീവിതത്തില്‍ ആദ്യമായി അന്നൊരു ദിവസം അടിമത്തിന്റെ അടയാളം എന്ന് അവര്‍ തന്നെ പറയുന്ന കരിമ്പടം പുതപ്പിച്ചു??!!!!!!!!!.......................................

അതിനുല്ല ദര്‍ശനികാടിത്തറ യുക്തിവാദി ദാര്‍ശനികര്‍ നല്‍കുന്നുണ്ട്. "യുക്തിവാദികള്‍, നാസ്തികര്‍ എന്ന് പറയപ്പെടുന്നവര്‍ക്ക് അവരുടേതായ സമുദായമോ വിശ്വാസ സംഹിതകളോ ആചാര നിബന്ധനകളോ ഇല്ല. ഉണ്ടാകാന്‍ പാടില്ലാത്തതുമാണ്. ഏതെങ്കിലും ന്യായമായ പ്രയോജനമുണ്ടെങ്കില്‍ ഏത് മതാചാരവും പരസ്യമായി അനുഷ്ഠിക്കുന്നതില്‍ യാതൊരു പ്രതിബദ്ധതയുമില്ലാത്തവരാണ് യുക്തിവാദികള്‍'' (യുക്തിവാദി മാസിക എം.സി. ജോസഫ് ഏപ്രില്‍ 1972 വാള്യം 43, നം. 9)

 "വേണമെങ്കില്‍ അവരുടെ (വിശ്വാസികളുടെ-ലേഖകന്‍) സാംസ്കാരിക പൈതൃകത്തോടും തദ്ദേശീയ സാഹിത്യത്തോടും വൈകാരിക കൂറ് അവിശ്വാസികള്‍ക്കുമാകാം. വിവാഹം, ശവസംസ്കാരം തുടങ്ങിയ ചടങ്ങുകളില്‍ അതാത് നാട്ടുനടപ്പുകള്‍ തുടരുന്നതില്‍ പോലും ആപല്‍കരമായൊന്നുമില്ല. മതകര്‍മങ്ങളിലെ അതീന്ദ്രിയവും അതിഭൌതികവുമായ വസ്തുതകളില്‍ വിശ്വസിക്കാതെ അത്തരം കാര്യങ്ങളില്‍ പങ്കുചേരാവുന്നതേയുള്ളൂ'' (നാസ്തികനായ ദൈവം റിച്ചാര്‍ഡ് ഡോകിന്‍സിന്റെ ലോകം-ഡി.സി. ബുക്സ് കോട്ടയം-രവിചന്ദ്രന്‍ സി. പേജ് 36)

മതത്തിന്റെ സാംസ്കാരികാടയാളങ്ങള്‍ തങ്ങളുടെ താല്‍പര്യ സംരക്ഷണത്തിനുപയോഗിക്കാന്‍, അതിലൂടെ എന്തെങ്കിലും പ്രയോജനം നേടാനും   യുക്തിവാദികളെ ആഹ്വാനം  ചെയ്യുന്ന എം. സി. ജോസഫും റിച്ചാര്‍ഡ്‌ ഡോകിന്സും പോലുള്ളവറെ അനുസരിച്ച് തന്നെയാണോ ശാഹുല്‍, ശോഭനയെ വേഷം കെട്ടിച്ചത്? സംശയിക്കേണ്ടിയിരിക്കുന്നു. സാഹചര്യങ്ങള്‍ ആ സംശയത്തിന് അടിവരയിടുന്നു. 

ശാഹുലും ശോഭനയും പോലീസുകര്‍ക്കിടയില്‍ പൊട്ടിച്ചിരിക്കുന്നു.


 
ശാഹുല്‍ ശോഭന ദമ്പതികള്‍ക്ക് മുസ്ലിം കുപ്പായം ഇട്ടു കൊടുത്തത് ഡൂളും മറ്റുമായിരുന്നുവെങ്കില്‍  ആയിരുന്നുവെങ്കില്‍ മുമ്പ് സാക്ഷാല്‍ ജബ്ബാര്‍ മാഷിനും ഫൌസിയ ടീച്ചര്‍ക്കും മുസ്ലിം കുപ്പായവും തൊപ്പിയും  തുന്നി കൊടുത്തത് ഡി. സിയുടെ പച്ചക്കുതിരയായിരുന്നു  ഇതിന്റെയെല്ലാം പിന്നിലെ വിശാല, മതേതര 'ബുദ്ധി' ആര്‍ക്കും മനസ്സിലാവില്ല എന്ന മൂഡധാരണയിലാണോ ഈ മാധ്യമതമ്പ്രാക്കള്‍.

Muhammed Shefeek Maula V, Muhammad Koya, Shamsu Dheen Illikkal തുടങ്ങിയ 'മുസ്ലിം പന്ധിതര്‍' ചെയ്യുന്നതിലേറെയാണ് ഈ മാധ്യമതംബ്രാക്കളുടെ കോപ്രായങ്ങള്‍.  

ഡൂൾന്യൂസ് ശഹുലിന്റെ വാര്‍ത്തയില്‍ മറ്റാരും കാണാത്ത ചില പുതിയ വര്‍ത്തമാനങ്ങളും വായനക്കാരുമായി പങ്ക് വെക്കുന്നു. "പര്‍ദ്ദ ധരിച്ചെത്തിയ ശോഭനയെ ചുംബിച്ച് ഷാഹുല്‍ സമരത്തിന്റെ ഭാഗമായി. പരസ്പരം ചുംബിക്കുന്ന ഈ ദമ്പതികളുടെ ചിത്രങ്ങള്‍ നമ്മള്‍ മാധ്യമങ്ങളില്‍ കണ്ടതാണ്. എന്നാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അധികം എത്താത്ത മറ്റൊരു ചിത്രമുണ്ട്. സമരത്തിനിടയില്‍ നിന്നും ഷാഹുലിന്റെ നീളന്‍ മുടി വലിച്ചിഴച്ച് മീറ്ററുകളോളം വലിച്ചുകൊണ്ടുപോയ പോലീസ് ധാര്‍ഷ്ട്യത്തിന്റെ ദൃശ്യം."  ഇക്കാര്യം ശാഹുല്‍ തന്റെ അഭിമുഖത്തിലും പറയുന്നുണ്ട്. "എന്റെയൊപ്പം എന്റെ ജീവിത പങ്കാളിയും സമരത്തിനെത്തിയിരുന്നു. എന്റെ ജീവിത പങ്കാളിയെ ഉമ്മവെച്ചാണ് ഞാന്‍ സമരത്തില്‍ പങ്കുചേര്‍ന്നത്. എന്നാല്‍ പോലീസ് ഞങ്ങളോട് വളരെ ക്രൂരമായാണ് പെരുമാറിയത്. എന്നെ മുടിയില്‍ പിടിച്ച്  പത്തിരുപത് മീറ്ററോളം വലിച്ചിഴച്ചുകൊണ്ടുപോയി. അവിടുന്ന് തിരിച്ചും കൊണ്ടുവന്നു. എന്റെ ശരീരമാകെ വേദനയാണ്."  എന്നാല്‍ ഈ വിഷയം വിശ്വസിക്കാന്‍ ഒരല്‍പം പ്രയാസം തോന്നുന്നു. മറ്റൊരു ഓണ്‍ലൈന്‍ വാര്‍ത്ത പോര്‍ട്ടലായ http://www.kerala9.com/event/in-pictures--kiss-of-love-kozhikode/36832/kiss-of-love-protest-kozhikode-photos-00140 പ്രസിദ്ധീകരിച്ച ഒരു ഫോട്ടോയില്‍ അദ്ദേഹത്തെയും ശോഭനയെയും അറസ്റ്റു ചെയ്യുന്നതിന്റെ ചിത്രമുണ്ട്. വളരെ സന്തോഷത്തോടെ പൊട്ടിച്ചിരിച്ചു കൊണ്ടാണ് ശാഹുല്‍ നില്‍ക്കുന്നത്. പിന്നെ എപ്പോഴാണോ പോലീസ് തലമുടിയില്‍ പിടിച്ച് ഇരുപത് മീറ്ററോളം അദ്ദേഹത്തെ നിലത് വലിച്ചിഴച്ചു കൊണ്ട് പോയതും തിരിച്ച് കൊടുന്നതും.? ഡൂളിന്റെയും ശാഹുലിന്റെയും ഈ ആരോപണവും കേരള9.കോമിലെ ഫോട്ടോയും താരതമ്യം ചെയ്ത് ഇക്കാര്യവും വിലയിരുത്തുക. ഈ ഫോട്ടോയും ഇവരുടെ ആരോപണവും  ഹലുവയും മത്തിക്കറിയും പോലെ നല്ല യോജിപ്പ്!.

Friday, December 19, 2014

ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമം തെളിയിക്കുന്നുവോ?

http://zakeen.in/view/1290 എന്ന ഓണ്‍ലൈന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച ലേഖനം.

പരിണാമസിദ്ധാന്തത്തെ കുറിച്ച് മലയാളത്തിൽ അടുത്തകാലത്തിറങ്ങിയ പുസ്തകമാണ് രവിചന്ദ്രന്‍. സി പരിഭാഷപ്പെടുത്തി ഡി സി ബുക്സ് പ്രസിദ്ധീകരിച്ച റിച്ചാര്‍ഡ്‌ ഡോകിന്സിന്റെ ‘The greatest show on earth – The evidence for evolution’ (ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍) 552 പേജുകളുള്ള സാമാന്യം വലിയ ഒരു ഗ്രന്ഥമാണിത്. ഈ പുസ്തകത്തെ വിലയിരുത്തി സ്നേഹസംവാദം മാസികയില്‍ ഒരു ലേഖനപരമ്പര എഴുതികൊണ്ടിരിക്കുന്നുണ്ട്. ഈയിടെ ഫേസ്ബുകില്‍ ലുക ഓണ്‍ലൈന്‍ മാഗസിനിന്‍റെ ഒരു ലിങ്കില്‍ ബഹുമാന്യ പന്ധിതനും ആരോഗ്യ രാഷ്ട്രീയ വിദ്യാഭ്യാസ രംഗത്തെ സജീവ സാനിധ്യവുമായ ഡോ ബി ഇക്ബാലിന്റെ ഈ പുസ്തകത്തെ കുറിച്ചുള്ള ഒരു റിവ്യു വായിക്കാനിടയായി. ഡോ. ഇഖ്ബാലിനെ പോലുള്ള ഒരു ഉന്നതൻ എഴുതിയതായത് കൊണ്ടും ഈ പുസ്തകത്തെ കുറിച്ച് വിശകലനം നടത്തി കൊണ്ടിരിക്കുന്നത് കൊണ്ടും ഈ ലേഖനം ശ്രദ്ദയോടെ വായിച്ചു. ഈ പുസ്തകത്തെ കുറിച്ച് മാത്രമല്ല ഡോകിന്സിനെ മലയാളത്തിനു പരിചയപ്പെടുത്തിയ നാസ്തികനായ ദൈവത്തെയും അദ്ദേഹം ഈ ലേഖനത്തില്‍ ഏറെ പുകഴ്ത്തുന്നുണ്ട് . അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ലേഖനം ഒന്ന് പരിചയപ്പെടാം
ഡോ. ഇക്ബാൽ തന്റെ കുറിപ്പിൽ കുറിക്കുന്നു “വിവിധമതങ്ങളിൽ പെട്ട മതമൌലികവാദികൾ ഡാർവിന്റെ സിദ്ധാന്തങ്ങൾ തെറ്റാണെന്ന് തെളിയിക്കാൻ ആത്മീയതയേയും ശാസ്ത്രത്തേയും കൂട്ടുപിടിച്ചുള്ള ദുർബലശ്രമങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്.” ഈ വരികളിൽ അദ്ദേഹം പരിണാമം തെളിയിക്കപ്പെട്ട ശാസ്ത്രീയ വസ്തുതയാണെന്ന് ധ്വാതിപ്പിക്കുന്നുണ്ട്. അദ്ദേഹം അങ്ങനെ പറയുന്നത് അദ്ദേഹം വിശ്വസിക്കുന്ന പ്രത്യയ ശാസ്ത്രസ്വാധീനം അദ്ദേഹത്തെ അങ്ങനെ പറയിപ്പിക്കുന്നത് കൊണ്ടാണ്. സത്യത്തിൽ പരിണാമം ചോദ്യം ചെയ്യുന്നത് മത മൌലികവാദികളോ മത വിശ്വാസികാളോ മാത്രമല്ല., ഉന്നത ശാസ്ത്രജ്ഞൻമാരും ബുദ്ധിജീവികളും ഈ ഗണത്തിൽപ്പെടുന്നു. പക്ഷെ പ്രത്യയശാസ്ത്രാടിമത്തം ബാധിച്ച പലരും ഈ സിദ്ധാന്തം തെറ്റാണെന്ന് ഉത്തമ ബോധ്യമുണ്ടെങ്കിലും അത് സത്യമാണെന്ന് പ്രചരിപ്പിക്കുന്നു. മറ്റു ചിലർ ഇതിലെ ശരിതെറ്റുകൾ വിലയിരുത്താനോ പഠിക്കാനോ മിനക്കെടാതെ കേവലവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. മഹാഭൂരിപക്ഷം പരിണാമ വിശ്വാസികളും ആ ഗണത്തില്‍ പെടുന്നു. കേരളത്തിലെ ഏറ്റവും പ്രമുഖ യുക്തിവാദി പ്രാസംഗികന് (അയാള്‍ക്ക്‌ ഒരു പ്രത്യേക മതത്തെ തെറിവിളിക്കാന്‍ മാത്രമേ അറിയൂ) പരിണാമത്തിന്റെ ഹരിശ്രീ പോലും അറിയില്ല എന്നത് അതിശയോക്തിയല്ല.
‘പരിണാമം’ ശാസ്ത്രം എന്നതിലേറെ പ്രത്യയശാസ്ത്രം എന്ന നിലയിലാണ് അതിന്റെ ശൈശവദശ മുതൽ വാർദക്യത്തിൽ വരെ പ്രചരിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. മറ്റേതൊരു ശാസ്ത്രീയ സിദ്ധാന്തവും കണ്ടു പിടുത്തങ്ങളും ശരിയെന്നു വിശ്വസിപ്പിക്കാൻ ഇത്രയും നിഷ്ടൂരവും നികൃഷ്ടവുമായ ചതികളും വഞ്ചനകളും തട്ടിപ്പുകളും മനുഷ്യ ചരിത്രത്തിൽ ഇന്നേ വരെ നടന്നിട്ടില്ല. മനുഷ്യചരിത്രത്തിൽ ഇത്രയും പ്രശ്നങ്ങളും കൂട്ടക്കുരിതികളും മനുഷ്യാവകാശ ലംഘനങ്ങളും സംമൂഹ്യഅസമത്വങ്ങളും ഉണ്ടാക്കാൻ മറ്റേതൊരു സിദ്ധാന്തവും ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടില്ല. ഹോളോകോസ്റ്റും യൂജനിസവും റഷ്യൻ, ചൈനീസ് കൂട്ടക്കുരുതികളും സോഷ്യൽ ഡാർവിനിസവും സയന്റിഫിക് റാസിസവും, അതിനെല്ലാം ഊർജ്ജം പകർന്ന സിദ്ധാന്തവും നമുക്ക് മറക്കാതിരിക്കുക. ബലാല്‍സംഗവും കൊലപാതകങ്ങളും പോലും സിദ്ധാന്തവല്‍കരിക്കാന്‍ കേരളീയ യുക്തിവാദി സാഹിത്യകാരന്മാര്‍ക്ക് ദൈര്യം നല്‍കിയ സിദ്ധാന്തമാണ്‌ പരിണാമ വിശ്വാസം.
EuthanasiePropaganda

ജര്‍മനിയിലെ ന്യൂ പീപ്പിള്‍ എന്ന നാസി മാഗസനില്‍ വന്ന പരസ്യമാണിത്:
“60,000 റൈഷ് മാര്‍ക്ക് ആണ് ഈ ജന്മനാ വൈകല്യമുള്ള ആള്‍ ഇയാളുടെ ജീവിത കാലത്ത് സമൂഹത്തിനു ചിലവ് വരുത്തുന്നത്. ജനങ്ങളെ.. ഇത് നിങ്ങളുടെ കൂടെ പണമാണ് ”

Action T4 എന്ന പേരില്‍ അറിയപ്പെട്ട ഈ നടപടിയില്‍ നാസി ജര്‍മനിയിലെ ഫിസിഷ്യന്‍മാര്‍ പരിശോധനക്ക് ശേഷം ചികിത്സിച്ച് ഭേദമാക്കാന്‍ പറ്റില്ല എന്നതിന്‍റെ പേരില്‍ വൈകല്യം ഉള്ള ആയിരങ്ങളെ കൊന്നിരുന്നു .  സോഷ്യല്‍ ഡാര്‍വിനിസവും, യൂജെനിക്സും എല്ലാമാണ് അതിന് പ്രേരകമായത്. ഇത് ദയാവധം ആണെന്ന ന്യായീകരണവും പറഞ്ഞാണ് ആയിരങ്ങളെ കൊന്നു തള്ളിയത്
മലയാളത്തിൽ എറ്റവുമടുത്തിറങ്ങിയ യുക്തിവാദ ആനുകാലികം ‘യുക്തിയുഗം മാസിക; ഡൽഹി ബലാത്സംഗ പക്ഷാത്തലത്തിൽ ബലാത്സംഗത്തിന്റെ പരിണാമപരമായ കാരണങ്ങൾ വിശകലനം ചെയ്യുന്നു. “ദില്ലി ബലാൽസംഗത്തിന്‌ ശേഷം മാധ്യമങ്ങളിലും വെബ് ലോകത്തും മൂന്നു തരത്തിലുള്ള പ്രതികരണങ്ങളാണ് പ്രധാനമായും ഉയർന്നു കണ്ടത്……ജീവലോകത്തെ ഒരു പ്രതിഭാസവും പരിണാമത്തിന്റെ വെളിച്ചത്തിൽ പരിശോദിച്ചാലല്ലാതെ വ്യക്തമാവുകയില്ല” (പേജ് 49) “ബലാൽസംഗത്തിന്റെ പരമമായ കാരണത്തിന് പരിണാമപരമായ കാരണങ്ങൾ ഉണ്ടാകുമോ?” (പേജ്48) “ചുരുങ്ങിയ സമയത്തിൽ പരമാവധി പങ്കാളികളിലേക്ക് തന്റെ ജനിതകപദാർത്ഥം എത്തിച്ചേരുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക വഴി അടുത്ത തലമുറയിലേക്ക് തന്റെ ജനിതകപദാർത്ഥത്തിന്റെ കോപ്പികൾ വിജയകരമായി എത്തിക്കുക എന്നതാണ് പുരുഷന്റെ പരിണാമ ലക്‌ഷ്യം. അതിനാൽ ഓരോ സ്ത്രീയും, പുരുഷന് ഒരു പുതിയ സാധ്യതയാണ്. (പേജ് 50) പരിണാമ പരമായി നോക്കിയാൽ ഇരക്ക് പരിതിയിൽ അധികം ക്ഷതമേൽപ്പിക്കുന്നത് തന്റെ ജനിതക പദാർത്ഥത്തിനെ ദോശകരമായി ബാധിക്കും എന്നതിനാൽ പുരുഷൻ അതിനു മുതിരുകയില്ല.” (പേജ് 51) “ജിനോമിന്റെ നിലനിൽപ്പിന് ആവശ്യം വേണ്ട കഴിവാണ് അതിന്റെ ധാരാളം കോപികൾ അടുത്ത തലമുറയിലേക്ക് പകർന്നു കൊടുക്കുക എന്നത്.” (പേജ് 54) ഇത്തരം സമൂഹ്യദ്രോഹ തമ്മാടിത്തങ്ങൾ വരെ ന്യായീകരിക്കാൻ പരിണാമത്തിന്റെ പ്രബോധകരും പ്രയോക്താക്കളും തയ്യാറാവുന്നു എന്നത് സാംസ്കാരിക കേരളം കരുതിയിരിക്കുക.
യുക്തിയുഗം മാസിക ഏപ്രിൽ 2013, പേജ് 50
യുക്തിയുഗം മാസിക ഏപ്രിൽ 2013, പേജ് 50
ഡോക്ടർ ഗ്രന്ഥത്തെയും ഗ്രന്ഥകർത്താവിനെ കുറിച്ചും ആവേശം കൊള്ളുന്നു. “വിഖ്യാത പരിണാമശാസ്ത്രജ്ഞനും ശാസ്ത്ര പ്രചാരകനുമായ റിച്ചാർഡ് ഡോക്കിൻസ് പരിണാമസിദ്ധാന്തത്തിനെതിരെ കപട ശാസ്ത്രസിദ്ധാന്തങ്ങളുടേയും ആത്മീയതയുടേയും അകമ്പടിയോടെയും നടന്നുവരുന്നഇത്തരം വാദങ്ങൾക്കും സമീപനങ്ങൾക്കുംതന്റെ ഏറ്റവും പുതിയ കൃതിയായ ദി ഗ്രേറ്റസ്റ്റ് ഷോ ഓൺ എർത്ത്: എവിഡൻസ് ഫോർ എവല്യൂഷനിലൂടെ(Richard Dawkins: The Greatest Show on Earth: Bantam Press: London: 2009) ആധുനിക ശാസ്ത്രസിദ്ധാന്തങ്ങളുടെ വെളിച്ചത്തിൽ ശക്തവും സുവ്യക്തവും സമഗ്രവുമായ മറുപടി നൽകുന്നു.” ഡോകിന്സിന്റെ പേരിലുള്ള ഡോക്ടറുടെ ഈ ആരോപണം ആ പുസ്തകം ഒരാവര്‍ത്തി വായിച്ച ഒരാളും സമ്മതിക്കില്ല, അംഗീകരിക്കില്ല. കാരണം ഡോകിൻസിനു പോലും ഇത്തരം മിഥ്യാധാരണയില്ല. അദ്ദേഹം പുസ്തകത്തെ കുറിച്ച് തന്റെ ഗ്രന്ഥത്തിന്റെ ആമുഖത്തിലെ ആദ്യ ഘന്ധികയിൽ തന്നെ സുവ്യക്തഭാഷയിൽ എഴുതുന്നു. (ഡോക്ടര്‍ക്ക് മനസ്സിലായില്ലെങ്കിലും) “പരിണാമത്തിന്റെ തെളിവുകള്‍ ദിനംതോറും വളരുകയാണ്. ഒരിക്കലുമത് ഇത്രമാത്രം ശക്തമായിരുന്നില്ലെന്നതാണ് വസ്തുത.വിരോധമെന്ന് പറയട്ടെ, പരിണാമത്തിനെതിരെയുള്ള അബദ്ധധാരണകളാൽ പ്രചോദിതമായ പ്രതിരോധം ഇത്രയധികം കരുത്താർജിച്ച മറ്റൊരു കാലം ഓർക്കാനുമില്ല. പരിണാമ ‘സിദ്ധാന്തം’ ശരിക്കും ഒരു വസ്തുതയാണെന്ന് സ്ഥാപിക്കുന്ന എന്റെ വ്യക്തിഗത തെളിവുകളുടെ ശേഖരമാണ് ഈ പുസ്തകം.” (റിച്ചാര്‍ഡ് ഡോകിന്‍സിന്റെ ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍ സി. രവിചന്ദ്രന്‍. ഡി സി ബുക്സ്. പേജ് 21). പരിണാമവിശ്വാസം മുമ്പൊരിക്കൽ പോലുമില്ലാത്ത വിധം പ്രതിരോധവും ചോദ്യം ചെയ്യപ്പെടലും നേരിടുന്നതിൽ വെപ്രാളപ്പെട്ട് തന്റെ സ്വന്തം വിശ്വാസങ്ങളും ഊഹങ്ങളും ക്രോഡീകരിച്ചതാണ് തന്റെ ഈ പുസ്തകമെന്നാണ് ഡോകിൻസ് മതം. അക്കാര്യം ഡോകിന്സ് തന്നെ വ്യക്തമാക്കുന്നത് കാണുക “ഈ പുസ്തകത്തില്‍ അനുമാനം വളരെ ഗൌരവത്തോടെ പരിഗണിക്കപ്പെടും. ഇത് പറയുമ്പോള്‍ കൃത്യമായ ശാസ്ത്രീയ അനുമാനമാണ് ഞാനുദ്ദേശിക്കുന്നത്. അതല്ലാതെ കേവലമായ ഒന്നല്ല. പരിണാമം ഒരു വസ്തുതയാണെന്ന് തള്ളിക്കളയാനാവാത്ത അനുമാനത്തിന്റെ വെളിച്ചത്തില്‍ ഞാനിവിടെ കാട്ടിത്തരാം’‘ (അതെ പുസ്തകം പേജ് 43) ഡോകിന്സിന്റെ കേവല വ്യക്തിഗത അനുമാന(ഊഹ)ത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം നിരുപിചെടുത്ത ചില പരികല്‍പനകളാണ് ഗ്രന്ഥം. അല്ലാതെ ഡോക്ടർ ആരോപിച്ച പോലെ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അവതരിപ്പിക്കുന്ന പരിണാമത്തെളിവുകളുടെ ക്രോഡീകരണമല്ല ഈ ഗ്രന്ഥം.
വ്യക്തിഗത അനുഭവങ്ങളും ചിന്തകളും തെളിവാക്കിയാല്‍ അതെങ്ങനെ ഉണ്ടാകും എന്ന് ഡോകിന്‍സിനെ അധികരിച്ച് ഗ്രന്ഥത്തിന്റെ പരിഭാഷകന്‍ രവിചന്ദ്രന്‍ വ്യക്തമാക്കുന്നത് കാണുക. “വ്യക്തിഗത അനുഭവം തെളിവാക്കുമ്പോള്‍ ഡോകിന്‍സിന്റെ ഒരു സുഹൃത്ത് വിശ്രമകാലത്ത് കാമുകിയുമൊത്ത് സ്കോട്ട്ലന്റില്‍ തങ്ങുകയായിരുന്നു. രാത്രിയില്‍ ഇരുവരും ഏതോ ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്നു. പിശാചിന്റെ ശബ്ദം! ശരിക്കും സാത്താന്‍ തന്നെ അത്ര ഭയാനകമായിരുന്നു ഒച്ചയും സീല്‍കാരവും… ചെറുപ്പത്തില്‍ ഈ കഥ കേട്ട സമയത്ത് ഡോകിന്‍സിനും അത് വിശ്വസനീയമായി തോന്നിയിരുന്നു. പിന്നീടൊരിക്കല്‍ ഓക്സ്ഫോര്‍ഡില്‍വച്ച് ഡോകിന്‍സ് ഇതേ കഥ തന്റെ ജീവശാസ്ത്രജ്ഞരായ സുഹൃത്തുക്കളോട് വിവരിച്ചു. പരിചയസമ്പന്നരായ രണ്ട് പക്ഷി ശാസ്ത്രജ്ഞരും (Ornithologists) കൂട്ടത്തിലുണ്ടായിരുന്നു. അവര്‍ ആവേശത്തോടെ വിളിച്ചുപറഞ്ഞു. ‘മാന്‍ക്സ് ഷീര്‍വാട്ടര്‍!’ (Manx Shearwater). ഈ പക്ഷി പുറപ്പെടുവിക്കുന്ന ശബ്ദം വളരെ പൈശാചികമായി തോന്നും. അത് മൂലം അതിന് പൈശാചികപക്ഷി (Devil Bird) എന്ന പേരും ലഭിച്ചിട്ടുണ്ട്.(നാസ്തികനായ ദൈവം. സി. രവിചന്ദ്രന്‍. ഡി. സി. ബുക്സ്. പേജ് 99) അങ്ങനെയെങ്കില്‍ ഡോകിന്സിന്റെ വ്യക്തിപരമായ ഊഹങ്ങളും ശാസ്ത്രീയ വസ്തുതകളും തമ്മിലുള്ള, ബന്ധം മുതലയും മുതലക്കുളവും തമ്മിലുള്ള ബന്ധമാവും.
ഡോക്ടറുടെ മറ്റൊരു തമാശ “ജൈവപ്രപഞ്ചവും അതിന്റെ വൈവിധ്യവുമാണ് പരിണാമം നടന്നുവെന്നതിന്റെ പ്രധാനപ്പെട്ട തെളിവായി ഡോക്കിൻസ് അവതരിപ്പിക്കുന്നത്.” ജീവപരിണാമം ചര്‍ച്ച ചെയ്യുന്ന കൃതിയില്‍ രാഷ്ട്രീയവും ധനതത്വശാസ്ത്രവും തെളിവായി ഉന്നയിക്കാന്‍ സമചിതതയുള്ളവര്‍ തയ്യാറാവുമോ? പക്ഷെ പലപ്പോഴും ഡോകിന്‍സ് സമചിത്തതയില്ലാതെ അതും ചെയ്യുന്നുണ്ട്. കമ്പ്യൂട്ടര്‍ ഗയിമുകളും കരകൌശലവിദ്യകളും നിര്‍ലജ്ജം പരിണാത്തെളിവുകളായി കൃതിയില്‍ അവതരിപ്പിക്കുന്നുണ്ട്. (അതെ പുസ്തകം പേജ് 71-75, 280-288, 372-379)
piltdown manrecunstred piltdown man skullതുടര്‍ന്ന് ഇക്ബാല്‍ സാര്‍ എഴുതുന്നു. “പരിണാമസിദ്ധാന്തം ന്യായീകരിക്കുന്നതിനായി അവതരിപ്പിക്കാറുള്ള പല പഴയ തെളിവുകളും ആധുനിക കണ്ടെത്തുലുകളുടെ സഹായത്തോടെ ഡോക്കിൻസ് പുന:പരിശോധനക്ക് വിധേയമാക്കുന്നുമുണ്ട്. ഉദാഹരണത്തിന് പരിണാമത്തിന്റെ ഇപ്പോഴും ജീവിച്ചിരിക്കുന്ന തെളിവുകളായി ഹാ‍ജരാക്കാറുള്ള ഫോസിലുകളെ ചുറ്റിപ്പറ്റി നിലനിൽക്കുന്ന മാറാലകളും തെറ്റിദ്ധാരണകളും ഡോക്കിൻസ് നീക്കം ചെയ്യുന്നു.” ഡോകിന്‍സ് ഗ്രന്ഥത്തില്‍ ഫോസില്‍ തെളിവുകളുടെ മാറാല നീക്കുന്നതിന്റെ ഒരു ഉദാഹരണം കാണുക. “പില്‍റ്റ്ഡൌണ്‍ മനുഷ്യനുമായി ബന്ധപ്പെട്ട ചില ആരോപണങ്ങള്‍ ഗണ്യമായ തോതില്‍ ഉന്നയിക്കാറുണ്ട്.
പിൽറ്റ്ഡൗൻ മാൻ തട്ടിപ്പ് നടത്തിയെന്ന് വിശ്വസിക്കുന്ന ചാർൾസ് ഡൗസൺ, ആർതർ സ്മിത് വുഡ്‌വാർഡിന്റെ കൂടെ സസ്സെക്സിലെ പിൽറ്റ്ഡൗൺ പ്രദേശത്ത് ഖനന വസ്തുക്കൾ പരിശോധിക്കുന്നു.

എന്നാല്‍ ആരാണ് പില്‍റ്റ്ഡൌണ്‍ തട്ടിപ്പ് പ്രചരിപ്പിച്ചതെന്നു വ്യക്തമല്ല. അതാരായാലും അയാള്‍ പലതിനും ഉത്തരം പറയേണ്ടതുണ്ട്. (അമച്വര്‍ പാലിയന്റോളജിസ്റ്റായിരുന്ന ചാള്‍സ് ഡോസണായിരുന്നു (Charles Dawson) ഈ തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് ഭൂരിപക്ഷ അഭിപ്രായം എന്നാല്‍ സ്റ്റീഫന്‍ ജെയ് ഗൂള്‍ഡ് ഇതിനൊരു മറുഭാഷ്യം കൊടുക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ പിയറി തെയില്‍ഹാഡ് ഡി ചാര്‍ഡിന്‍ (Pierri Teilhard De Chardin) ആയിരുന്നിരിക്കണം പിന്നിലുണ്ടായിരുന്നത്. തെയില്‍ ഹാര്‍ഡ് ഒരു ജെസ്സ്യൂട്ട് പാതിരിയെന്ന നിലയില്‍ നിങ്ങള്‍ക്ക് പരിചയമുണ്ടാവും.) വ്യക്തമായ ചരിത്രമുള്ള, രേഖകളുള്ള (ഈ ഫോസില്‍ കണ്ടെത്തലുമായി ദി ഗാര്‍ഡിയന്‍ പത്രം 1912 പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ പേപര്‍ കട്ടിംഗ് കാണുക) പില്‍റ്റ്ഡൌണ്‍ തട്ടിപ്പിന്റെ ഉത്തരവാദിത്തം ചാള്‍സ്ഡോസനില്‍ നിന്നെടുത്തുമാറ്റി മറ്റൊരാളുടെ തലയില്‍ വച്ച് കെട്ടുന്നത് മാറാല നീക്കലോ അതോ പുകമറ സൃഷ്ടിക്കാലോ?. ചാള്‍സ് ഡോസന്‍ എന്ന പരിണാമ പാതിരിയെ കുറ്റവിമുക്തനാക്കി ജെസ്സ്യൂട്ട് പാതിരിയെ കള്ളക്കേസില്‍ കുടുക്കുന്നു. തിമിംഗല പരിണാമവും മനുഷ്യ പരിണാമവും ഫോസിലുകളുടെ അകമ്പടിയോടെ അവതരിപ്പിക്കുന്നതിലൂടെ ഡോകിന്‍സ് പരിണാമത്തിന്റെ വെടി തീര്‍ക്കുന്ന രസകരമായ കാഴ്ച ദൈര്‍ഗ്യം ഭയന്ന് ഇവിടെ അവതരിപ്പിക്കുന്നില്ല. ( കൂടുതല്‍ വായനക്ക് )
ഗ്രന്ഥത്തിന്റെ അല്ല ഡോകിന്സിന്റെ ആഖ്യാന ശൈലിയും ഡോക്ടര്‍ വിലയിരുത്തുന്നുണ്ട്. “പ്രസിദ്ധ ശാസ്ത്രജ്ഞനും ജനപ്രിയ ശാസ്ത്രസാഹിത്യകാരനുമായ ജെയിംസ് വാട്ട്സനെ പോലെ നർമ്മം കലർത്തി ശാസ്ത്രസത്യങ്ങൾ അവതരിപ്പിക്കുന്നതിൽ നിന്നും വ്യത്യസ്തമായി പരിണാമവിരുദ്ധരെ കടന്നാക്രമിക്കുകയും അശാസ്ത്രീയചിന്തകളോട് വിട്ടുവീഴ്ചയില്ലാതെ പോരാടുകയും ചെയ്യുന്ന ക്രുദ്ധനായ ശാസ്ത്രപ്രേമിയെയാണ് ഡോക്കിൻസിന്റെ മറ്റ് കൃതികളോടൊപ്പം ഈ പുസ്തകത്തിലും കാണാൻ കഴിയുക. ഡോക്കിൻസ് ബോധപൂർവ്വം തന്നെ സ്വീകരിച്ചിട്ടുള്ള ഈ രചനാരീതിമൂലമാണ്ശാസ്ത്രവിരുദ്ധരെ നിരന്തരം നേരിടേണ്ടിവരുന്ന ജനകീയശാസ്ത്രപ്രവർത്തകർക്ക് അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ഹരമായി മാറികൊണ്ടിരിക്കുന്നത്.” ഈ പ്രസ്താവന വളരെ വ്യക്തമാണ്. ഡോകിന്‍സിനോ അതല്ലെങ്കില്‍ മറ്റു പരിണാമ പ്രചാരകര്‍ക്കോ ശാസ്ത്രത്തോടും സത്യത്തോടുമുള്ള ആത്മാര്‍ത്ഥതയല്ല മറിച്ചു തങ്ങളുടെ പ്രത്യയശാസ്ത്രപ്രചാരണത്തെ ചോദ്യം ചെയ്യുന്നതിനോടും അതിന്റെ ശാസ്ത്രീയ തെളിവുകള്‍ അന്വാഷിക്കുന്നവരോടുമുള്ള നീരസവും പകയും വിദ്വാശവും പ്രതികാരവും പ്രതിരോധവും പ്രത്യാക്രമണവും മറ്റുമാണ് ഇവരുടെ ലക്‌ഷ്യം. ഇക്കാര്യം കുറച്ചു കൂടെ അപകടകരമായ രീതിയില്‍ പ്രഖ്യാപിക്കുന്നുണ്ട് ഭാരതീയ യുക്തിവാദിസംഘം സംസ്ഥാന ജനറല്‍ സെക്രടറിയും അവരുടെ മുഖപത്രം ‘യുക്തിരാജ്യം’ മാസിക മുഖ്യ പത്രാധിപരുമായ ശ്രീനി പട്ടത്താനം ജൂലൈ ലക്കം മാസികയുടെ മുഖപേജില്‍. അദ്ദേഹം പ്രഖ്യാപിക്കുന്നു. “മതനിന്ദാ നിയമങ്ങള്‍ യുക്തിവാദികള്‍ക്ക് ബാധകമല്ല” എന്ന്. നാസ്ഥികയുക്തിവാദി സമൂഹത്തോട് വിനയത്തോടെ ഒരു സംശയം ചോദിക്കട്ടെ നിങ്ങള്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി പ്രതിപക്ഷ ബഹുമാനമില്ലാതെ സംസ്കാരശൂന്യ ഭാഷയിൽ (ഫൈസ് ബുകിലും പൊതുവേദികളിലും ഇത് നിത്യേനെ നാം അനുഭവിക്കുന്നു.) മതനിന്ദ നടത്തുമെന്ന് പ്രഖ്യപിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. എങ്കില്‍ നിങ്ങള്‍ ശാസ്ത്രത്തിന്റെ പേരില്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന പ്രത്യയശാത്രാന്ധവിശ്വാസം തെറ്റാണെന്ന് ചൂണ്ടിക്കാട്ടുന്നവരുടെ നേരെ എന്തിനീ കുരച്ചുചാടല്‍. മറ്റേതെങ്കിലും ശാസ്ത്ര സിദ്ധാന്തങ്ങളോ കണ്ടുപിടുത്തങ്ങളോ സംശയിച്ചതിന്റെ, തെളിവ് ചോദിച്ചതിന്റെ, വിമര്‍ശിച്ചതിന്റെ, ചോദ്യം ചെയ്തതിന്റെ പേരില്‍ ഈ രീതിയില്‍ ആരെങ്കിലും കലിതുള്ളിയിട്ടുണ്ടോ?
ഡോകിന്സിന്റെ പുസ്തകം ഒരാവര്‍ത്തി വായിച്ചിരുന്നെങ്കില്‍ ഡോക്ടര്‍ ഇക്ബാല്‍ ഇത്തരം ഒരു അബദ്ധപഞ്ചാംഗം വരയ്ക്കുമായിരുന്നില്ല. സി. രവിചന്ദ്രന്റെ മുഖവുര മാത്രം വായിച്ച് പുസ്തകത്തെ വിലയിരുത്തിയതാണ് ഡോ. ഇക്ബാലിന്റെ മണ്ടത്തരം. ഇത് പറയാന്‍ കാരണം അഞ്ഞൂറ്റി അമ്പത്തി രണ്ട് പേജുള്ള പുസ്തകത്തിലെ പതിമൂന്ന് അധ്യായങ്ങളിലൂടെ നാം മുന്നേറുമ്പോള്‍ പല അധ്യായങ്ങളും സ്വയം റദ്ദ് ചെയ്യുന്നവയും അല്ലെങ്കില്‍ അധ്യായങ്ങള്‍ തമ്മില്‍ തമ്മില്‍ റദ്ദ് ചെയ്യുന്നവയുമാണ്. പുസ്തകത്തിന്റെ ഹൃദയം എന്ന് ഡോകിന്സും സി. രവിചന്ദ്രനും അവകാശപ്പെടുന്ന റിച്ചാര്‍ഡ്‌ ലെന്‍സ്കിയുടെ ‘ബാക്റ്റീരിയ പരീക്ഷണ’വും മനുഷ്യപരിണാമവും തമ്മിലുള്ള താരതമ്യം (ഏഴാം അദ്ധ്യായം) പുസ്തകത്തിന്റെ ഹൃദയം നീക്കം ചെയ്ത അവസ്ഥയിലേക്ക് മാറ്റി. അത് പോലെ സമയമാനകങ്ങളെ സംബന്ധിച്ച ചര്‍ച്ച (നാലാം അദ്ധ്യായം) കാര്‍ബണ്‍ ടെസ്റ്റ്‌ ഡെന്‍ഡ്രോക്രോണോളജി (വൃക്ഷവലയഘടികാരം) റേഡിയോ ആക്ടീവ് ടെസ്റ്റ്‌ തുടങ്ങിയ കാലപ്പഴക്കം അളക്കുന്ന സമയമാനകങ്ങള്‍ ഫോസിലുകളില്‍ ഉപയോഗിക്കാവതല്ലെന്നു പറയുന്നു. അതിലൂടെയെല്ലാം പരിണാമവിശ്വാസത്തിന്റെ അവിശ്വാസ്യതയും അശാസ്ത്രീയതയും ഏതൊരു സാധരണക്കാരനെയും ശാസ്ത്രപന്ധിതനെയും സ്വതന്ത്രചിന്തകനെയും യുക്തിബോധമുള്ളവരെയും ബോധ്യപ്പെടുത്തും.
ഡോക്ടര്‍ ലേഖനത്തിന്റെ അവസാന പാരഗ്രാഫില്‍ ഡോകിന്സിന്റെ ഗോഡ് ഡെലൂഷ്യന്‍ എന്ന ക്ഷുദ്ര കൃതിയുടെ രവിചന്ദ്രന്‍ ആഖ്യാനത്തെയും അളവറ്റ് അഭിനന്ദിക്കുന്നുണ്ട്. “പ്രസിദ്ധീകരണത്തിന്റെ ആദ്യ വർഷം (2006) ൽ തന്നെ 15 ലക്ഷം കോപ്പികൾ വിറ്റഴിഞ്ഞ ഡോക്കിൻസിന്റെ ദൈവവിഭ്രാന്തിയുടെ (Richard Dawkins: The God Delusion: Houghton Mifflin Company: Boston: 2006) പഠനവും വിശകലനവും “നാസ്തികനായ ദൈവം” എന്ന പേരിൽ രവിചന്ദ്രൻ 2009 ൽ പ്രസിദ്ധീകരിച്ചിരുന്നു. അഞ്ഞൂറിലേറെ പുറങ്ങളുള്ള നാസ്തികനായ ദൈവത്തിന്റെ മൂന്നു പതിപ്പുകൾ 2012-നകം പ്രസിദ്ധീകരിക്കപ്പെട്ടു എന്നത് ഡോക്കിൻസിന്റെ ശാസ്ത്രചിന്തകൾക്കും യുക്തിചിന്തയും ശാസ്ത്രബോധവുമുള്ള രവിചന്ദ്രനെപ്പോലുള്ള എഴുത്തുകാർക്കും കേരളസമൂഹം നൽകുന്ന അംഗീകാരത്തിന്റെ കൂടി തെളിവായി കണക്കാക്കേണ്ടിയിരിക്കുന്നു.” ഡോക്ടര്‍ ഈ പുസ്തകം വായിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊരു സാക്ഷ്യപത്രം ആ കൃതിക്ക് നല്‍കുമായിരുന്നില്ല. ഇംഗ്ലീഷ് പതിപ്പിന്റെ പേര് സൂചിപ്പിക്കുന്ന പോലെ ഇന്ന് ഭൂമിയില്‍ ജീവിക്കുന്ന എഴുനൂറ്റി പതിനെട്ട് കോടി മനുഷ്യരില്‍ മഹാ ഭൂരിപക്ഷത്തെയും, കൂടാതെ ഇവിടെ ജീവിച്ചു മരിച്ചു പോയ, ഇനിയും ജനിക്കാനിരിക്കുന്ന ട്രില്യന്‍ കണക്കിന് മനുഷ്യരെയും അവര്‍ ദൈവവിശ്വാസികളായി എന്ന ഒറ്റ കാരണത്താല്‍ മാത്രം ഭ്രാന്തന്മാരായി ചിത്രീകരിക്കുകയാണ് ആ ക്ഷുദ്രകൃതിയിലൂടെ ഡോകിന്‍സ് ചെയ്തത്. (നാസ്ഥികനായ ദൈവം റിച്ചാര്‍ഡ് ഡോകിന്സിന്റെ ലോകം സി. രവിചന്ദ്രന്‍ ഡി. സി. ബുക്സ് പേജ് 192-226)
മനുഷ്യകുലത്തെ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളിലൂടെയും ഭ്രൂണഹത്യയിലൂടെയും ദയാവധത്തിലൂടെയും നശിപ്പിക്കുക എന്ന തികച്ചും മനുഷ്യ, മാനുഷിക വിരുദ്ധവും പ്രകൃതിവിരുദ്ധവുമായ പിന്തിരിപ്പന്‍ സന്ദേശം മാത്രമാണ് ആ കൃതി നല്‍കുന്നത്. (അതെ പുസ്തകം പേജ് 323-335) പേപ്പട്ടിയെ പോലും കൊല്ലാന്‍ അനുവാദമില്ലാത്ത നാട്ടില്‍ ഭ്രൂണഹത്യയിലൂടെ പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്നത് കുറച്ചൊന്നുമല്ല. 2011-ലെ കണക്കനുസരിച്ച് കേരളത്തിലെ സ്ത്രീ പുരുഷ അനുപാതം 1084 സ്ത്രീകള്‍ക്ക് 1000 പുരുഷന്‍ ആയിരുന്നെങ്കില്‍ ആറു വയസ്സിനു താഴേ പ്രായമുള്ളവരുടെ അനുപാതം 959 പെണ്‍കുട്ടികള്‍ക്ക്1000 ആണ്‍കുട്ടികള്‍ നിലയിലേക്ക് താഴ്ന്നിരിക്കുന്ന എന്ന വാര്‍ത്ത ഏതൊരു മനുഷ്യസ്നേഹിയെയും തെല്ലൊന്നുമല്ല ഭയപ്പെടുത്തുന്നത്. ഹരിയാനയില്‍ ഈ അനുപാതം 829 ന് 1000ത്തിലേക്ക് താഴ്ന്നു എന്നത് എത്ര ഭീകരവും ഭയാനകവുമല്ല. ഇന്ത്യന്‍ ശരാശരി അനുപാതം 914 സ്ത്രീകള്‍ക്ക് 1000 പുരുഷന്‍ എന്ന തോതില്‍ താഴ്ന്നു. (അവലംബം വിക്കിപീഡിയ) അത്തരം ഒരു ഭയാനക സാഹചര്യം ഭാരതത്തിലും കേരളത്തിലും നിലനില്‍ക്കെ ആ പൈശാചികതയെ ആദര്‍ശവല്‍ക്കരിച്ച ഗ്രന്ഥത്തെ മഹത്വവല്‍ക്കരിച്ച ഡോക്ടര്‍ കേരളത്തിലെ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത വ്യക്തിത്വമാണല്ലോ എന്നത് ഏറെ ഗൌരവമര്‍ഹിക്കുന്നു. പെണ്ഭ്രൂണഹത്യയിലൂടെയല്ലാതെ ജനനത്തില്‍ ഇത്തരം ഭീതിത അന്തരം ഉണ്ടാവാന്‍ സാധ്യമല്ല. നിയമം കടലാസ്സില്‍ നില്‍ക്കും പണക്കൊതി മൂത്ത മെഡിക്കല്‍ വ്യവസായത്തിനും സുഖിക്കുക എന്ന ജീവിതലക്ഷ്യം മാത്രമുള്ള ഭൌതികതക്കും ഇതിലൊന്നും യാതൊരു ധാര്‍മികച്യുതിയും കാണാന്‍ കഴിയില്ല.
ജൈവലോകത്തെ ഏതൊരു ജീവിവര്‍ഗവും സ്വന്തം വര്‍ഗത്തിന്റെ നിലനില്‍പിനും, വര്‍ധനവിനും ആവുതെല്ലാം ചെയ്യും. ജൈവ, സസ്യലോകം അതിജീവിക്കുന്നതിലും എത്രയോ മടങ്ങ് പിണ്‍തലമുറകളാണ് ഉല്‍പാദിപ്പിക്കപ്പെടുന്നത്. എന്നാല്‍ മനുഷ്യനുള്‍പ്പെടെ പല ജീവിവര്‍ഗങ്ങളിലും സന്താനോല്‍പാദനം തുലോം കുറവാണ്. അതെല്ലാം പ്രപഞ്ച സ്രഷ്ടാവ് നടപ്പിലാക്കിയ ആവാസവ്യവസ്ഥയുടെയും, പ്രകൃതിയുടെയും, നൈസര്‍ഗികതയുടെയും, സന്തുലനത്തിന്റെയും ഭാഗമാണ്. വ്യത്യസ്ത കാരണങ്ങളാല്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവിവര്‍ഗങ്ങളെ – ഹിംസ്ര ജന്തുക്കളടക്കം – നിലനിര്‍ത്താന്‍ പ്രകൃതിസ്നേഹിയായ ഏതൊരു മനുഷ്യനും പരമാവധി പരിശ്രമിക്കുന്നതും, വനനശീകരണത്തിനും പ്രകൃതിചൂഷണങ്ങള്‍ക്കുമെതിരെ ഐക്യരാഷ്ട്രസഭ മുതല്‍ പ്രാദേശിക ഭരണകൂടങ്ങള്‍ വരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതും വളര്‍ത്തുമൃഗങ്ങളും മത്സ്യസമ്പത്തുമല്ലാതെ മറ്റേതൊരു ജീവിയെയും ഭക്ഷണത്തിനു വേണ്ടി പോലും കൊല്ലുന്നതും അവയുടെ ആവാസവ്യവസ്ഥ നശിപ്പിക്കുന്നതും വലിയ കുറ്റങ്ങളായാണ് ബുദ്ധിയുള്ള മനുഷ്യവര്‍ഗം കാണുന്നത്. (സൈലന്റ് വാലി ജല വൈദ്യുത പദ്ധതി സിംഹവാലൻ കുരങ്ങിന് ഭീഷണി ആയതു കാരണം നാം ഉപേക്ഷിച്ചത് ഡോക്ടർക്കും ഓർമ്മ കാണും.) എന്നാല്‍ മനുഷ്യനുമാത്രം ജനിക്കാനവകാശമില്ലെന്ന് പുലമ്പുന്നു ഈ ശാസ്ത്ര, മനുഷ്യ, പ്രകൃതിവിരുദ്ധ പിന്തിരിപ്പന്മാർ!……….
ഒരുജോഡി ദമ്പതികള്‍ ചുരുങ്ങിയത് മൂന്ന് സന്തതികള്‍ക്കെങ്കിലും ജന്മം നല്‍കിയാലേ അവര്‍ മനുഷ്യകുലത്തിനോട് നീതിചെയ്തു എന്ന് പറയാവൂ. അവര്‍ രണ്ടു സന്താനങ്ങള്‍ക്കെ ജന്മം നല്‍കുന്നുള്ളൂവെങ്കില്‍ അവര്‍ക്കു പകരം രണ്ടാളെ മനുഷ്യകുലത്തിനു നല്‍കി മനുഷ്യകുലം നിലനിര്‍ത്തിയെന്നേ വരൂ; സ്വന്തം കുലത്തിന്റെ വ്യാപനത്തില്‍ ഒന്നും ചെയ്തില്ല എന്നര്‍ത്ഥം. ഒരു കുട്ടിയിൽ ഒതുക്കുന്ന ദമ്പതികൾ അല്ലങ്കിൽ സന്താനം വേണ്ട എന്ന് തീരുമാനിച്ച സുഖിയൻമാർ മനുഷ്യവർഗ്ഗ വ്യാപനത്തിന് ഒരു സംഭാവനയും ചെയ്യാത്ത മനുഷ്യ ശത്രുക്കളാണ്. ഏറ്റവും കൂടുതല്‍ സന്താനോല്‍പാദനം നടത്തിയാല്‍ താന്‍ തന്റെ വര്‍ഗം നിലനിര്‍ത്താന്‍ തന്റെ പ്രകൃതിപരമായ കടമ നിർവ്വഹിച്ചു എന്നഭിമാനിക്കാം. മറ്റെല്ലാ ജൈവ ശൃംഖലയുടെ നിലനില്‍പ്പിനു വേണ്ടി പ്രകൃതിയില്‍ ഇടപെട്ടു മനുഷ്യനെന്ന ജന്തു പരമാവധി ശ്രമിക്കുമ്പോഴും അവന്റെ വര്‍ഗ്ഗം നശിപ്പിക്കാനുള്ള അവന്റെ തന്നെ ശ്രമങ്ങളും തീരുമാനങ്ങളും വീക്ഷിക്കുന്ന ഏതൊരു സാമാന്യമനുഷ്യനും ചിന്തിച്ചു പോകും താനുള്‍ക്കൊള്ളുന്ന ഹോമോസാപിയന്‍ ഇത്രയ്ക്കു വിലയില്ലാത്തവനും നിഷ്കാസിതനാവേണ്ടവനുമാണോ എന്ന്. ഏതൊരു വളര്‍ത്തുജീവികളിലും കൃഷികളിലും അത്യുത്പാദനശേഷിയുള്ളവ തന്നെ തിരഞ്ഞെടുക്കുന്ന മനുഷ്യന്‍, സ്വയം ശത്രുവായി പ്രഖ്യാപിച്ച് സ്വന്തം വര്‍ഗത്തിനു നേരെ യുദ്ധ പ്രഖ്യാപനം നടത്തണമെന്നാണോ ഈ പ്രകൃതിവിരുദ്ധ പ്രാകൃത ജന്തുക്കൾ പ്രഖ്യാപിക്കുന്നത്.. അത്രക്ക് വൃത്തികെട്ട ജന്തുവാണോ മനുഷ്യന്‍?
ആ കൃതിയുടെ സന്ദേശമായ ദയാവധം കേള്‍ക്കുമ്പോള്‍ ദീനാനുകമ്പയുടെ സുവിശേഷമായി തോന്നും. എന്നാല്‍ രോഗിയുടെ അനന്തരസ്വത്തില്‍ കണ്ണുവച്ച് അവകാശികള്‍ ആരെയും കൊല്ലാനുള്ള നിയമസാധുത നേടുക എന്നത് ഇന്നിന്റെ വര്‍ത്തമാനത്തില്‍ ഒട്ടും പ്രയാസമുള്ള കാര്യമല്ല. പ്രത്യേകിച്ച് മക്കളെ കൊണ്ട് ജീവിക്കേണ്ട ആവശ്യമില്ല എന്നു പറയുന്ന ജനിതാക്കളും (യുക്തിവിചാരം മാസിക ഡിസംബര്‍ 2010) ഞാന്‍ ജനിച്ചത് ജനയിതാക്കളായ സ്ത്രീയും പുരുഷനും സുഖിച്ചതിന്റെ ഉപോല്‍പന്നം ആയാണെന്ന് പ്രഖ്യാപിക്കുന്ന മക്കളും (യുക്തിചിന്ത. എ. ടി. കോവൂര്‍ പരിഭാഷ ജോണ്‍സണ്‍ ഐരൂര്‍ ഡി. സി. ബുക്സ്) ജീവിക്കുന്ന ലോകത്ത് . സുഖിക്കുക എന്ന ഭൌതികതയുടെ ലക്‌ഷ്യം പ്രഖ്യാപിക്കുന്ന ഡോകിന്‍സിനും (ബസ് കാമ്പയിന്‍ ഫോട്ടോ കാണുക) അദ്ദേഹത്തെ പകര്‍ത്തിയെഴുതിയ രവിചന്ദ്രനും ഇതില്‍ എകോപിക്കുന്നതില്‍ അതിശയമില്ല. Atheist-advertising-campa-001ദയാവധത്തെ കുറിച്ച ചര്‍ച്ചയില്‍ സി. രവിചന്ദ്രന്‍ ഇക്കാര്യം തുറന്നു പറയുന്നു. “ദയാവധത്തിന്റെ കാര്യത്തില്‍ ഭരണകൂടത്തിന്റെ നിലപാടുകള്‍ മിക്കപ്പോഴും മതാധികാരത്തെ ഭയന്നുള്ളതാണ്. അന്തസ്സായി ജീവിക്കാനുള്ള അവകാശം ഒരുവനുണ്ടെങ്കില്‍ അന്തസ്സായി മരിക്കാനുമുണ്ട്. ദൌ ഷാല്‍ നോട്ട് കില്‍ എന്ന് പഴയ നിയമത്തില്‍ പറയുന്നുണ്ട്. അതിന്റെ ചുവട് പിടിച്ചാണ് ഭ്രൂണഹത്യ, ദയാവധം തുടങ്ങിയവയൊക്കെ കാത്തലിക് മതം എതിര്‍ക്കുന്നത്. ജീവന്‍ ഉണ്ടാക്കുന്നതും എടുക്കുന്നതുമൊക്കെ ദൈവത്തിന്‍റെ പണിയാനെന്നാണ് അവര്‍ വാദിക്കുന്നത്.” (സമകാലിക മലയാളം മാര്‍ച്ച്‌ 2014 പേജ് 19) ഇവരുടെയൊക്കെ ഏക ലക്‌ഷ്യം സ്വന്തം ജീവിതം പരമാവധി ആസ്വദിച്ചു മതി വരുമ്പോള്‍ അവസാനിപ്പിക്കുക എന്നതാണ്. പക്ഷെ ദയാവധത്തിന്റെ മറവില്‍ നടക്കാന്‍ പോകുന്ന പൈശാചിക കൊലകളെ കുറിച്ചും മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചും ചിന്തിക്കാനുള്ള വിവേകമൊന്നും ഇവര്‍ക്കുണ്ടാകില്ല.
ഒരു രോഗിക്ക് മരുന്ന് കിട്ടിയില്ല എന്നതിന്റെ പേരില്‍ അയാളെ വധിച്ച ശേഷം മരുന്ന് കണ്ടെത്തിയാല്‍ ആ ജീവന്‍ തിരിച്ചു നല്‍കാന്‍ ദയാവധം നടത്തിയ ഡോക്ടര്‍ക്കോ ബന്ധുക്കള്‍ക്കോ നിയമം നടപ്പിലാക്കിയ ഭരണകൂടത്തിനോ സാധ്യമാണോ?. വധശിക്ഷയെ നഖശിഖാന്തം എതിര്‍ക്കുന്ന ഭൌതികവാദം ദയാവധത്തിന്റെ പ്രചാരകരും പ്രബോധകരുമാവുന്നത് എന്ത് കൊണ്ട്. വേട്ടക്കാര്‍ക്ക് വേണ്ടി വക്കാലത്ത് പറയുന്ന ഭൌതികവാദം ഇരകളെ കൊല്ലാന്‍ ആഹ്വാനം ചെയ്യുന്നതിലെ യുക്തി എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. വധശിക്ഷ നടപ്പിലാക്കാന്‍ ആരാച്ചാരെ കിട്ടാനില്ലാത്ത രാജ്യത്ത്, പക്ഷെ ദയാവധത്തിന് നിയമ സാധുത ലഭിച്ചാല്‍ അതൊരു വന്‍ വ്യവസായമായി വളര്‍ത്തിയെടുക്കാന്‍ ഭൌതികതയുടെ പൂരകമായ മുതലാളിത്തം തീര്‍ച്ചയായും സംവിധാനം ഒരുക്കും. ഇക്കൂട്ടരുടെ ലക്‌ഷ്യം ലാഭവും അതിലൂടെയുള്ള സുഖസൌകര്യങ്ങളും മാത്രം.
ഇത്തരം ഒരു കൃതിക്ക് കേരളത്തിലെ നാസ്തിക യുക്തിവാദിസമൂഹം നല്‍കുന്ന അമിത പ്രാധാന്യവും പ്രോത്സാഹനവും, ഇക്ബാല്‍ ഡോക്ടറെ പോലുള്ള കേവല യുക്തിവാദികളല്ലാത്ത, മതേതര സമൂഹം പ്രതീക്ഷയര്‍പ്പിക്കുന്ന മാനുഷികപക്ഷത്ത് നില്‍ക്കുന്ന പുരോഗമന ചിന്താഗതിയുള്ളവര്‍ പോലും നല്‍കുന്ന അഭിനന്ദനങ്ങളും നമ്മുടെ സാംസ്കാരിക സാഹിത്യ മേഖലയുടെ അപചയത്തിന്റെ ബഹിര്‍സ്പുരണമല്ലാതെ മറ്റെന്താണ്. അക്ഷര സാംസ്കാരിക മതേതര കേരളമേ നാം നമ്മുടെ വര്‍ണ്ണകണ്ണടകള്‍ മാറ്റി വെക്കുക.
ലേഖകന്‍: അലി ചെമ്മാട്

Sunday, April 20, 2014

തുടര്‍ന്നുകൊണ്ടേയിരിക്കുന്ന പരിണാമ ചതികള്‍ തട്ടിപ്പുകള്‍

റിച്ചാര്‍ഡ് ഡോകിന്‍സിന്റെ ‘ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകൾ' എന്ന ഗ്രന്ഥം വിലയിരുത്തി സ്നേഹസംവാദം മാസികയിൽ എഴുതികൊണ്ടിരിക്കുന്ന തുടർലേഖനങ്ങളിലെ  8,9 ഭാഗങ്ങളുടെ ഏകീകരണം.


ali chemmad
Bookmark and Share

പരിണാമ വിശ്വാസം ശാസ്ത്രീയവും സത്യവുമാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ പരിണാമ പുരോഹിതര്‍ സൂത്രപ്പണികളും തട്ടിപ്പുകളും തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. പലപ്പോഴും സൂത്രപ്പണികളും തട്ടിപ്പുകളുമല്ല, കൊടുംചതികളും വഞ്ചനകളുമാണിവര്‍ നടത്തിയിട്ടുള്ളത്. തന്റെ അതിവിദഗ്ധ കരങ്ങളാല്‍ അതിമനോഹര ചിത്രങ്ങളും കലാസൃഷ്ടികളും നിര്‍മിച്ചിരുന്ന ഏണസ്റ്റ് ഹെക്കലാണ് (Ernst Hackel 1834þ- 1919) (162)തന്റെ സുന്ദര സ്‌കെച്ചുകളാല്‍ അതിന്ന് തുടക്കം കുറിച്ചത് എന്ന് തോന്നുന്നു. ഹെയ്കലിന്റെ ആയിരക്കണക്കിന് ചിത്രരചനകള്‍ അക്കാലത്തും ഇക്കാലത്തും പരിണാമ വിശ്വാസത്തിന്റെ ‘ശാസ്ത്രീയ’ തെളിവുകളാണ്. 1874 ല്‍ പ്രസിദ്ധീകരിച്ച ഭ്രൂണ വളര്‍ച്ചയെ തെളിയിക്കുന്ന ഒരു കലാസൃഷ്ടി ഈ അടുത്തകാലത്തും നമ്മുടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കാന്‍ വിധിക്കപ്പെട്ടിരുന്നു.

ചിത്രം 1 
മത്സ്യം, ഉരഗം, ഉഭയജീവി, പക്ഷി, സസ്തനി, മനുഷ്യന്‍ എല്ലാ നട്ടെല്ലികളും അതിന്റെ ഭ്രൂണാവസ്ഥയില്‍ മത്സ്യം, ഉരകം പക്ഷി തുടങ്ങിയ പരിണാമഘട്ടങ്ങള്‍ ആവര്‍ത്തിക്കുന്നുവെന്ന് സമര്‍ത്ഥിക്കുന്ന ചിത്രമായിരുന്നു രണ്ട് വര്‍ഷം മുമ്പ് വരെ നമ്മുടെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ പഠിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്നത്. പക്ഷെ ഇന്ന് നമുക്കറിയാം ഇത് കേവലം സങ്കല്‍പം മാത്രമാണെന്ന്. ചിത്രം ഒന്നില്‍ ഹെയ്ക്കലിന്റെ കലാസൃഷ്ടിയും  ചില ജീവികളുടെ ഭ്രൂണവളര്‍ച്ചയുടെ ഫോട്ടോകളും താരതമ്യം ചെയ്ത് കൂടി വിലയിരുത്തുക. ഈ തട്ടിപ്പ് 135 ലേറെ വര്‍ഷം പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരുന്നു എന്നത് എത്ര ഗൗരവതരമല്ല.

ഇതിലും ഗൗരവമേറിയ മറ്റൊരു ചതിയാണ് നബ്രാസ്‌ക മനുഷ്യന്‍ (Nabraska Man). 1917 ല്‍ നബ്രാസ്‌കയില്‍ നിന്ന് കിട്ടിയ ഒരു കാട്ടുപന്നിയുടെ പല്ലില്‍നിന്ന് സങ്കല്‍പിച്ച് നിര്‍മ്മിച്ചെടുത്ത മനുഷ്യവര്‍ഗ്ഗമാണ് നബ്രാസ്‌ക മനുഷ്യന്‍. നബ്രാസ്‌ക മനുഷ്യനെ വികിപീഡിയ പരിചയപ്പെടുത്തുന്നു. "ഹെസ്പറോ പിതികസ് ഹറോള്‍ഡ് കോക്കി (Hespero pithicus haroldcooki) എന്ന സാങ്കല്‍പിക ആള്‍കുരങ്ങ് വർഗ്ഗത്തെ  വിളിക്കാനുപയോഗിച്ചിരുന്ന പേരാണ് നബ്രാസ്‌ക മനുഷ്യന്‍. (ചിത്രം രണ്ട് കാണുക) എസ്തറോ പിത്തിക്കസ് എന്ന വാക്കുകൊണ്ട് പടിഞ്ഞാറന്‍ ലോകത്തെ ആള്‍കുരങ്ങ് എന്നാണ് അര്‍ത്ഥമാക്കിയിരുന്നത്. വടക്കേ അമേരിക്കയില്‍നിന്നുള്ള ആദ്യത്തെ നട്ടെല്ലിയായി അത് വിളംബരം ചെയ്യപ്പെടുകയും ചെയ്തു. ഹരോള്‍ഡ് കോക്കി സ്പീഷിസ് നാമമാണ്. 1917 ല്‍ നബ്രാസ്‌കയില്‍നിന്ന് ജിയോളജിസ്റ്റായിരുന്ന ഹാരോള്‍ഡ് കുക്ക് കണ്ടെത്തിയ ഒരു പല്ലിനെ അടിസ്ഥാനമാക്കിയാണ് നബ്രാസ്‌ക മനുഷ്യനെ സംബന്ധിച്ച സങ്കല്‍പം വികസിച്ചുവന്നത് എന്നതുകൊണ്ടാണ് സ്പീഷിസ് നാമം ഹരോള്‍ഡ് കുക്കി എന്ന് നല്‍കിയത്. 1922 ല്‍ ഹെന്‍ഡ്രി ഫയര്‍ഫീല്‍ഡ് ഓസ്ബണ്‍ (Henry Fairfield Osborn) ആണ് ആദ്യമായി ഈ പല്ലിനെ കുറിച്ച് വിശദമായി വര്‍ണ്ണിച്ചത്. നബ്രാസ്‌ക മനുഷ്യന്റേതെന്ന് പറയപ്പെടുന്ന പല്ല് കണ്ടെത്തിയത്, മനുഷ്യന്റെ മറ്റൊരു സാങ്കല്‍പിക പൂര്‍വ്വികനായി അവതരിപ്പിക്കപ്പെട്ട, എന്നാല്‍ പിന്നീട് വ്യാജമാണെന്ന് വ്യക്തമായ പില്‍റ്റ് ഡൗണ്‍ മനുഷ്യന്‍ കണ്ടെത്തപ്പെട്ട് ഏകദേശം 10 വര്‍ഷങ്ങള്‍ കഴിഞ്ഞാണ്." (163)
ചിത്രം 2

മറ്റൊരു വെബ്‌സൈറ്റ് ഈ വിഷയത്തെക്കുറിച്ച് ഇങ്ങനെ വിശദീകരിക്കുന്നു. ”സ്‌കൂപ്പ് വിചാരണ (164) കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കുശേഷം ഈ പല്ല് വന്ന മൃഗത്തിന്റെ സമ്പൂര്‍ണ്ണ അസ്ഥികൂടം കണ്ടെടുക്കപ്പെട്ടു. അതില്‍നിന്ന് വ്യക്തമായത് നബ്രാസ്‌ക മനുഷ്യന്‍ എന്ന സങ്കല്‍പം നിര്‍മിച്ചെടുക്കാനുപയോഗിച്ച പല്ല് യഥാര്‍ത്ഥത്തില്‍ വംശനാശം സംഭവിച്ചുപോയ ഒരു പന്നി വര്‍ഗ്ഗത്തിന്റേതാണ് എന്നായിരുന്നു. മിസ്റ്റര്‍ ബ്രയാനെ (Mr. Brayan) (165) അദ്ദേഹത്തിനുമേല്‍ അജ്ഞത ആരോപിച്ചുകൊണ്ട് പരിഹസിച്ച അധികാരികള്‍ ഒരു പന്നിപ്പല്ലില്‍നിന്ന് ഒരു പൂര്‍ണ്ണ മനുഷ്യവംശത്തെ സൃഷ്ടിച്ചെടുക്കുകയാണ് ചെയ്തത്. ശാസ്ത്രലോകത്തിന് എത്ര വലിയ അപമാനം! മനുഷ്യപ്രകൃതിയെകുറിച്ച എത്ര ശ്രദ്ധേയമായ വിശദീകരണക്കുറിപ്പ്! എന്നാല്‍ ഈ തട്ടിപ്പ് പുറത്തായ വാര്‍ത്ത തമസ്‌കരിക്കപ്പെട്ടുപോയി എന്നത് പ്രത്യേകം എടുത്ത് പറയേണ്ടതില്ലല്ലോ? നിശ്ചയമായും സാധാരണ മനുഷ്യനെ തെറ്റിദ്ധരിപ്പിക്കാനും വിരട്ടാനും ഉപയോഗിക്കപ്പെടുന്ന വിദഗ്ധ സാക്ഷി മൊഴികളുടെ ആധികാരികതയെ കുറിച്ച വലിയൊരു പാഠം നിശ്ചയം ഇതിലുണ്ട്.

പല്ല് ഉപയോഗിച്ചുകൊണ്ടുതന്നെ നടത്തപ്പെട്ട ഇതുപോലുള്ള മറ്റൊരു കണ്ടെത്തലായിരുന്നു തെക്കന്‍ പടിഞ്ഞാറന്‍ കൊളറാഡോ മനുഷ്യന്‍! ആ പല്ല് യഥാര്‍ത്ഥത്തില്‍ ഒരു കുതിരയുടേതായിരുന്നുവെന്ന് ഇപ്പോള്‍ അറിവായിട്ടുണ്ട്. ശാസ്ത്ര ‘വിദഗ്ധര്‍’ പലപ്പോഴും എന്തുമാത്രം വിഭവ സമ്പന്നരും ഭാവനാശാലികളുമാണെന്നു നോക്കൂ. അവര്‍ക്കൊരു പല്ല് കൊടുത്താല്‍ മതി, അത് മനുഷ്യന്റെതാകണമെന്ന് പോലുമില്ല. അതില്‍നിന്നും ഒരു മനുഷ്യവംശത്തിന്റെ ചരിത്രം പൂര്‍ണമായി അവര്‍ ഭാവനാപൂര്‍വ്വം നിരൂപിച്ചെടുക്കും."(166) വിശദീകരണങ്ങളോ വ്യാഖ്യാനങ്ങളോ ഇല്ലാതെ സ്പഷ്ടം. ഇനിയുമുണ്ട് ഇത്തരം വഞ്ചനകളും ചതികളും.

ഇനി ഈ അടുത്ത കാലത്ത് നടത്തിയ മറ്റൊരു ഫോസില്‍ തട്ടിപ്പ് നോക്കാം. "ആര്‍കിയോറാപ്റ്റര്‍’ (Archaeoraptor) 1999 ല്‍ നാഷണല്‍ ജ്യോഗ്രഫി മാഗസിനില്‍ ചൈനയില്‍നിന്നുള്ള ഒരു ഫോസിലിന് അനൗപചാരികമായി നല്‍കപ്പെട്ട ജനറിക് നാമമാണ്. പക്ഷികള്‍ക്കും കരജീവികളായിരുന്ന ‘തെറോപോഡ് ദിനോസറു’ (terrestrial theropod dinosaurs) കള്‍ക്കും ഇടയിലുള്ള ഒരു നഷ്ടപ്പെട്ട കണ്ണിയാണ് ഫോസിലെന്ന് മാഗസിന്‍ അവാകശപ്പെട്ടു. മാഗസിനില്‍ ഈ ലേഖനം വരുന്നതിന് മുമ്പുതന്നെ ഫോസിലിന്റെ ആധികാരികതയെ സംബന്ധിച്ച് ഗുരുതരമായ സംശയങ്ങള്‍ ഉണ്ടായിരുന്നു. ഇത് വന്‍ വിവാദത്തിന് വഴിവെക്കുകയും ഒടുവില്‍ കൂടുതല്‍, ശാസ്ത്രീയ പഠനങ്ങള്‍ ഫോസില്‍ ഒരു തട്ടിപ്പായിരുന്നുവെന്ന് തെളിയുകയും ചെയ്തു. വ്യത്യസ്ത സ്പീഷിസുകളില്‍പ്പെട്ട വ്യത്യസ്ത ഫോസില്‍ കഷണങ്ങള്‍ ഒപ്പിച്ചുവെച്ചാണ് ഈ തട്ടിപ്പ് നടത്തിയത്.

ഈഫോസിലിന്റെ തലയും ശരീരത്തിന്റെ പ്രധാന ഭാഗങ്ങളും യഥാര്‍ത്ഥത്തില്‍ പുരാതന പക്ഷിവര്‍ക്ഷമായ യനോര്‍നസില്‍നിന്ന് (Yanornis)(167) എടുത്തതായിരുന്നുവെന്ന് സ്യൂ എറ്റല്‍ (Zhou etal) കണ്ടെത്തി. 2002 ല്‍ നടന്ന മറ്റൊരു പഠനം ആ ഫോസിലിലെ വാല് കുഞ്ഞുവാലുള്ള ഡ്രോമൈസറി (dromaesacir) ന്റേതാണെന്നും കണ്ടെത്തി. കാലുകളും പാദവും മറ്റേതോ മൃഗത്തിന്റേതും." (168)
ചിത്രം 3

ഈ തട്ടിപ്പിനെക്കുറിച്ച് മറ്റൊരു ലേഖനത്തില്‍ "ഇതിനുശേഷം ഫിലിപ്പ് ക്യൂറിയെയും (Philip J Currie) (169) നാഷണല്‍ ജ്യോഗ്രഫിക് മാഗസിനെയും ഫോസില്‍ തട്ടിപ്പാണെന്ന കണ്ടെത്തലിനെക്കുറിച്ച് അറിയിച്ചു. അവര്‍ ചൈനീസ്  വിദഗ്ധനായ സു സിങ്ങിനോട് (Xu Xing) ചേര്‍ന്ന് ഫോസില്‍ പഠനവിധേയമാക്കാനും നാച്വറല്‍ മാഗസിനില്‍ അത് സംബന്ധിച്ച് ലേഖനം പ്രസിദ്ധീകരിക്കാനും തുടര്‍ന്ന് ഒരു പത്രസമ്മേളനവും നാഷണല്‍ ജ്യോഗ്രഫിന്റെ ഒരു ഫീച്ചര്‍ പതിപ്പ് പുറത്തിറക്കാനും സമ്മതിച്ചു. എന്നാല്‍ ആദ്യ വിശകലനത്തില്‍ തന്നെ ക്യൂറി ഫോസിലിന്റെ വാല് അതിന്റെ ശരീരവുമായി ചേരുന്നില്ലെന്ന കാര്യം ശ്രദ്ധിച്ചിരുന്നു. തുടര്‍ന്നദ്ദേഹം ടിം റോവിനെ (Tim Rowe) (170) നെകൊണ്ട് സി. ടി സ്‌കാനിംഗിന് വിധേയമാക്കിച്ചു. ദൗര്‍ഭാഗ്യവശാല്‍ ടിം കണ്ടെത്തിയത് ഫോസിലിന്റെ കാലുകളും വാലും ഫോസിലിന്റെ മറ്റു ശരീരഭാഗങ്ങളുമായി ഒരു നിലക്കും യോജിക്കുന്നില്ല എന്നാണ്. അതുകൊണ്ടു തന്നെ ഫോസില്‍ ഒരു തട്ടിപ്പാണെന്ന നിഗമനത്തിലെത്തി. (171) (ചിത്രം മൂന്ന് കാണുക.)

സയന്‍സ് 20.കോമില്‍ പ്രസിദ്ധ പാലിയന്റോളജിസ്റ്റ് ഒലിവര്‍ നെവിറ്റ് (Oliver Knevitt) (172) ഇത്തരം വേറെയും തട്ടിപ്പുകള്‍ വിശകലനം ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ ലേഖന പരമ്പര 20 പതിപ്പുകള്‍ പിന്നിട്ടുണ്ട്. ഇത്രയും തട്ടിപ്പുകള്‍ വിശകലനം ചെയ്തത് മുഖവുരയായിട്ടാണ്. തുടര്‍ന്ന് ഡോകിന്‍സ് തന്റെ കൃതിയില്‍ ബോധപൂര്‍വ്വം നടത്തിയ തട്ടിപ്പുകളും സൂത്രപ്പണികളും വിശകലനം ചെയ്യേണ്ടതുണ്ട്. അതിന് മുമ്പ് പരിണാമ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധ കൊടുംചതി വിശകലനം ചെയ്ത് തുടരാം.

പില്‍റ്റ്ഡൗണ്‍ കൊടുംചതി

155 വര്‍ഷത്തെ പരിണാമ ചരിത്രത്തില്‍ ഇത്രയും ഭീകരമായ ഒരു ചതി വേറെ കാണില്ല. (ഒരു പക്ഷെ ഇതിലും ഭീകരങ്ങളായ ചതികളും തട്ടിപ്പുകളും പുറത്തറിയാതെ ശാസ്ത്രത്തിന്റെ കണക്കുപുസ്തകത്തില്‍ വരവ് വച്ചിരിക്കുകയുമാകാം.) മനുഷ്യനും കുരങ്ങിനുമിടയിലെ മധ്യവര്‍ഗ്ഗമെന്ന നിലയില്‍ ചൂണ്ടിക്കാണിക്കാന്‍ തെളിവിന്റെ തരിമ്പും ഇല്ലാതിരുന്നതുകൊണ്ട്, ബ്രിട്ടീഷ് ആര്‍ക്കിയോളജിസ്റ്റ് ചാള്‍സ് ഡൗസണ്‍ (Charls dowson) (173) നിര്‍മ്മിച്ചെടുത്ത കള്ള ഫോസിലാണ് പില്‍റ്റ്ഡൗണ്‍ ഫോസില്‍. മനുഷ്യന്റെ തലയോട്ടിയില്‍ ഒറാങ്ങുട്ടാങ്ങിന്റെ താടിയെല്ല് ഘടിപ്പിച്ച് പഴക്കം തോന്നിക്കാന്‍ ആസിഡ് പ്രയോഗവും പൊട്ടിക്കലും, ചായം പൂശലുകളുമെല്ലാം നടത്തിയെടുത്തവതരിപ്പിച്ചതാണ് പില്‍റ്റ്ഡൗണ്‍ മനുഷ്യ ഫോസില്‍.

ഈ തട്ടിപ്പിനെക്കുറിച്ച് വികിപീഡിയ തുടങ്ങുന്നതിങ്ങനെ: ”പില്‍റ്റ്ഡൗണ്‍ മനുഷ്യന്‍ തട്ടിപ്പ് എന്നത് തുണ്ടുകളാക്കിയ എല്ലിന്‍ കഷണങ്ങള്‍ ഫോസിലീകരിച്ച് നിര്‍മിച്ച പേരറിയപ്പെടാത്ത ആദിമമനുഷ്യനാണ്. ഈ എല്ലിന്‍ കഷണങ്ങളില്‍ തലയോട്ടിയുടെയും താടിയെല്ലിന്റെയും ഭാഗങ്ങള്‍ ഉള്‍പ്പെടുന്നു. ഇത് 1912 ല്‍ ഇംഗ്ലണ്ടിലെ ഈസ്റ്റ് സസ്സെക്‌സിലെ പില്‍റ്റ്ഡൗണിലെ കുഴിമാടത്തില്‍നിന്ന് ലഭിച്ചതാണെന്ന് പറയപ്പെടുന്നു. ഇതിന് ലാറ്റിന്‍ ഭാഷയില്‍ ഇയാന്ത്രോപസ് ഡൗസോണി (Eounthropus dawsoni) എന്ന് നാമകരണവും ചെയ്തു. (Dawsons dawn man). ഇത് കണ്ടെത്തിയത് ‘ചാള്‍സ് ഡൗസണ്‍’ ആണ്. 1953 ല്‍ ഇത് കള്ള നിര്‍മ്മിതിയാണെന്ന് തെളിയുന്നത് വരെ, ഏറെ പ്രധാന്യപൂർവ്വം ചർച്ചചെയ്യപ്പെട്ടിരുന്നു. ആധുനിക മനുഷ്യന്റെ തലയോട്ടിയില്‍ ഒറാങ്ങുട്ടാന്റെ താടിയെല്ല് ബോധപൂര്‍വ്വം കൂട്ടിയോജിപ്പിച്ച് ഉണ്ടാക്കിയെടുത്തതാണിത്. (ചിത്രം നാല് നോക്കുക)
ചിത്രം 4

ഒരു പക്ഷെ, പില്‍റ്റ് ഡൗണ്‍ ചതിയോളം കുപ്രസിദ്ധമായ മറ്റൊരു തട്ടിപ്പ് പാലിയന്റോളജി ചരിത്രത്തില്‍ തന്നെ വേറെയുണ്ടാവില്ല. രണ്ടു കാരണങ്ങളാല്‍ ഇത് പ്രത്യേകം ശ്രദ്ധേയമാകുന്നു. ഇത് മനുഷ്യ പരിണാമത്തെ വിശകലനം ചെയ്യുന്നുവെന്നതും, ഈ ചതി പുറത്ത് കൊണ്ടുവരാന്‍ ദീര്‍ഘകാലയളവ് (40-ലേറെ വര്‍ഷങ്ങള്‍) വേണ്ടിവന്നു എന്നതുമാണ് ഇതിനെ ശ്രദ്ധേയമാക്കുന്നത്. (174)

പില്‍റ്റ് ഡൗണ്‍ കൊടുംചതിക്ക് പിന്നില്‍ ചാള്‍സ് ഡൗസണ്‍ ആയിരുന്നുവെന്നും ആ സാങ്കല്‍പിക ജന്തുവിന്റെ ‘ഇയാന്ത്രോപസ് ഡൗസോണി (ഡൗസണ്‍സ് ഡൗണ്‍-മാന്‍) എന്താണെന്നും ആ പേര് ലഭിക്കാന്‍ കാരണം ഫോസില്‍ അവതരിപ്പിച്ച ഡൗസന്റെ പേര് ചേര്‍ത്താണെന്നും വ്യക്തമാകുന്നു. ഈ ഫോസില്‍ നിര്‍മ്മിച്ചെടുത്തത് ഡോസണായിരുന്നുവെന്ന് തെളിയിക്കുന്ന മറ്റൊരു മൂര്‍ത്തമായ തെളിവ് കൂടി ‘ദ ഗാര്‍ഡിയന്‍’  പത്രം (The Guardian) ഫോസില്‍ കണ്ടെത്തിയതിന്റെ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പേപ്പര്‍ കട്ടിംഗ് ഇന്നും ലഭ്യമാണ്. ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത് ദ ഗാര്‍ഡിയന്‍ പത്രം 1912 ഡിസംബര്‍ 19നാണ്. അതിന്റെ തലക്കെട്ട് ‘A HITHERTO UNKNOWN SPECIES’ -STORY OF THE SUSSEX DISCOVERY’ എന്നാണ്. (ചിത്രം 5 കാണുക) ഈ വാര്‍ത്ത ആദ്യമായി പ്രസിദ്ധീകരിച്ച് ‘ദ മാഞ്ചസ്റ്റര്‍ ഗാര്‍ഡിയനില്‍’ 1912 നവംബര്‍ 21 ന് ആയിരുന്നുവെന്നും പ്രസ്തുത വാര്‍ത്തയില്‍ വ്യക്തമാക്കുന്നു. ഈ വാര്‍ത്തയുടെ ആല്‍കൈവ് ഓണ്‍ലൈന്‍ എഡിഷന്റെ തലക്കെട്ട് ”പില്‍റ്റ് ഡൗണ്‍ മനുഷ്യന്‍ ഇത് വരെ അറിയപ്പെടാത്ത ഒരു സ്പീഷിസ്’ നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പില്‍റ്റ് ഡൗണ്‍ മനുഷ്യനെ കണ്ടെത്തിയ വാര്‍ത്ത കേട്ട് ലോകം അമ്പരന്നു. പിന്നീട് ബ്രിട്ടീഷ് ആര്‍കിയോളജിയിലെ ഏറ്റവും കുപ്രസിദ്ധ തട്ടിപ്പായിരുന്നുവെന്ന രഹസ്യം വെളിച്ചത്തായി” എന്നാണ്. തുടര്‍ന്ന്  പഴയ വാര്‍ത്ത തുടരുന്നു.
ചിത്രം 5

”ഇന്ന് രാത്രി ബെര്‍മിങ്ടന്‍ ഗാര്‍ഡനിലെ ജിയോളജിക്കല്‍ സൊസൈറ്റിയില്‍ വച്ച് മനുഷ്യവര്‍ഗ്ഗത്തിന്റെ ഏറ്റവും പ്രാചീന തെളിവ് എന്ന് കരുതുന്ന ചരിത്രാതീത തലയോട്ടി കണ്ടെത്തിയയാള്‍, ശാസ്ത്രജ്ഞന്‍മാരുടെ തിങ്ങിനിറഞ്ഞ സദസ്സിന് മുന്നില്‍ തന്റെ അനുഭവം വിശദീകരിച്ചു. ഈ കണ്ടെത്തലിനെ കുറിച്ചുള്ള ആദ്യ പ്രഖ്യാപനം ‘മാഞ്ചസ്റ്റര്‍ ഗാര്‍ഡിയന്‍’ നവംബര്‍ 21-ന് പ്രത്യേക ഫീച്ചറായി പ്രസിദ്ധീകരിച്ചിരുന്നു.  ഇന്ന് രാത്രി ഡോ. വുഡ് വാര്‍ഡ് (Dr. Woodward) ഇപ്രകാരം പറഞ്ഞു: ”ഈ തലയോട്ടി ഇതുവരെ അജ്ഞാതമായ ഒരു മനുഷ്യവര്‍ഗ്ഗത്തെ അവതരിപ്പിക്കുന്നതായി കണക്കാക്കാവുന്നതാണ്. ആ മനുഷ്യവര്‍ഗ്ഗത്തിന് ഒരു പുതിയ നാമം നിര്‍ദേശിക്കപ്പെടുകയും ചെയ്തിരിക്കുന്നു”

പ്രഭാഷണം സദസ്സ് ആകാംക്ഷപൂര്‍വ്വം കാത്തിരുന്ന ഒന്നായിരുന്നു. വലിയ സംവാദങ്ങളും ചര്‍ച്ചകളും അത് സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. തലയോട്ടി കണ്ടെത്തിയ വ്യക്തി, സസ്സെക്‌സില്‍നിന്നുള്ള ഒരു അഭിഭാഷകന്‍, മിസ്റ്റര്‍ ചാള്‍സ് ഡൗസണ്‍ തലയോട്ടി പ്രദര്‍ശിപ്പിക്കുകയും, തന്റെ കണ്ടെത്തലിന്റെ അനുഭവം വിശദീകരിക്കുകയും ചെയ്തു. ജിയോളജിക്കല്‍ സൊസൈറ്റിയിലെ ഡോ. ആര്‍തര്‍ സ്മിത് വുഡ് വാര്‍ഡ് ശേഷിപ്പ് പരിശോധിച്ച് താന്‍ കണ്ടെത്തിയ നിഗമനങ്ങളെക്കുറിച്ച് ഒരു പ്രബന്ധവും അവതരിപ്പിച്ചു. (175)

ഗാര്‍ഡിയന്‍ ഈ വാര്‍ത്ത പുനപ്രസിദ്ധീകരിച്ചത് 2012 ഡിസംബര്‍ 19നാണ്. ആ ദിവസവും പില്‍റ്റ് ഡൗണ്‍ തട്ടിപ്പും തമ്മിലുള്ള ബന്ധം കൃത്യം 100 വര്‍ഷം മുമ്പാണ് (1912 ഡിസംബര്‍ 19) ഈ വാര്‍ത്ത, പില്‍റ്റ് ഡൗണ്‍ തട്ടിപ്പ് തട്ടിയൊപ്പിച്ച വാര്‍ത്ത ഗാര്‍ഡിയന്‍ പത്രം പ്രസിദ്ധീകരിച്ചത്. അതേ നൂറാം വാര്‍ഷികാഘോഷം!

പില്‍റ്റ് ഡൗണ്‍ തട്ടിപ്പും ഡോകിന്‍സും തമ്മില്‍ ബന്ധമെന്തെങ്കിലുമുണ്ടോ? ഡോകിന്‍സ് ഈ തട്ടിപ്പിനെക്കുറിച്ച് പറുന്നു: ”പില്‍റ്റ് ഡൗണ്‍ മനുഷ്യനുമായി ബന്ധപ്പെട്ട ചില ആരോപണങ്ങള്‍ ഗണ്യമായ തോതില്‍ ഉന്നയിക്കാറുണ്ട്. എന്നാല്‍ ആരാണ് പില്‍റ്റ് ഡൗണ്‍ തട്ടിപ്പ് പ്രചരിപ്പിച്ചതെന്ന് വ്യക്തമല്ല. അതാരായാലും അയാള്‍ പലതിനും ഉത്തരം പറയേണ്ടതുണ്ട്” (176) തീര്‍ച്ചയായും ഉത്തരം പറയേണ്ടതുണ്ട്. മോഷണം പോലെ തന്നെ കുറ്റകരമാണ് തൊണ്ടി മുതല്‍ ഒളിപ്പിക്കുന്നതും തെളിവ് നശിപ്പിക്കുന്നതും. തട്ടിപ്പുകളും ചതിയും വഞ്ചനയും പരിണാമ വിശ്വാസം പറഞ്ഞൊപ്പിക്കാന്‍ ആദ്യകാലം മുതലെ സ്വീകരിക്കപ്പെടുന്ന മാര്‍ക്ഗ്ഗമാണെന്ന് അവയില്‍ വളരെകുറിച്ച് മാത്രം തെളിവുകളുടെ അടിസ്ഥാനത്തില്‍ നാം മനസ്സിലാക്കി. അത്തരം തട്ടിപ്പുകളില്‍ ഏറ്റവും കമനീയവും സുന്ദരവും ഏറ്റവും കൂടുതല്‍ കാലം പിടിച്ചുനിന്നതുമായ തട്ടിപ്പാണ് പില്‍റ്റ്ഡൗണ്‍ കൊടും ചതി. ആ കൊടുംചതി നിഷേധിക്കാന്‍ കഴിയാത്ത ഡോകിന്‍സ് അത് ചെയ്ത ക്രിമിനലിനെ വെള്ള പൂശി ന്യായീകരിച്ച് കുറ്റവിമുക്തനാക്കാനുള്ള ഏറ്റവും നാണംകെട്ട മാന്യശൂന്യമായ മാര്‍ഗ്ഗമാണീവരികളിലൂടെ നിവൃത്തിക്കാന്‍ ശ്രമിക്കുന്നത്. തന്റെ അനുയായികളുടെ IQ ലെവലിനെക്കുറിച്ച് ശരിയായ ബോധവും ബോധ്യമുള്ളത് കൊണ്ടാണ് ഡോകിന്‍സ് ഈ തട്ടിപ്പ് നടത്തുന്നത്. തന്റെ കുഞ്ഞാടുകളല്ലാത്ത സാമാന്യജനങ്ങളും തന്റെ കൃതി വായിക്കാനിടയുണ്ടെന്ന ധാരണ പോലും ഡോകിൻസിനുണ്ടായില്ല എന്നതില്‍ ആശ്ചര്യപ്പെടേണ്ടതില്ല. പരിണാമാന്ധത ബാധിച്ച അദ്ദേഹത്തിന്റെ ബുദ്ധിയില്‍ നിന്ന് ഇതും ഇതിലപ്പുറവും ഉണ്ടാകും. പില്‍റ്റ്ഡൗണ്‍ ഫോസിലിനെക്കുറിച്ചുള്ള ചര്‍ക്കുശേഷം നാം ചര്‍ച്ച ചെയ്യുന്ന വിഷയം കൂടി മനസ്സിലാക്കിയാല്‍ അക്കാര്യം സ്പഷ്ടമാവും!

ഡോസനെ കുറ്റവിമുക്തനാക്കി മറ്റൊരാളുടെ തലയില്‍ കുറ്റം കെട്ടിവെക്കാനുള്ള നവ ഡാര്‍വിനിസ്റ്റു ശ്രമം കൃതിയില്‍ നക്ഷത്ര ചിഹ്നമിട്ട് രേഖപ്പെടുത്തിയിട്ടുണ്ട് ഡോകിന്‍സ്. ”അമച്വര്‍ പാലിയന്റോളജിസ്റ്റ് ചാള്‍സ് ഡോസണായിരുന്നു (Charles Dowson) ഈ തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം. എന്നാല്‍ സ്റ്റീഫന്‍ജെയ് ഗൂള്‍ഡ് (177) ഇതിനൊരു മറുഭാഷ്യം കൊണ്ടുവരുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ പിയറി തെയില്‍ ഹാഡ് ഡി ചാര്‍ഡിന്‍ (Pierre teilhard de chardin) (178) ആയിരുന്നിരിക്കണം പിന്നിലുണ്ടായിരുന്നത്” (179) ‘മുങ്ങിത്താഴുന്നവന് കച്ചിത്തുരുമ്പും പിടിവള്ളി!’- സഹതപിക്കാം ആജീവനാന്ത ജീവശാസ്ത്രജ്ഞന്റെ ഗതികേടില്‍.

വീണ്ടും ഡോകിസിനെ വായിക്കാം. ”മനുഷ്യനും  ആള്‍ക്കുരങ്ങിനും മധ്യേയുള്ളതെന്ന നിലയില്‍ അവതരിപ്പിക്കപ്പെട്ട ആദ്യ ഫോസില്‍ ഒരു തട്ടിപ്പാണെന്ന് തെളിഞ്ഞത് പിന്നീട് കണ്ടെത്തിയ നിരവധി അസ്സല്‍ ഫോസിലുകളെ തമസ്‌കരിക്കാന്‍ ചരിത്രനിഷേധികള്‍ക്ക് നല്ലൊരു ഒഴികഴിവായി” (180)
അതേ മനുഷ്യവര്‍ഗ്ഗത്തിന്റേതെന്ന് വിളിച്ചു കൂവിയവതരിപ്പിച്ച ഒന്നാമനും (പില്‍റ്റ്ഡൗണ്‍ മനുഷ്യന്‍) രണ്ടാമനും (നബ്രാസ്‌ക മനുഷ്യന്‍) വ്യക്തമായ തട്ടിപ്പുകളായിരുന്നു. ഹോമോപരിണാമത്തിന്റേതെന്ന് പറഞ്ഞ് അവതരിപ്പിച്ച എല്ലാ ഫോസിലുകളെയും മൊത്തത്തില്‍ ഏഴാം ഭാഗത്തില്‍ നാം വിലയിരുത്തിയത് ഓര്‍ക്കുക. ഏതായാലും ഡോകിന്‍സ് കൃതിയില്‍ നേരിട്ട് നടത്തിയ തട്ടിപ്പുകൂടി തൊലിയുരിഞ്ഞു പരിശോധിക്കേണ്ടതുണ്ട്.

”ഇനി ഞാന്‍ അവതരിപ്പിക്കുന്നത് സങ്കീര്‍ണ്ണമായ മറ്റൊരു കാര്യമാണ്. അതാകട്ടെ, സ്വന്തം നിലക്ക് തന്നെ വളരെ താല്‍പര്യജനകമായ ആശയമായി വികസിപ്പിക്കാന്‍ ശേഷിയുള്ളതുമാകുന്നു. ഒരു വ്യക്തി വളരുന്നതനുസരിച്ച് ജീവിത കാലത്തിനുള്ളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ തുടര്‍ച്ചയായ വ്യത്യസ്ത തലമുറകളില്‍ പെട്ട രണ്ടു ജീവികളെ തമ്മില്‍ താരതമ്യപ്പെടുത്തുമ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ നാടകീയമായിരിക്കും.
ചിത്രം 6

താഴെ കാണുന്ന ചിത്രത്തിലെ തലയോട്ടി ജനിക്കുന്നതിന് മുമ്പുള്ള ചിമ്പാന്‍സിയുടേതാണ് (ചിത്രം ആറ് കാണുക.) ഈ തലയോട്ടി അടുത്ത പേജില്‍ കൊടുത്തിട്ടുള്ള പൂര്‍ണ്ണ വളര്‍ച്ചയെത്തിയ (Adult)ചിമ്പാന്‍ിസിയുടെ തലയോട്ടിയില്‍നിന്നു വ്യത്യാസപ്പെട്ടിരിക്കുന്നു. (അടുത്ത പേജില്‍ ഇംഗ്ലീഷിലും മലയാളത്തിലും അത്തരമൊരു തലയോട്ടിയുടെ ചിത്രം ചേര്‍ത്തിട്ടില്ല) ചിമ്പാന്‍സിക്കുഞ്ഞിന്റെ തലയോട്ടിക്ക് ഒരു മനുഷ്യ തലയോട്ടിയോടാണ് കൂടുതല്‍ സാമ്യം” (181) ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പ് ‘ചിമ്പാന്‍സിയുടെ തലയോട് ജനനത്തിന് തൊട്ടുമുമ്പ്’ എന്നാണ്. ഇനി ചിത്രം എട്ട് ശ്രദ്ധിക്കുക. ഇതില്‍ 40.5 ആഴ്ച വളര്‍ച്ചെയെത്തിയ (283.5 ദിവസം) ഗര്‍ഭസ്ഥ മനുഷ്യശിശുവിന്റെ തലയോട്ടിയും ഡോകിന്‍സ് പുസ്തകത്തില്‍ ചേര്‍ത്ത തലയോട്ടിയുമാണ്. ”28 ദിവസം കൃത്യമായി ഋതുചക്രമുള്ള ഒരു കൂട്ടം സ്ത്രീകളില്‍ നടത്തിയ പഠനപ്രകാരം ഗര്‍ഭകാലഘട്ടം (gestalional age) അവസാന ഋതുചക്രത്തിലെ ആദ്യ ദിനം മുതല്‍ 283.4 ദിനങ്ങളാണ്” (182) ഇതില്‍നിന്ന് മനസ്സിലാകുന്നത് ജനിക്കുന്ന സമയത്തിന് മിനിറ്റുകളുടെ വ്യത്യാസം മാത്രമുള്ള മനുഷ്യക്കുഞ്ഞിന്റെ തലയോട്ടിയാണിതെന്ന് വ്യക്തമാകുന്നു. (ചിത്രം എഴിൽ a- ഗർഭസ്ഥമനുഷ്യ കുഞ്ഞിന്റെ തലയോട്ടിയും, b-യിൽ ഡോകിൻസ് തന്റെ ഗ്രന്ഥത്തിൽ ചേർത്ത ചിത്രത്തിൻറെ ഒറിജിനൽ ചിത്രവുമാണ്.)

ചിത്രം 7
ഈ തലയോട്ടികള്‍ നമുക്ക് താരതമ്യ വിധേയമാക്കാം. ചിമ്പിന്റെ കീഴ് താടിയെല്ല് (MANDIBLE)  ’V’ ആകൃതിയില്‍ കൂര്‍ത്തതാണെങ്കില്‍ മനുഷ്യന്റേത് ഏകദേശം അര്‍ദ്ധചതുരാകൃതിയിലാണ്. ചിംബിന്റെ മേല്‍ താടിയെല്ല് (Maxilla) V  ആകൃതിയില്‍ ആണെന്ന് മാത്രമല്ല കീഴ് താടിയെല്ലിലേറെ മുമ്പോട്ട് തള്ളിയാണുള്ളത്. എന്നാല്‍ മനുഷ്യന്റേത് കീഴ്താടിയെല്ലിന്റെ അതേ രീതിയില്‍ ചേര്‍ന്നിരുന്നുവെങ്കിലും അര്‍ദ്ധചതുരാകൃതിക്ക് പകരം ‘C’ ആകൃതിയിലാണുള്ളത്. ചിംബിന്റെ മൂക്കിന്റെ ആകൃതി ശ്രദ്ധിക്കുക. അത് താടിയെല്ലുകളെ അപേക്ഷിച്ച് പിന്നിലാണ്. മനുഷ്യന്റേത് താരതമ്യേന മുന്നോട്ട് തള്ളിയും. മറ്റൊന്ന് നെറ്റിയാണ് (frontal bone) മനുഷ്യനെറ്റിയും അനുബന്ധ ഭാഗങ്ങളും താടിയെല്ലിലേറെ മുന്നോട്ട് തള്ളി മുഴച്ചാണിരിക്കുന്നത്. നേരെ മറിച്ച് ചിമ്പിന്റേത് തീരെ മുന്നോട്ട് തള്ളി വരാതെ ഏകദേശം ഫുട്‌ബോളിന്റെ രൂപത്തില്‍ ഉരുണ്ടിരിക്കുന്നു. ഈ വ്യത്യാസം തലയുടെ പിന്‍ഭാഗത്തെക്കും (Paritel bone) പകര്‍ന്നിറങ്ങുന്നു. ഇവ താരതമ്യം ചെയ്ത് ഡോകിന്‍സിയന്‍ തട്ടിപ്പ് മനസ്സിലാക്കുക.

ഡോകിന്‍സ് പുസ്തകത്തില്‍ ചേര്‍ത്ത തലയോട്ടിയില്‍ ഇല്ലാത്ത ഒരു വാട്ടര്‍മാര്‍ക്ക് ഈ ചിത്രത്തിലുണ്ട്. ഡോകിന്‍സ് ചിമ്പാന്‍സിയുടെ തലയോട്ടി എന്ന് പരിചയപ്പെടുത്തി അവതരിപ്പിച്ചതും ഞാനവതരിപ്പിച്ച മനുഷ്യ തലയോട്ടിയും യഥാര്‍ത്ഥ തലയോട്ടികളല്ല. ഒരു പ്രസിദ്ധ ബോണ്‍ മോഡല്‍ നിര്‍മാതാക്കളായ ബോണ്‍ ക്ലോണ്‍ (Bone clone) കമ്പനിയുടെ ഉത്പന്നമാണ്. ഇതില്‍ ചിമ്പാന്‍സി തലയോടിന്റെ പാര്‍ട്ട് നമ്പര്‍ B.C 205 ഉം വില 135 ഡോളറുമാണ്. എന്നാല്‍ മനുഷ്യ തലയോട്ടി വില 80 ഡോളറും പാര്‍ട്ട് നമ്പര്‍ B.C 228 ഉം. ഈ ഉത്പന്നങ്ങള്‍ ആര്‍ക്കും ഓണ്‍ലൈന്‍ ആയി പര്‍ച്ചേസ് ചെയ്യാവുന്നതാണ് (183) ഇവിടെയും ഡോകിന്‍സ് ബോണ്‍ മോഡല്‍ യഥാര്‍ത്ഥ തലയോട്ടി എന്ന് തോന്നിപ്പിച്ച് വായനക്കാരെ വഞ്ചിക്കുകയായിരുന്നു.
ചിത്രം 8

ഗ്രന്ഥത്തില്‍ തുടര്‍ന്നവതരിപ്പിക്കുന്ന ചിമ്പാന്‍സിക്കുഞ്ഞും മനുഷ്യനുമായുള്ള സാമ്യമാണ്. അതിനദ്ദേഹം വളരെ പ്രമാദമായ ഒരു ഫോട്ടോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിലേക്ക് ”ഏറെ പുനപ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള ഒരു ചിമ്പാൻസിയും ചിമ്പാന്‍സിക്കുട്ടിയും ഉള്‍പ്പെട്ട ചിത്രമാണ് അടുത്ത പേജിലുള്ളത്. മനുഷ്യ പരിണാമത്തില്‍ അവയവങ്ങളുടെ ബാല്യകാല (Juvenile) സ്വഭാവഘടന പൂര്‍ണ്ണവളര്‍ച്ചയെത്തുമ്പോഴും നിലനിര്‍ത്തപ്പെടുന്നുവെന്ന രസകരമായ വസ്തുത കൂടി ചിത്രം മുന്നോട്ടുവെക്കുന്നുണ്ട്………….പേജ് 260 ല്‍ കണ്ടിട്ട് സത്യമാകാന്‍ സാധ്യതയില്ലെന്നുതന്നെയാണ് എനിക്കും തോന്നിയത്. വിദഗ്ധാഭിപ്രായം അറിയിക്കാനായി സുഹൃത്തായ ഡെസ്മണ്ട് മോറിസിന് (Desmond morris) ചിത്രം ഞാന്‍ അയച്ചുകൊടുത്തിരുന്നു. ഇതൊരു വ്യാജ ചിത്രമാണോ?  അതാണ് മോറിസിനോടാരാഞ്ഞത്. മനുഷ്യനെപോലിരിക്കുന്ന ഒരു ചിമ്പാന്‍സിക്കുഞ്ഞിനെ അദ്ദേഹം എന്നെങ്കിലും കണ്ടിട്ടുണ്ടോ എന്നെനിക്കറിയണമായിരുന്നു. ചിത്രത്തിലെ ചിമ്പാന്‍സിക്കുഞ്ഞിന്റെ പിറകുവശം, തോളുകള്‍ എന്നിവയെപ്പറ്റി സംശയമുന്നയിച്ച അദ്ദേഹത്തിന് തലയുടെ കാര്യത്തില്‍ പരാതിയില്ലായിരുന്നു. ‘ചിമ്പാന്‍സികള്‍ സാധാരണയായി മുതുകില്‍ കൂനുള്ളത് പോലെ വളഞ്ഞകുത്തിയാണ് ഇരിക്കാറുള്ളത്. പക്ഷെ, ഈ ചിത്രത്തില്‍ കഴുത്ത് അത്ഭുതകരമാം വിധം നിവര്‍ന്നിരിക്കുകയാണ്. തല മാത്രമായി പരിശോധിക്കുകയാണെങ്കില്‍ ചിത്രം വിശ്വസനീയമാണ്’ (184) ചിത്രം എട്ട് കാണുക. ഈ ചിത്രത്തിലെ ചിമ്പാന്‍സിക്കുഞ്ഞിന്റെ നെറ്റിയും മൂക്കും താടിയെല്ലും കണ്ണും മൂര്‍ദ്ദാവും പിന്‍തലയും കഴുത്തും നെഞ്ചും എല്ലാം എല്ലാം ഒരു മനുഷ്യക്കുഞ്ഞിന്റേതുപോലെ തന്നെയുണ്ട്. തൊട്ടുള്ള പൂര്‍ണ്ണവളര്‍ച്ചയെത്തിയ ചിമ്പാന്‍സിയുടെ ഈ ഭാഗങ്ങള്‍ കൂടി ശ്രദ്ധിക്കുക. ഈ ചിമ്പാന്‍സിക്കുഞ്ഞിന്റെ കഴുത്ത് പോലും മനുഷ്യകഴുത്ത് പോലെ നീണ്ടിരിക്കുന്നു എന്നത് എത്ര അത്ഭുതകരമല്ല! എന്താണ് ചിമ്പാന്‍സിക്കുഞ്ഞിന് ഇത്തരമൊരു മാറ്റത്തിന് കാരണം.
ചിത്രം 9

ചിത്രം ഒമ്പത് കൂടി സൂക്ഷ്മമായി നിരീക്ഷിച്ചാലും അതില്‍ ഡോകിന്‍സ് പുസ്തകത്തില്‍ ചേര്‍ത്ത ചിമ്പാന്‍സിക്കുഞ്ഞിന്റെയും മറ്റ് നാല് ചിമ്പാന്‍സിക്കുഞ്ഞുങ്ങളുടെയും ഒരു അമ്മ ചിമ്പാന്‍സിയുടെയും ചിത്രങ്ങള്‍ ഏകീകരിച്ചിരിക്കുന്നു. ഇതിലൊരൊറ്റ ചിമ്പാന്‍സിക്കുഞ്ഞും ഡോകിന്‍സിന്റെ കുഞ്ഞിനെ പോലില്ല. എല്ലാ മുതിര്‍ന്ന ചിമ്പാന്‍സികളുടേതുപോലെയുള്ള താടിയെല്ലുകളും മൂക്കും നെറ്റിയും കഴുത്തും തലയുടെ എല്ലാ ഭാഗങ്ങളും ഇനി ഗൂഗിളിലോ മറ്റേതെങ്കിലും സെര്‍ച്ച് എഞ്ചിനുകളിലോ Baby Chimbanzee എന്ന് ടൈപ്പ് ചെയ്ത് ഇമേജ് സെര്‍ച്ച് ചെയ്യുക. ആയിരക്കണക്കിന് ഇമേജുകള്‍ നിങ്ങള്‍ക്ക് ലഭിക്കും. അതിലൊരെണ്ണം പോലും ഡോകിന്‍സിന്റെ കുഞ്ഞിനെ പോലെയില്ല എന്നത് പ്രത്യേകം പരിഗണനീയമാണ്. അപ്പോള്‍ എന്തുകൊണ്ടാണ് ഡോകിന്‍സിന്റെ കുഞ്ഞ് മാത്രം മനുഷ്യകുഞ്ഞിനെ പോലിരിക്കുന്നു എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്.

ഡോകിന്‍സ് തന്നെ വ്യക്തമാക്കുന്നു. ”ഈ പുസ്തകത്തിന്റെ പ്രസാധകരുടെ ചരിത്ര ഗവേഷകയായ ഷൈല ലീ (Sheilalee) പ്രസിദ്ധമായ ഈ ചിത്രത്തിന്റെ യഥാര്‍ത്ഥ സ്രോതസ് തേടി കണ്ടുപിടിച്ചു. 1909 മുതല്‍ 1915 വരെ അമേരിക്കന്‍ മ്യൂസിയം ഓഫ് നാച്വറല്‍ ഹിസ്റ്ററിയില്‍നിന്നുള്ള ഒരു സംഘം കോംഗോയിലേക്ക് നടത്തിയ പര്യവേഷണത്തോടനുബന്ധിച്ചാണ് ഈ ചിത്രം എടുത്തത്. ഫോട്ടോ എടുത്ത സമയം ചിമ്പാന്‍സിക്കുഞ്ഞ് മരിച്ച അവസ്ഥയിലായിരുന്നു. ഫോട്ടോഗ്രാഫറായ ഹെര്‍ബര്‍ട്ട് ലാംഗ് (Herbert Lang) ഒരു മൃതശരീരം സ്റ്റഫ് ചെയ്യാനറിയാവുന്ന ഒരു ടാക്‌സി ഡെര്‍മിസ്റ്റ് (Taxidermist) കൂടിയായിരുന്നു. അസാധാരണമായ മനുഷ്യന്റേതുപോലുള്ള ഇരിപ്പ് മോശമായി സ്റ്റഫിങ് നടത്തിയതിന്റെ ഫലമായിരിക്കാം എന്ന് ചിന്തിക്കാനുള്ള പ്രേരണയുണ്ടാവുക സ്വാഭാവികമാണ്. പക്ഷെ, അത്തരമൊരു ലളിതമായ നിഗമനത്തെ ശരിവെക്കുന്നതായിരുന്നില്ല നാച്വറല്‍ ഹിസ്റ്ററി നല്‍കിയ വിശദീകരണം. ചിമ്പാന്‍സിക്കുഞ്ഞ് മരിക്കുന്നതിന് മുമ്പാണ് ഹെര്‍ബര്‍ട്ട് ചിത്രമെടുത്തതെന്നായിരുന്നു അവര്‍ വെളിപ്പെടുത്തിയത്. എന്തായാലും മരിച്ച ഒരു ചിമ്പാന്‍സിയുടെ ഇരിപ്പ് ആവശ്യാനുസരണം ക്രമീകരിക്കാനും പ്രയാസമില്ല. എന്നാല്‍ ജീവനുള്ള ചിമ്പാന്‍സിയുടെ കാര്യത്തില്‍ അതത്ര പ്രായോഗികമല്ല”  (185)

ആയിരക്കണക്കിന് ചിമ്പാന്‍സികളുടെയും കുഞ്ഞു ചിമ്പാന്‍സികളുടെയും ഫോട്ടോകൾ  സെക്കന്റുകള്‍ക്കകം നമ്മുടെ ഡെസ്‌ക്ടോപ്പില്‍ ലഭ്യമാകുന്ന ഇക്കാലത്ത് 1909 നും 1915 നുമിടയില്‍ എടുത്തതെന്ന് പറയപ്പെടുന്ന ഒരു ചിത്രത്തിനെ ആശ്രയിച്ച് മനുഷ്യനെയും ചിമ്പാന്‍സിയെയും താരതമ്യം ചെയ്യുന്ന വിലക്ഷണതയിലേക്ക് ഡോകിന്‍സിനെ നയിച്ച ചേതോവികാരം സംശയിക്കേണ്ടതുണ്ട്. തീര്‍ച്ചയായും അദ്ദേഹം ഈ ചിത്രം വളരെ ബോധപൂര്‍വ്വം തെരഞ്ഞെടുത്തത് തന്നെയാണ്. ഇതിലൂടെ തന്റെ വായനക്കാരെ കുരങ്ങുകളിപ്പിക്കാമെന്ന ലക്ഷ്യം തന്നെ. പക്ഷെ, വരികള്‍ക്കിടയില്‍ തനിക്കാ ചിത്രത്തിലുള്ള സംശയം വ്യക്തമാകുന്നുമുണ്ട്. എന്നാലും തന്നാലാവുന്ന തരത്തില്‍ വായനക്കാരെ തെറ്റിദ്ധരിപ്പിച്ച് മനുഷ്യനും ചിമ്പാന്‍സിയും ഒരുപോലെയാണെന്ന ധാരണ പരത്താമെന്ന വ്യാമോഹം!

അദ്ദേഹം ചിത്രത്തിന്റെ ആധികാരികത സമര്‍ത്ഥിക്കാന്‍ ഫോട്ടോഗ്രാഫര്‍ ആരാണെന്നും മറ്റും വിശദമാക്കിയത് നോക്കു. ”ഫോട്ടോ എടുത്ത സമയം ചിമ്പാന്‍സിക്കുഞ്ഞ് മരിച്ച അവസ്ഥയിലായിരുന്നു” ഈ ഫോട്ടോ ഒരു ശവത്തിന്റേതാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അതിനദ്ദേഹം മാനദണ്ഡമാക്കുന്നത് ഷെയ്‌ലാ ലീയുടെ അന്വേഷണ റിപ്പോര്‍ട്ടും. അതേ അന്വേഷണ റിപ്പോര്‍ട്ട് ആധാരമാക്കി വീണ്ടും പറയുന്നു. ”നാച്വറല്‍ ഹിസ്റ്ററി നല്‍കിയ വിശദീകരണം ചിമ്പാന്‍സിക്കുഞ്ഞ് മരിക്കുന്നതിന് മുമ്പാണ് ഹെര്‍ബര്‍ട്ട് ചിത്രമെടുത്തതെന്നായിരുന്നു” ഇതിലേതു സ്വീകരിക്കണം? അദ്ദേഹമത് വ്യക്തമാക്കുന്നില്ല എങ്കിലും മുന്‍തൂക്കം കൊടുക്കുന്നത് ചിമ്പാന്‍സിക്ക് ജീവനുള്ള അവസ്ഥയിലാണ് ഫോട്ടോ എടുത്തതെന്നാണ്. അദ്ദേഹത്തിന്റെ തന്നെ മറ്റൊരു നിഗമനം ”അസാധാരണമായ മനുഷ്യന്റേതുപോലുള്ള ഇരിപ്പ് മോശമായി സ്റ്റഫിങ്ങ് നടത്തിയതിന്റെ ഫലമായിരിക്കാം” ഇതെല്ലാം വിശകലനം നടത്തിയാല്‍ നമുക്കെത്താവുന്ന നിഗമനം ഈ ചിമ്പാന്‍സിക്കുഞ്ഞിന്റെ തലയും കഴുത്തും ഇരുത്തവും ഒന്നും തന്നെ സ്വാഭാവികമല്ല. ചിമ്പാന്‍സിക്കുഞ്ഞ് മരിച്ച ശേഷമെടുത്തതായാലും ജീവനുള്ള അവസ്ഥയിലെടുത്താലും അതിന് അതിഗുരുതര അംഗവൈകല്യമോ അതല്ലെങ്കില്‍ മറ്റേതെങ്കിലും മാരക രോഗമോ കാരണം അത് ആ രൂപത്തിലായതാണ്. ഇതിനുദാഹരണമാണ് മനുഷ്യരിലെ കൂനൻ(kyphosis)മാർ. അവരുടെ നട്ടെല്ലിനു സംഭവിക്കുന്ന ഗുരുതരമായ പരിക്കുകളോ വൈകല്യമോ ആണ് അതിനു കാരണം.(ചിത്രം പത്ത് കാണുക)  ആ ജന്തുവിന്റെ ശവം സ്റ്റഫ്  ഗൂഗിളില്‍ Baby chimbanzee എന്ന കീവേര്‍ഡില്‍ ഇമേജ് സെര്‍ച്ച് ചെയ്യുക. എന്തിനായിരുന്നു ഡോകിന്‍സിന്റെ ഈ സമഗ്ര ചിമ്പാന്‍സി തട്ടിപ്പുകളും സൂത്രവിദ്യകളും അദ്ദേഹം തന്നെ ആവര്‍ത്തിക്കട്ടെ ”ആവര്‍ത്തിക്കട്ടെ,  എല്ലാ സ്പീഷിസുകളിലെ എല്ലാ ജീവികളും അതിന്റെ ഭ്രൂണവളര്‍ച്ചക്കിടയില്‍ സംഭവിക്കുന്ന നാടകീയ മാറ്റം പ്രായപൂര്‍ത്തിയായ മറ്റു ജീവികള്‍ക്ക് ഭൗമ യുഗങ്ങള്‍ക്കിടയില്‍ തലമുറകള്‍ പിന്നിടുമ്പോഴുണ്ടാകുന്ന മാറ്റത്തേക്കാള്‍ വലുതായിരിക്കും. ഈ വസ്തുത ഭ്രൂണ ശാസ്ത്രത്തെയും പരിണാമ സിദ്ധാന്തത്തില്‍ അതിനുള്ള പ്രസക്തിയെയും കുറിച്ച് പ്രതിപാദിക്കുന്ന അധ്യായത്തിലേക്കുള്ള ഒരു സൂചകമായി കാണുക” (185)
ചിത്രം 10
ചെയ്തിരുന്നുവെങ്കില്‍ ഒരല്‍പം കൂടി കൃത്രിമത്വം അതികരിച്ചു എന്നു മാത്രം. ഡോകിന്‍സ് അവകാശപ്പെടുന്നത് പോലെ മനുഷ്യന്റെയും ചിമ്പാന്‍സിയുടെയും സമാനതകളല്ല ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്. നേരത്തെ നാം കണ്ട ചിമ്പാന്‍സിക്കുഞ്ഞുങ്ങളുടെ ഫോട്ടോ താരതമ്യം ചെയ്യുക. കൂടുതല്‍ അറിയാന്‍ 

നാം ഈ അധ്യായത്തില്‍ ആദ്യഭാഗത്ത് ചര്‍ച്ചക്കെടുത്ത ഹെയ്ക്കല്‍ നിയമത്തിന്റെ സാധ്യതകള്‍ വിശദീകരിക്കുന്നതിലേക്കുള്ള ചവിട്ടുപടിയായാണ് തന്റെ ചിമ്പാന്‍സിക്കഥയെന്ന് വ്യക്തമാക്കുന്നു. എല്ലാ ജീവികളും അതിന്റെ ഭ്രൂണാവസ്ഥയില്‍ മത്സ്യം, ഉരകം, പക്ഷി തുടങ്ങിയ അവസ്ഥകള്‍ പിന്നിടുന്നുവെന്ന തെളിവുകളേതുമില്ലാത്ത കേവല പരിണാമ വിശ്വാസത്തെ അരക്കിട്ടുറപ്പിക്കാനുള്ള വൃഥാ ശ്രമം. പക്ഷെ ആ ശ്രമത്തിലൂടെ താന്‍ സ്വയം അപഹാസ്യനായത് പാവം ഡോകിന്‍സ് അറിയാതെ പോയി.
ഇനിയുമേറെയുണ്ട് പൊളിച്ചെടുത്ത പരിണാമ തട്ടിപ്പുകള്‍ തന്നെ. അവയോരോന്നും ഇവിടെ എണ്ണി പറയുന്നില്ല. ചില ഉദാഹരണങ്ങള്‍ സൂചിപ്പിച്ചുവെന്നുമാത്രം. പൊളിച്ചെടുത്ത പരിണാമ തട്ടിപ്പുകള്‍ തന്നെ ഇത്ര ഭീമമാണെങ്കില്‍ പിടിക്കപ്പെടാത്ത അനാവരണം ചെയ്യപ്പെടാത്ത പരിണാമ തട്ടിപ്പുകള്‍ എത്രമാത്രമുണ്ടാകും.
എന്തിനുവേണ്ടിയാണ് മറ്റേതൊരു ശാസ്ത്ര സിദ്ധാന്തത്തിന്റെ കാര്യത്തിലും സ്വീകരിക്കാത്ത ചതിയും വഞ്ചനകളും തട്ടിപ്പുകളുമുപയോഗിച്ച് പരിണാമം ശാസ്ത്രീയമാണെന്നും സത്യമാണെന്നും ‘തെളിയിക്കാന്‍’ നിരന്തരം ശ്രമിക്കുന്നു.
അത് ജനുവരി ലക്കം യുക്തിയുഗം ‘പരിണാമശാസ്ത്രത്തെ പ്രത്യയശാസ്ത്രം വളഞ്ഞ കഥ’ എന്ന പേരില്‍ അനാവരണം ചെയ്യുന്നുണ്ട്. (186) അതേ പരിണാമം ചിലരുടെ പ്രത്യയശാസ്ത്രം മാത്രമാണ് ശാസ്ത്രമല്ല.

കുറിപ്പുകള്‍ 
172  www.science 20.com/profile/oliver/_knevitt
176 ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍, സി രവിചന്ദ്രന്‍ ഡി. സി ബുക്‌സ് പേജ് 197
179 ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍ പേജ് 197
180 അതേ പുസ്തകം പേജ് 197
181 അതേ പുസ്തകം 259
184 ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍ 259, 260
185 അതേ പുസ്തകം പേജ് 260
186 യുക്തിയുഗം മാസിക 2014 ജനുവരി കവര്‍ സ്റ്റോറി