Thursday, December 17, 2020

ഷാര്‍ലേ ഹെബ്ദോയും ഫ്രാൻസിലെ ആവിഷ്കാര സ്വപ്നങ്ങളും

 


അലി ചെമ്മാട്

കൈനീട്ടാൻ സ്വാതന്ത്ര്യം ഉണ്ട്.  മുന്നിലുള്ളവൻറെ മൂക്ക് വരെ.  ഇതാണ് ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ ആധുനിക ഭാഷ്യം. എന്നാൽ അത് മുസ്ലിംകളുടെ നേർക്ക് ആണെങ്കിൽ അവൻറെ മൂക്കും പല്ലും അടിച്ചുതകര്‍ക്കാന്‍ വരെയുള്ള അവകാശം വകവച്ചു നല്‍കുന്നു. അഥവാ ജൂതന്റെ നേര്‍ക്ക് ദൂരെ നിന്ന് നോക്കാന്‍ പോലും പാടില്ല. ഇതാണ് നവലോകക്രമ ആവിഷ്കാര തിട്ടൂരം. ഇത് തന്നെയാണ് ഫ്രാൻസിലെ മുസലിംകളെ ‘നല്ലമുസ്‌ലിം’  ആക്കാൻ 2021-ല്‍ ഭീകരനിയമം നിർമ്മിക്കാൻ തയ്യാറെടുക്കുന്ന ഫ്രാൻസിന്‍റെയും പ്രസിഡൻറ് ഇമ്മാനുവൽ മാര്‍കോണിയുടേയും നിലപാട്. അല്ല, യൂറോപ്പിന്‍റെ, മതേതരയുടെ  (അ)പ്രഖ്യാപിത നിലപാട്. നല്ലമുസ്‌ലിംകൾ ആക്കി നിര്‍മ്മിക്കപ്പെടുന്ന ഫ്രഞ്ച് മുസ്‌ലിംകൾക്ക് മതപഠനം നടത്താന്‍ പാടില്ല,   സ്വിമ്മിംഗ് പൂളുകളിൽ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് തന്നെ നീന്തിത്തുടിക്കണം തുടങ്ങിയ പുരോഗമന നിയമങ്ങളാണ് വരാൻ പോകുന്ന ലോകോത്തര മാതൃക. നല്ലമുസ്‌ലിം നിര്‍മ്മാണങ്ങള്‍ ചില മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലും തുടങ്ങിക്കഴിഞ്ഞു.

അവസാന ഷാര്‍ലേ ഹെബ്ദോ ദുരന്തത്തിന് ശേഷം പ്രവാചകനിന്ദ ആവിഷ്ക്കാരസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും ഇനിയും ഇത്തരം കാര്‍ടൂണുകളും കാരിക്കേച്ചറുകളും തുടരുമെന്നും പ്രോത്സാഹിപ്പിക്കുമെന്നും മാര്‍കോണി ഉറക്കെ പ്രഖ്യാപിച്ചു. മുസ്ലിം ലോകത്ത് നിന്ന് ഫ്രഞ്ച് ഉത്പ്പന്ന ബഹിഷ്ക്കരണ ശ്രമങ്ങളും പ്രതിഷേധസ്വരങ്ങളും ഉയര്‍ന്നു. യൂറോപ്പ് മാര്‍ക്കോണിനു പിന്തുണയുമായി കൂടെകൂടി. ബഹിഷ്ക്കരണ ശ്രമങ്ങള്‍ പക്ഷെ, മാര്‍ക്കോണിനെ മാറ്റിച്ചിന്തിപ്പിച്ചു. അദ്ദേഹം 'ഒരുതരം' ഖേദപ്രകടനവുമായി പ്രതിഷേധങ്ങളെ അതിജയിച്ചു.

കുറച്ചു പഴയ സംഭവങ്ങള്‍ ഓര്‍ത്തെടുക്കാം... ഷാര്‍ലേ ഹെബ്ദോയിലേക്കും ഫ്രഞ്ച് പ്രസിഡണ്ടിലേക്കും തിരിച്ചു പോവുക.

2009-ല്‍ ഫ്രഞ്ച് മുന്‍ പ്രസിഡണ്ട് നിക്കോളാസ് സര്‍ക്കോസിയുടെ മകന്‍ ജീന്‍ സര്‍ക്കോസി ജൂതപെണ്‍കുട്ടിയെ കല്യാണം കഴിച്ചതുമായി ബന്ധപ്പെട്ട് ചാർളെ  ഹെബ്ഡോ കാര്‍ട്ടൂണിസ്റ്റും കോളമിസ്റ്റുമായ ലാഫെറി സൈന്‍ (L'affaire Sine) [തൂലികാനാമം സൈന്‍] പുറത്താക്കപ്പെട്ടു. അദ്ദേഹം ചെയ്ത കൊടുംപാതകം ജീന്‍ സര്‍ക്കോസി പണം മോഹിച്ചു ജൂതമതം സ്വീകരിച്ചു എന്ന് പറയുക മാത്രമാണ്. ഫ്രഞ്ച് ഭരണകൂടവും ദാര്‍ശനിക സാംസ്കാരിക രാഷ്ട്രീയ നായകന്മാരും സൈന്‍നിനെതിരെ കലാപക്കൊടി ഉയര്‍ത്തി. വളരെ ചെറിയ ഒരു വിഭാഗം മാത്രമാണ് അദ്ദേഹത്തെ അനുകൂലിച്ചത്. 

സൈന്‍ പിരിച്ചുവിടപ്പെട്ടത് പ്രവാചകനിന്ദക്ക് പ്രസിദ്ധമായ ഷാര്‍ലേ ഹെബ്ദോയില്‍ നിന്നാണെന്നത് മാത്രമല്ല പ്രസക്തം. അതിനു 12 വര്‍ഷങ്ങള്‍ മുമ്പ്, 1997-ല്‍ ഫ്രഞ്ച് പാപ്പരാസികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം കാരണം, ബ്രിട്ടീഷ് രാജകുമാരി ഡയാനക്കും സഹായത്രികരായിരുന്ന രണ്ട്പേര്‍ക്കും സ്വന്തം ജീവന്‍ തന്നെ പകരം കൊടുക്കേണ്ടി വന്ന ഫ്രാന്‍സ് നകരത്തില്‍ തന്നെ എന്നതാണ്. വ്യക്തികളുടെ സ്വകാര്യതയ്ക്ക് തരിമ്പ്‌ വിലകല്‍പ്പിക്കാത്ത, സമൂഹങ്ങളുടെ, മതങ്ങളുടെ, വ്യക്തികളുടെ സ്വകാര്യതക്കും അഭിമാനത്തിനും ക്ഷതമേല്‍പ്പിക്കുന്ന എന്തും പറയാനും എഴുതാനും പ്രസിദ്ധീകരിക്കാനും സ്വാതന്ത്ര്യമുണ്ട് എന്നാണല്ലോ മാര്‍ക്കോണിന്‍റെ പ്രസംഗത്തില്‍ പ്രത്യക്ഷമാകുന്നത്. അതിനു തെളിവാണല്ലോ ഡയാനയുടെ ദാരുണാന്ത്യം. എന്നാല്‍ ജൂതവിമര്‍ശനം വേണമെന്നില്ല, ജൂതന്‍ എന്ന് ഉച്ചരിച്ചാല്‍ പോലും ആന്റിസെമിറ്റിക് ചാപ്പകുത്തി ശിക്ഷിക്കപ്പെടും, ജയിലിലടക്കപ്പെടും

രണ്ടാം ലോക മഹായുദ്ധത്തോടനുബന്ധിച്ച് ജര്‍മനിയില്‍ ഹിറ്റ്ലര്‍ നടത്തിയ ക്രൂരതകള്‍ ഏറെ കുപ്രസിദ്ധമാണല്ലോ. പ്രത്യേകിച്ച് യൂറോപ്യന്‍ ജൂതന്‍മാരെ കൂട്ടക്കൊല ചെയ്ത സംഭവം ചരിത്രത്തില്‍ 'ഹോളോകോസ്റ്റ്' എന്ന പേരിലറിയപ്പെടുന്നു.

ഹോളോകോസ്റ്റില്‍ 60 ലക്ഷം ജൂതര്‍ കൊല്ലപ്പെട്ടു എന്നത് അല്‍പം അതിശയോക്തിപരമല്ലെ എന്ന് വസ്തുതാപരമായി സംശയിച്ചതിന് ഭീമമായ പിഴയും ജയിലും അനുഭവിക്കേണ്ടിവന്ന സംഭവം ആധുനിക മാധ്യമ ചര്‍ച്ചക്ക് വേണ്ടത്ര വിഷയീഭവിച്ചിട്ടില്ല. 


പ്രശസ്ത ഫ്രഞ്ച് ഫിലോസഫറും മുന്‍ കമ്യൂണിസ്റ്റുകാരനും ഫ്രഞ്ച് സെനറ്ററുമായിരുന്ന റോജര്‍ ഗരോഡി (റജാ ഗരോഡി) വസ്തുതാപരമായ പഠനങ്ങളെ അവലംബിച്ച് ഹോളോകോസ്റ്റില്‍ വധിക്കപ്പെട്ട ജൂതന്‍മാരുടെ എണ്ണത്തിലെ അതിശയോക്തി ചോദ്യം ചെയ്തതിന്റെ ഫലമായി എന്ത് സംഭവിച്ചു എന്ന് വിക്കിപീഡിയ വിശദീകരിക്കട്ടെ. "റോജര്‍ ഗരോഡി അഥവാ റജാ ഗരോഡി (17 ജൂലൈ 1913 13 ജൂണ്‍ 2012) 

ഫ്രഞ്ച് തത്ത്വചിന്തകനും പ്രശസ്ത മുന്‍ കമ്യൂണിസ്റ് എഴുത്തുകാരനുമായിരുന്നു റജാ ഗരോഡി. അദ്ദേഹം ഇസ്ലാം മതം ആശ്ളേഷിക്കുകയും വിവാദപരമായതുള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങളെഴുതുകയും ചെയ്യുകയുണ്ടായി...

1996ല്‍ ഗരോഡി തന്റെ ഏറ്റവും വിവാദമായ ഗ്രന്ഥം Les Mythes fondateurs de la politique israelienne രചിച്ചു. പിന്നീട് ഈ ഗ്രന്ഥം The Founding Myths of Modern Israel എന്ന പേരില്‍ ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തി. ഗ്രന്ഥത്തില്‍ ഹോളോകോസ്റ്റ് ചോദ്യം ചെയ്യപ്പെടുന്നു എന്ന കാരണത്താല്‍ ഫ്രഞ്ച് കോടതി പുസ്തകം നിരോധിക്കുകയും 1998 ഫെബ്രുവരി 27ന് 240,000 ഫ്രഞ്ച് ഫ്രാങ്ക് പിഴയൊടുക്കേണ്ടിയും വന്നു. ഇക്കാരണത്താല്‍ ഏതാനും വര്‍ഷം ജയില്‍വാസമനുഷ്ഠിക്കേണ്ടതായും വന്നു.” 

1913-ല്‍ ജനിച്ച ഗരോഡി നാസി ജര്‍മനിയുടെ ഫ്രഞ്ച് അധിനിവേശത്തിനെതിരെ പൊരുതിയ ഫ്രഞ്ച് റസിസ്റ്റന്‍സ് ഫൈറ്റര്‍ (French resistance fighter) പോരാളിയായിരുന്നു. അക്കാരണത്താല്‍ തന്നെ അദ്ദേഹത്തെ അള്‍ജീരിയയിലേക്ക് നാടുകടത്തപ്പെടുകയും ജയിലലടക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അതായത് ഗരോഡി ഫ്രഞ്ച് സ്വതന്ത്രസമര സേനായായിരുന്നു. കമ്യൂണിസ്റ്റ് തത്വചിന്തകനും ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിനേതാവുമായിരുന്ന ഗരോഡി ഫ്രഞ്ച് നാഷണല്‍ അസ്സംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും സ്പീക്കറും സെനറ്ററും ആയി സേവനമനുഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. നീണ്ട 28 കൊല്ലം അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടി എക്സിക്യൂടീവ് അംഗമായിരുന്നു. 1982-ല്‍ ഇസ്ലാം സ്വീകരിച്ച ഗരോഡി കേരളവും സന്ദര്‍ശിച്ചിട്ടുണ്ട്. സ്വതന്ത്രസമര സേനാനിയും ഭരണകര്‍ത്താവും എഴുത്ത്കാരനും തത്വചിന്തകനും പണ്ഡിതനുമായിരുന്ന ഗരോഡിയെ തന്നെയാണ് താന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ പണ്ഡിതോചിതവും വസ്തുതാപരവുമായി പറഞ്ഞതിനു ആന്റിസെമിറ്റിസ് പേര്പറഞ്ഞു തുറുങ്കിലടക്കുകയും ഭീമമായ തുക പിഴ ഈടാക്കുകയും ചെയ്തത്. ഇതാണ് ഫ്രാന്‍സിന്‍റെ ഫ്രീഡം ഓഫ് എക്സ്പ്രഷന്‍. അഥവാ ആവിഷക്കാര ആവി. ഗരോഡിയുടെ എഴുത്ത് ഇസ്ലാമിനെതിരിലുള്ള പച്ചനുണകളും അപഹാസ്യങ്ങളും പ്രവാചക, മതനിന്ദാപരവുമായിരുന്നെങ്കില്‍ അദ്ദേഹത്തിന് അംഗീകാരങ്ങളും അവാര്‍ഡുകളും ലഭിക്കുമായിരുന്നു. 

ഹോളോകോസ്റ്റിനെ കുറിച്ചെഴുതിയ ഒരു ലേഖനവും അനുബന്ധ സംഭവങ്ങളും വിവരിക്കുന്ന ഒരു വാര്‍ത്താശകലം കാണാനിടയായി. ആ വാര്‍ത്തയിങ്ങനെയാണ്. "മാധ്യമ സ്വാതന്ത്യ്രം എത്രത്തോളമാവാം? എത്രയുമാവാം, പക്ഷെ, ഹോളോകോസ്റ്റ് നടന്നിട്ടില്ലെന്നോ അത് വല്ലാതെ ഊതിപ്പെരുപ്പിച്ചതാണെന്നോ പറഞ്ഞുപോകരുത്. ഈ പാഠം മാധ്യമലോകത്തിന് 1995ല്‍ കിട്ടിക്കഴിഞ്ഞതാണ്. ഹോളോകോസ്റ്റിന്റെ വ്യാപ്തി പറഞ്ഞത്രയില്ലെന്നും ജൂതരെ മാത്രം തിരഞ്ഞു കൊന്നു എന്നത് കെട്ടുകഥയാണെന്നും ചില ചരിത്രകാരന്‍മാര്‍ പറഞ്ഞിട്ടുണ്ട്. അത്തരം പുസ്തകങ്ങള്‍ക്ക് (ക്രസ്റ്റഫര്‍സന്റെ ഓഷ്വിറ്റ്സ് നുണ ഉദാഹരണം) വിലക്കുള്ളതിനാല്‍ ഈ ആശയം വ്യാപകമായി പ്രചരിക്കാതെയും പരിശോധിക്കപ്പെടാതെയും പോകുന്നു. 


നാസി ഗ്യാസ് ചേമ്പറുകള്‍ എന്ന ഒന്ന് ഉണ്ടായിട്ടേ ഇല്ലെന്ന് വസ്തുതാപരമായി സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഒരു ലേഖനം ജപ്പാനിലെ ഡോക്ടര്‍ മഡനോറി നിഷിംചാക 1995 ഫെബ്രുവരിയില്‍ അവിടുത്തെ മാര്‍കോപോളോ മാസികക്ക് സമര്‍പിച്ചു. എഡിറ്റര്‍ കസുയോഷി ഹസനക്ക് അത് നന്നേ ബോധിച്ചു. മാസികയില്‍ അത് പ്രകാശിതമായി. ഇസ്രായേലി സര്‍ക്കാര്‍ മുതല്‍ ജപ്പാനിലെ ജൂത ഗ്രൂപ്പുകള്‍ വരെ പ്രതിഷേധവുമായി ഇറങ്ങി. രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്കുപുറമെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കാനും അവര്‍ മുതിര്‍ന്നു. ഫോക്സ് വാഗണ്‍ (ജര്‍മനി) കാര്‍ത്രിയര്‍ (ഫ്രാന്‍സ്), മിത് സുബിഷി (ജപ്പാന്‍) തുടങ്ങി അനേകം കമ്പനികള്‍ മാസികക്കുള്ള പരസ്യങ്ങള്‍ പിന്‍വലിച്ചു. സമ്മര്‍ദം താങ്ങാനാവാതെ വന്നപ്പോള്‍ പത്ര ഉടമ ബുംഗയിന്‍ഷിന്‍ജു പത്രാധിപരെ പിരിച്ചുവിട്ടു. ഒന്നരരലക്ഷം (രണ്ട് ലക്ഷം ലേഖകന്‍ https://www.nytimes.com/1995/01/31/world/tokyo-magazine-to-close-after-article-denying-holocaust.html) കോപ്പി പ്രചാരമുണ്ടായിരുന്ന മാസിക അടച്ചുപൂട്ടി. ആവിഷ്കാരത്തിന്റെ അപ്പോസ്തലന്‍മാര്‍ ഒന്ന് ഓരിയിട്ട് പോലുമില്ല.'' 

ഹോളോകോസ്റ്റ് യഥാര്‍ഥത്തില്‍ നടന്നോ ഇല്ലയോ എന്ന് പരിശോധിക്കപ്പെടാനും അതിലെ വാദങ്ങളുടെ ബലാബലം പരിശോധിക്കുവാനുമല്ല നാം ഇത്രയും ചര്‍ച്ച ചെയ്തത്. ഇവിടെ ഉദ്ധരിച്ച രണ്ട് സംഭവങ്ങളിലും ഹോളോകോസ്റ്റിനെക്കുറിച്ച് സംശയമുന്നയിച്ചവര്‍ ഏറെ പ്രശസ്തരും സമുന്നതരുമായിരുന്നിട്ടു പോലും; (റജാ ഗരോഡി നാടിന്റെ മോചനത്തിനുവേണ്ടി യുദ്ധം ചെയ്യുകയും ശത്രുക്കളുടെ പിടിയിലകപ്പെട്ട് മുപ്പത് മാസം ജയില്‍ ശിക്ഷയനുഭവിക്കുകയും ചെയ്ത രാഷ്ട്രത്തിന്റെ കാവല്‍ക്കാരന്‍) കടുത്ത ശിക്ഷയും വലിയ പിഴയും നല്‍കേണ്ടി വന്നു എന്ന കാര്യവും രണ്ട് ലക്ഷം വായനക്കാരുള്ള മാര്‍ക്കോപോളോ മാസിക അടച്ചുപൂട്ടേണ്ടി വന്നതും പറയാനാണ്.

ക്രസ്റ്റഫര്‍സന്റെ ഓഷ്വിറ്റ്സ് നുണയെ (thies christophersen the auschwitz lie) കുറിച്ച് പരാമര്‍ശിച്ചല്ലോ, ക്രസ്റ്റഫര്‍സന്‍ ഹോളോകോസ്റ്റ് ക്യാമ്പിനു മൂന്ന് കിലോമീറ്റര്‍ മാത്രം ദൂരെ ആ കാലഘട്ടത്തില്‍ ജീവിച്ച വ്യക്തിയാണ്. മാത്രമല്ല അദ്ദേഹം ഓഷ്വവിസ്റ്റ് ക്യാമ്പുകളിലെ സന്ദര്‍ശകനുമായിരുന്നു. ഓഷ്വവിസ്റ്റ് ക്യാമ്പുകളിലെ ‘ക്രൂരത’കളുടെ ദൃക്സാക്ഷി കൂടിയായിരുന്ന ക്രസ്റ്റഫര്‍സ് എഴുതിയ ഗ്രന്ഥം ആന്റി സെമിറ്റിസം ചാര്‍ത്തി നിരോധിക്കപ്പെട്ടു. എത്ര ഭീകരമാണ് ലോകത്തെ ആവിഷ്ക്കാരസ്വാതന്ത്ര്യത്തിനുള്ള സ്വാതന്ത്ര്യം? ഇത്തരം ചില പ്രക്ടീസുകള്‍ ഇന്ത്യയിലും ലോകത്താകമാനവും ആവിഷ്ക്കരിച്ചു വരുന്നുണ്ട്. ഇന്ന് (17-12-2000) കേട്ട വാര്‍ത്തയില്‍ ലക്ഷദ്വീപില്‍ CAA-ക്കെതിരേ പോസ്റ്റ്‌ പതിച്ചതിന് മൂന്ന് രാഷ്ട്രീയ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തത കാര്യം പരാമര്‍ശിക്കുകയുണ്ടായി

ഷാര്‍ലേ ഹെബ്ദോയുടെ പ്രവാചകനിന്ദാ ഭീകരത യാതൃശ്ചികമല്ല. ലോക ഭീകരനിര്‍മ്മാണ ഫാക്ടറികളില്‍ ഉരുത്തിരിയുന്ന കുബുദ്ധിയുടെ ഉല്‍പ്പന്നം തന്നെയാണ്. ആഗോള ഇസ്ലാമിക ഭീകരത ഇത്തരം ഫാക്ടറിയില്‍ സ്രിഷ്ടിക്കപ്പെട്ടതാണല്ലോ. അക്കാര്യം മറ്റൊരു സമയത്ത് പരിഗണിക്കാം.....

(2020 നവംബര്‍ 21 നേര്‍പഥം വാരികയില്‍ പ്രസിദ്ധീകരിച്ച ലേഖനം)

http://nerpatham.com/vol-no-04/shaarle-hebde-aayum-phraansile-aavishkaara-du-ssvap-nangngalum.html