Monday, February 14, 2022

പഠനം ജോലി കരിയര്‍. പരിഹരിക്കപ്പെടേണ്ട ചില സാമൂഹ്യപ്രശ്നങ്ങള്‍.

 

http://nerpatham.com/vol-no-06/pathanam-joli-kariyar-pariharikkappetenta-chila-saamoohya-prasnangngal.html

കൂട്ടിലടച്ച പഞ്ചവർണ്ണക്കിളിഅതിന് പാലും പഴവും പരിഗണനയും മനുഷ്യൻ നൽകുന്നു. ഒരു കുഞ്ഞിനെപ്പോലെ ലാളിക്കും. കിളിക്ക് സ്വതന്ത്രമായി പറന്നു നടക്കാനോ ഇരതേടാനോ ഇണചേരാനോ കൂട്ടം കൂടാനോ സാധ്യമല്ലസ്വാതന്ത്ര്യമില്ല. എന്നാൽ ഈ അടിമത്തവും കാരഗ്രഹവും കിളിക്ക് തിരിച്ചറിയാൻ കഴിവും ഇല്ല. കിളി ധരിക്കുന്നത് തന്‍റെ ഏറ്റവും വലിയ സ്വാതന്ത്ര്യം ഈ കൂടെന്നാണ്.                                                                         

എൻറെ അയൽപക്കത്തുള്ള ഒരു പെൺകുട്ടി. അവൾ നന്നായി പഠിക്കും. ഡിഗ്രി രണ്ടാം വര്‍ഷം. അതിനിടക്കാണ് മലയാളത്തിൽ ഏറ്റവും കൂടുതൽ കോപ്പികൾ വിറ്റഴിക്കുന്ന ഒരു പത്രം ടിവി ചാനൽ തുടങ്ങുന്നത്. സുന്ദരിയായ അവള്‍ക്ക് ചാനലിൽ അവതാരികയായി ജോലി കിട്ടി. കുട്ടി പഠിപ്പു ഉപേക്ഷിച്ചുജോലിയിൽ പ്രവേശിച്ചു .ഒന്നൊന്നര വർഷത്തോളം  കാണികളെ രസിപ്പിച്ചു. അപ്പോഴേക്കും പുതിയ ആളെ നിയമിച്ചു. ആ കുട്ടിയുടെ ജോലിയും പോയി. 

ഈ കുറിപ്പ് എഴുതുന്നതിനു തൊട്ടുമുമ്പ് ലോകത്തിലെ വ്യത്യസ്ത ഭാഗങ്ങളിലെ വിമാന കമ്പനികളിലെ ക്യാബിൻ ക്രൂകളുടെ യൂണിഫോം ഗൂഗിള്‍ സെർച്ച് ചെയ്തു. ഇന്ത്യശ്രീലങ്കബംഗ്ലാദേശ്പാക്കിസ്ഥാന്‍ തുടങ്ങിയ  ഏഷ്യൻ രാജ്യങ്ങളിലെ എയർഹോസ്റ്റസുകൾക്ക് മുട്ടിനു താഴെ മറയുന്ന സാരിചുരിദാർ തുടങ്ങിയ വേഷങ്ങളാണുള്ളത്. എന്നാൽ മിഡില്‍ ഈസ്റ്റ് മുതൽ അമേരിക്കയൂറോപ്പ്കാനഡജപ്പാൻസൗത്ത് ആഫ്രിക്കതുർക്കിഎത്യോപ്യ തുടങ്ങി ഒട്ടുമിക്ക രാജ്യങ്ങളിലും എയർഹോസ്റ്റസുകള്‍ക്ക്  മിനി സ്കർട്ടും ടോപ്പും ആണ് വേഷം. അപൂര്‍വ്വം ചിലയിടങ്ങളില്‍ പേന്‍സ് ധരിക്കാന്‍ അനുവാദം ഉണ്ട്. ഈജിപ്ത് എയറില്‍ ഈ അടുത്ത കാലത്താണ് തലമറക്കാന്‍ അനുവാദം ലഭിച്ചത്. സഊദിയയില്‍ പുതിയ യൂണിഫോം തലമുടി തുറന്നിടുന്നതും മിനിസ്കേര്‍ട്ടും ആണ്. ലോകത്ത് ഒന്നാകെ സ്റ്റീവാർഡിന് മുൻകൈയും മുഖവും ഒഴികെയുള്ള പൂർണ്ണ ഹിജാബും! (ഇവരുടെ പണിയോയാത്രക്കാര്‍ക്ക് ഭക്ഷണവും കള്ളും വിളമ്പലും!) കസ്റ്റമര്‍ ഡീല്‍ മേഖലയില്‍ ജോലി ചെയ്യുന്ന മഹാഭൂരിപക്ഷം സ്ത്രീ പുരുഷന്മാരുടെ ഡ്രസ്സ്കോഡ് ഇങ്ങനെ തന്നെ.

മിക്ക കമ്പനികളിലും ഓഫീസുകളിലും പ്രത്യേകിച്ച് യൂറോപ്പ് യുഎസ് മിഡിലീസ്റ്റ് തുടങ്ങിയ രാജ്യങ്ങൾ ഫ്രണ്ട് ഓഫീസിൽറിസപ്ഷനില്‍ സ്ത്രീകൾ മാത്രമായിരിക്കും ഡ്യൂട്ടിയിൽ ഉണ്ടാവുക. സെക്രടറിറിസപ്ഷനിസ്റ്റ്ടെലഫോൺ അറ്റൻഡർസ്റ്റെനോടെലിമാര്‍ക്കറ്റിംഗ് തുടങ്ങി വ്യത്യസ്ത ഓമനപ്പേരുകളിൽ സ്ത്രീകൾ ജോലി ചെയ്യുന്നു. നമ്മുടെ ഗ്രാമങ്ങളിൽ പോലും പ്രധാന സൂപ്പർമാർക്കറ്റുകളിലും ടെക്സ്റ്റൈൽസുകളിലും സ്വർണക്കടകളിലും മറ്റും മറ്റും  കസ്റ്റമറെ സ്വീകരിക്കാൻ ഉടുത്തൊരുങ്ങി നിൽക്കുന്ന സുന്ദരികളായ തരുണിമണികളെ കാണാം. എന്തുകൊണ്ട് ഇവിടെയൊന്നും ഒരു പുരുഷനെ നിയമിക്കുന്നില്ലചെറിയ കടകളിൽ പോലുംഅതും പുരുഷ കസ്റ്റമേഴ്സ് മാത്രമുള്ള കടകളിൽ, റിസപ്ഷനിൽ എന്ത് കൊണ്ട് സ്ത്രീകളെ നിയമിക്കുന്നു. ഇപ്പോൾ കല്യാണങ്ങൾക്കും മറ്റു ഫംഗ്ഷനുകൾക്കും ഇവൻറ് മാനേജ്മെൻറ് കമ്പനികളാണ് നമ്മുടെ നാട്ടിൽ പോലും സൗകര്യങ്ങൾ ചെയ്യുന്നത്. ഇത്തരം പരിപാടികളിൽ വീട്ടുകാരോ ഉത്തരവാദപ്പെട്ടവരോ വിരുന്നുകാരെ സ്വീകരിക്കാതേ അവിടെ സുന്ദരികളായ സ്ത്രീകളെ പുട്ടിയിട്ട് പെയിന്‍റുമടിച്ച് വേഷംകെട്ടിച്ച് ‘പെണ്ണാ’ക്കി സ്വീകരിക്കാന്‍ നിർത്തുന്നു. ഇവിടെയും ഒരൊറ്റ പുരുഷ ശിരോമണിയേയും റിസപ്ഷനിൽ കാണാൻ കിട്ടില്ല. എന്തിനധികം പല പൊതുപരിപാടികളിലും പിന്നണിയിലും മുന്നണിയിലും ജോക്കികളായി സ്ത്രീയെ ‘പെണ്ണാ’ക്കി വേഷം കെട്ടിച്ച് എഴുന്നള്ളിക്കുന്നു. സര്‍ക്കാര്‍ പരിപാടികളില്‍ പോലും ഗസ്റ്റുകളെ സ്വീകരിക്കാന്‍ സ്ത്രീത്വം ചൂഷണം ചെയ്യപ്പെടുന്നു.

ചാനലുകളിൽ ആങ്കർമാരായി അവതാരികകളായിയി വരുന്ന സ്ത്രീകളുടെ ആയുസ്സ് പരമാവധി ഒന്നോ രണ്ടോ വർഷം മാത്രമാണ്. എന്തുകൊണ്ട് ഇവർ പെട്ടെന്ന് പിന്തള്ളപ്പെടുന്നുപുതുമുഖങ്ങള്‍ വന്നു കൊണ്ടിരിക്കുന്നുഎന്താണ് പ്രായമാകുമ്പോൾഒരു വർഷം ഒന്നര വർഷം കഴിയുമ്പോൾ ഈ പെൺകുട്ടികളില്‍ ഉണ്ടാകുന്ന ഡിസ്കോളിഫിക്കേഷൻഎന്തുകൊണ്ട് അവൾ പുറത്താക്കപ്പെടുന്നുആരെങ്കിലും ചിന്തിച്ചിട്ടുണ്ടോമുമ്പൊരു ദിനേശ് ബീഡി തെരുപ്പ്കാരനെ UAE-യില്‍ വച്ച് പരിചയപ്പെട്ടു. ദിനേശ്ബീഡിയിലെ പണി ഉപേക്ഷിച്ചു എന്തിനാണ് ഗള്‍ഫില്‍ വന്നത് എന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞത് ‘കുറച്ചു കഴിഞ്ഞാല്‍ ബീഡി തെരുപ്പിന്റെ വേഗത കുറയം’ എന്നാണ്. അത് പോലെ പരിചയം കൂടുന്നതിനനുസരിച്ച് പുറം തള്ളപ്പെടുന്ന എന്തെങ്കിലും പ്രശ്നംഅല്ല പുതുമുഖങ്ങള്‍ ആണ് കാഴ്ചക്കാര്‍ക്ക് ദര്‍ശന സുഖം നല്‍കുക. അല്ലാതെ  വേറെ ഒന്നും കൊണ്ടല്ല. ഇവിടെ സ്ത്രീയെ പെണ്ണാക്കുകയാണ്. അതായത് പെൺ സൗന്ദര്യംപെൺശരീരം വിൽപ്പന ചരക്ക് ആകുകയാണ്. കസ്റ്റമേഴ്സിനെ ആനന്ദിപ്പിക്കാൻ സ്ത്രീ സൗന്ദര്യം ഉപയോഗപ്പെടുത്തുകയാണ്. മറ്റൊന്നുമല്ല ലക്ഷ്യം.

ഈ കുറിപ്പെഴുതാൻ ഉണ്ടായ സാഹചര്യം ഈ അടുത്ത ദിവസങ്ങളിലായി വന്നുകൊണ്ടിരിക്കുന്ന വാർത്തകളും കുറച്ചുകാലമായി നമ്മുടെ നാടുകളിൽ നടമാടിക്കൊണ്ടിരിക്കുന്ന സംഭവങ്ങളും സാമൂഹ്യമാറ്റങ്ങളുമാണ്. ഇപ്പോൾ ജെൻഡർ ന്യൂട്രൽ ഡ്രസ്സ് കോഡ് ആണ് ഒരു ചർച്ചാ വിഷയം ബാലുശ്ശേരി സ്കൂളിൽ ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പാൻറും ഷര്‍ട്ടും യൂണിഫോം ആയി തീരുമാനിച്ചു. അതിനോട് സമ്മിശ്ര പ്രതികരണങ്ങളും ഉണ്ടായി. ഈ ചർച്ചയ്ക്കിടെ ഒരു മലയാളം വാര്‍ത്താചാനൽ ഒരു ആൺകുട്ടിയെ ഇൻറർവ്യൂ ചെയ്തു. അവനോട് ഈ ഡ്രസ്സ് കോഡ് നെക്കുറിച്ച് അവതാരിക ചോദിച്ചു. അവൻ ജെൻഡർ ന്യൂട്രൽ ഡ്രസ്സ് കോഡിലെ വാനോളം പുകഴ്ത്തി. അവതാരകയുടെ അടുത്ത ചോദ്യം. ഇതിപ്പോൾ പെൺകുട്ടികൾ പാൻറും ഷർട്ടും ധരിക്കുന്ന ജെൻഡർ ന്യൂട്രൽ ആണല്ലോതാങ്കൾ ചുരിദാര്‍ ധരിക്കുമോ അല്ലെങ്കിൽ സ്കേർട്ടും ടോപ്പും ധരിക്കുമോ ആദ്യം അവനാകെ ചൂളിപ്പോയി. ഉടനെ അവനിലെ പുരുഷ സ്വത്തം ഉണര്‍ന്നെണീറ്റു.   ഇല്ലഇല്ലില്ലപറ്റില്ല, .... അതെങ്ങനെ പറ്റും?.... അവന്‍ ആ ചോദ്യം പോലും പ്രതീക്ഷിച്ചിരുന്നില്ല. ഈ ചോദ്യം സ്ത്രീയുടെ ഉടുക്കാനുള്ള  സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നഅതിനേ ന്യായീകരിക്കുന്ന അവനുമാരോടും നമുക്ക് ചോദിക്കാം… അവള്‍ എന്താകണമെന്ന്അവള്‍ എന്ത് ധരിക്കണമെന്ന്അവള്‍ എവിടെ പോകണംഎന്ത് പറയണംപാടണം എന്ത് ജോലി ചെയ്യണം എന്നെല്ലാം അവനുമാര് തീരുമാനിക്കും. അവളുമാര് അടിമകളെ പോലെ അനുസരിക്കും. ആ അടിമത്തം സ്വാതന്ത്ര്യത്തിന്‍റെ പ്രഖ്യാപനമായി അവള്‍ ആഘോഷിക്കും. കൂട്ടിലടച്ച പഞ്ചവര്‍ണ്ണക്കിളിയെ പോലെ…

സ്ത്രീയുടെ വസ്ത്രധാരണ അവകാശം പാടേ അവഗണിക്കുന്ന അവളെ അടിച്ചമർത്തുന്ന അവൾക്ക് യോജിക്കാത്ത വേഷം അവളെ കെട്ടിക്കുന്ന അവളെ ഭാവിയിൽ മാർക്കറ്റിംഗിൽ ഉപയോഗപ്പെടുത്താന്‍ പറ്റുന്ന രീതിയിൽ സ്കൂളിൽ നിന്നുതന്നെ പാകപ്പെടുത്തി എടുക്കുന്ന അവളെ അവള്‍ക്കെതിരാക്കി മസ്തിഷ്ക്ക പ്രക്ഷാളനം നടത്തിയെടുക്കാനുള്ള ഗൂഢതന്ത്രം മാത്രമാണ് ജെൻഡർ ന്യൂട്രൽ ഡ്രസ്സ് കോഡിന്‍റെ ലക്ഷ്യവും ഒളിയജണ്ടയും. സ്ത്രീ ‘പെണ്ണാ’കാന്‍ എന്തുടുക്കണമെന്ന് പുരുഷന് നന്നായറിയാം...

ഇതിനെക്കുറിച്ച് ആരും ചർച്ചചെയ്യുന്നത് കേൾക്കുന്നില്ല. എന്തുകൊണ്ട്നാം ജീവിക്കുന്നതും ഈയൊരു ബ്രെയിൻ വാഷ് ചെയ്യപ്പെട്ട സമൂഹത്തിൽ തന്നേ ആണല്ലോ. നമ്മൾ എന്ത് ചിന്തിക്കണം എന്ത് പറയണം എങ്ങനെ പ്രതികരിക്കണം എന്നും അവർ പഠിപ്പിച്ചു തരും. അതിനപ്പുറത്തേക്ക് ചിന്തിക്കാനോ പ്രതികരിക്കാനോ പറയാനോ നമുക്കറിയില്ല അതാണ് യാഥാർത്ഥ്യം. “നമുക്കെതിരായ എല്ലാ വിപ്ലവങ്ങളും നാം തന്നെ നയിക്കും” തിയോഡര്‍ ഹെര്‍സല്‍. ഇത് ചേര്‍ത്ത് വായിക്കുക.

ഇത്തരം മസ്തിഷ്ക പ്രക്ഷാളന പരിപാടികളിൽ നാം പോലും അതിൻറെ പ്രചാരകരായി മാറുന്നുണ്ട്. കേരളത്തിലെ ഒരു പ്രമുഖ വിദ്യാർത്ഥി സംഘടനയുടെ സംസ്ഥാനതല സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഗവേഷണ വിദ്യാർഥികൾക്ക് മാർഗ്ഗനിർദ്ദേശം നൽകാനുള്ള സെമിനാറിൽ ആശംസകൾ അര്‍പ്പിക്കാനായി പങ്കെടുത്തമലപ്പുറം ജില്ലയിലെ ഒരു വനിതാ കോളേജിന്‍റെ പ്രിൻസിപ്പൽആ സെമിനാറില്‍ അദ്ദേഹത്തിൻറെ ആശംസ പ്രസംഗത്തിൽ പെൺകുട്ടികളെ പ്രത്യേകം അഡ്രസ്സ് ചെയ്ത്കുട്ടികളെ നിങ്ങൾ ഡിഗ്രിയും പി ജിയും പിഎച്ച്ഡിയും കഴിഞ്ഞ് എന്തെങ്കിലും ജോലി കിട്ടാതെ വിവാഹത്തിന് സമ്മതിക്കരുത് എന്ന നിരുത്തരവാദപരമായ നെഗറ്റീവായ ഒരു നിർദ്ദേശമാണ് നല്‍കിയത്. ആ പരിപാടിയിൽ മലയാളത്തിലെ പ്രമുഖ എഴുത്ത്കാരനും ഗവേഷണ വിദ്യാർഥികൾക്ക് സ്റ്റഡി മെറ്റീരിയൽസും മാർഗനിർദേശങ്ങളും നൽകുന്ന വളരെ പ്രമുഖനായ അത്തരം വിഷയങ്ങളില്‍ അന്താരാഷ്ട്ര തലത്തില്‍ സെമിനാറുകളും ചര്‍ച്ചകളും പഠനങ്ങളും നയിക്കുന്ന എൻറെ സുഹൃത്തായ അക്കാഡമിക്കല്‍ പ്രൊഫഷണലിസ്റ്റ്  ഒരു പ്രസൻറ്റേഷൻ അവതരിപ്പിക്കാൻ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ കാണാൻ ഞാനും അതിൽ പങ്കെടുത്തിരുന്നു. അദ്ദേഹത്തിനായിരുന്നു ആദ്യ പ്രസന്റേഷന്‍  അവതരിപ്പിക്കാനുള്ള അവസരം. അദ്ദേഹത്തിന്‍റെ പ്രസന്റേഷന്‍ അവതരിപ്പിക്കുന്നതിനു മുമ്പേ അദ്ദേഹം പറഞ്ഞത് നിങ്ങൾ സാറിൻറെ നിർദ്ദേശം ജീവിതത്തിൽ പാലിച്ചു നിങ്ങളുടെ ജീവിതം തുലക്കരുത് എന്നായിരുന്നു. വിവാഹവും കുടുംബജീവിതവും പഠനവും ജോലിയും ഒരുമിച്ചു കൊണ്ട് പോകണമെന്നായിരുന്നു. കുടുംബമാണ് മനുഷ്യന്റെ പ്രാഥമികത. അത് കഴിഞ്ഞേ പഠനവും ജോലിയും കാരിയറും. ജീവിതത്തില്‍ തീര്‍ച്ചയായും മുന്‍ഗണനാ ക്രമം പലിക്കണം എന്നും. ഈ പ്രിന്‍സിപ്പളിനെ പോലെയുള്ള അധ്യാപകരിൽ നിന്നും വിദ്യാഭ്യാസപൊതു പ്രവർത്തകരിൽ നിന്നും കിട്ടുന്ന നിർദ്ദേശങ്ങൾ കുട്ടികളെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്. അത്തരം ആളുകള്‍ അറിഞ്ഞോ അറിയാതെയോ മറ്റാരുടെയോ നാവായിവക്താക്കളായിപ്രചാരകരായി പ്രവർത്തിക്കുകയാണ് ചെയ്യുന്നത്. ഇതൊരു വലിയ ദുരന്തമാണ്. ഇതിൻറെ മറ്റൊരു അനുഭവം കൂടി പറയാം

 

ഒരു പെൺകുട്ടി SSLC കഴിഞ്ഞു പ്ലസ് ടു സയൻസ് എടുത്തു. ഒരുകൊല്ലം എൻട്രൻസ് കോച്ചിംഗിനു പോയി. എൻട്രൻസ് കിട്ടിയില്ല അവളോട് അവളുടെ പിതാവ് ഡിഗ്രിക്ക് പോകാനാണ് നിര്‍ദ്ദേശിച്ചിരുന്നത്. പ്രത്യേകിച്ച് ഇംഗ്ലീഷ് ലിറ്ററേച്ചർ. കുട്ടി സമ്മതിച്ചില്ല. അവൾ കമ്പ്യൂട്ടർ സയൻസിൽ മൂന്നു കൊല്ലത്തെ പോളി ഡിപ്ലോമ ചെയ്തു. കോഴ്സ് കഴിഞ്ഞ ശേഷം അവളുടെ കല്യാണവും കഴിഞ്ഞു. ആ കോഴ്സ് ചെയ്തു എന്നല്ലാതെ അവൾക്ക് ജോലി ചെയ്യേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. പ്രൊഫഷണല്‍ കോഴ്സിന് പകരം അവളുടെ പിതാവ് പറഞ്ഞപോലെ അവൾ ഇംഗ്ലീഷ് ഡിഗ്രി എടുത്തിരുന്നെങ്കിൽ അവൾക്ക് ഒരുപാട് വായിച്ച് കാര്യങ്ങൾ മനസ്സിലാക്കാനും തുടർ പഠനം നടത്താനും സാധ്യമാകുമായിരുന്നു. അവൾ പിതാവിനോട് പറഞ്ഞു ‘എൻറെ അധ്യാപകർ പറഞ്ഞു വഴിതെറ്റിച്ചത് കൊണ്ടാണ് ഞാൻ പ്രൊഫഷണൽ കോഴ്സിന് മുതിർന്നത്. അന്ന് അങ്ങ് പറഞ്ഞ പോലെ ഇംഗ്ലീഷ് പഠിച്ചിരുന്നെങ്കിൽ അല്ലെങ്കിൽ മറ്റേതെങ്കിലും സയൻസ് ഡിഗ്രി പഠിച്ചിരുന്നെങ്കിൽഹിസ്റ്ററി വിവരം ഉണ്ടാക്കുന്ന എന്തെങ്കിലും പഠിച്ചിരുന്നെങ്കിൽ എനിക്കൊരുപാട് അറിവുനേടാൻ സൗകര്യമുണ്ടായിരുന്നു ഇന്ന് ഞാനതിൽ ഖേദിക്കുന്നു എന്നോട് ക്ഷമിക്കണം’

ഇത് നമ്മുടെയെല്ലാം കുടുംബങ്ങളിലും സമൂഹത്തിലും കാണുന്നതാണ്. എസ്എസ്എൽസി കഴിഞ്ഞ ഒരു കുട്ടിയുടെ ലക്ഷ്യം പ്ലസ് ടു സയൻസ് ഗ്രൂപ്പ് മാത്രമാണ്. പ്രത്യേകിച്ച് പെൺകുട്ടികൾക്ക് എന്തുകൊണ്ട്ഇതിന് പിന്നിലും ചില ഗൂഢലക്ഷ്യങ്ങൾ ഇല്ലേ അറിവിനു നേടുന്നതിന് പകരം പ്രൊഫഷണൽ കോഴ്സുകൾ! (ട്രേഡ് സര്‍ട്ടിഫിക്കറ്റുകള്‍)

ഈയടുത്ത് എനിക്കറിയുന്ന 2 വിവാഹാലോചനകള്‍. അത്യാവശ്യം സാമ്പത്തിക ശേഷിയുള്ള കുടുംബം. രണ്ട് പേര്‍ക്കും സ്വന്തം വീടും സ്ഥലവും. പയ്യൻമാർക്ക് നല്ല വിദ്യാഭ്യാസവും  ജോലിയും. ഇന്നത്തെ ചെറുപ്പക്കാരെ പോലെ ന്യൂജെൻ ഫ്രീക്കന്മാര്‍ അല്ല. പക്വതയുള്ള കുട്ടികൾ. ഒരാള്‍ എനിക്കറിയാവുന്ന ഒരു കുടുംബത്തിൽ നിന്ന് തന്നെ ബീ ഫാം പഠിക്കുന്ന പെൺകുട്ടിയെ കല്യാണ അന്വാഷണം നടത്തി. പെൺകുട്ടിയുടെ ഡിമാൻഡ് അവൾക്ക് ജോലിക്ക് പോകണം എന്നതാണ്. മെഡിക്കല്‍ ഷോപ്പിലെ ജോലി! തൻറെ ഭാര്യയെ അങ്ങാടിയിൽ പ്രദർശന‘വസ്തു’ ആക്കാൻ താൽപര്യമില്ലാത്ത ചെറുപ്പക്കാരൻ കല്യാണത്തില്‍ നിന്ന് പിന്മാറി. മറ്റൊരുത്തൻ എൻജിനീയറാണ് അവന് പല കല്യാണാലോചനകൾ വന്നു പെൺകുട്ടികൾക്ക് ജോലിക്കു പോണം. മിക്കവാറും കുട്ടികൾ ഡി ഫാംബി ഫാംഓഫ്താൽമോളജിലാബ് ടെക്നീഷ്യന്‍ തുടങ്ങിയ ട്രേഡ് സർട്ടിഫിക്കറ്റ് ഉള്ളവരാണ്. ഒരാള്‍ക്കും ബേസിക് വിദ്യാഭ്യാസം പോലുമില്ല. കേവലം ഒരു ഡിഗ്രി പോലുമില്ലാത്ത പെണ്‍കുട്ടികൾ അവർക്കു വേണ്ടത് ജോലിക്ക് പോവുകയാണ്. എന്തുകൊണ്ടാണ് കുട്ടികൾ ഇങ്ങനെ പറയുന്നത്. ആരാണ് ഇവരെ ഇങ്ങനെ ഡ്രൈവ് ചെയ്യുന്നത്. ഇതും ഗൂഢാലോചനയുടെഅജണ്ടയുടെ ഭാഗം തന്നെയല്ലേതീർച്ചയായും നാം അന്വേഷിക്കേണ്ടഉത്തരം കണ്ടെത്തേണ്ട ഒരു ഘടകം തന്നെയാണിത്.

ഇന്ന് (19-12-2021) ഇതെഴുതുമ്പോൾ എൻറെ നാട്ടിൽ ഒരു വിവാഹം നടക്കുന്നുണ്ട്. ഒരു ചെറുപ്പക്കാരന്‍റെ പുനര്‍ വിവാഹം. ആദ്യഭാര്യയില്‍ ഒരു കുട്ടിയുണ്ട്. മൂന്നു വയസ്സിനു താഴെ. നല്ല റിച്ച് ഫാമിലി. ആ കുട്ടിയുടെ ആദ്യ ഭാര്യ ബന്ധം തുടരാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞു വിവാഹമോചനം നേടി പോയി. കാരണം കുട്ടി ആയതിനുശേഷം അവൾക്ക് പഠിക്കാൻ പോകണം. ഭര്‍ത്താവിന് താത്പര്യമില്ല. ഇത്തരം വിവാഹമോചനങ്ങളും കുടുംബ പ്രശ്നങ്ങളും വിദ്യാഭ്യാസത്തിൻറെ പേരിൽതൊഴിലിനെ പേരിൽ നിത്യസംഭവമായിരിക്കുന്നു. അഭ്യസ്തവിദ്യരുടെ ഇടയിലെ വിവാഹമോചന തോത് കുത്തനെ ഉയർന്നു കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് പ്രൊഫഷണല്‍ ലോകത്ത്.  അവർക്ക് കുട്ടികള്‍  ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്രശ്നമല്ല. ഈ അടുത്ത ദിവസം സാമൂഹ്യബോധവും ഗുണകാംക്ഷയുമുള്ള ഡോക്ടര്‍മാര്‍ നയിച്ച അബോര്‍ഷനെ കുറിച്ചുള്ള ഒരു ഓണ്‍ലൈന്‍ ചര്‍ച്ച കണ്ടു. അതില്‍ പറഞ്ഞ കാര്യം കേട്ട് ഞെട്ടിപ്പോയി. കേരളത്തില്‍ പഠനംജോലികരീര്‍ തുടങ്ങിയവേ ബാധിക്കുമെന്ന് ഭയപ്പെട്ടു സ്വന്തം കുഞ്ഞുങ്ങളെ കൊല്ലാന്‍ (അബോര്‍ഷന്‍) വരുന്ന മാതാപിതാക്കള്‍ ധാരളമുണ്ട് എന്നാണ്. സ്വന്തം ജീനില്‍ പിറക്കാന്‍ പോകുന്ന കുഞ്ഞുങ്ങളെ കൊല്ലാന്‍ യാതൊരു മടിയും സങ്കോജവും ഇല്ലാത്ത അച്ഛനമ്മമാര്‍! മനുഷ്യജീവന് യാതൊരു വിലയും കല്‍പ്പിക്കാത്ത ജനത. 6-7 ആഴ്ച കഴിയുന്നതോടെ  എംബ്രിയോ നിന്ന് ഫെറ്റസായി മാറുംഅഥവാ ഭ്രൂണം ഒരു മനുഷ്യനായി വളരാന്‍ തുടങ്ങും. ഈ മനുഷ്യനെയാണ്‌ നിഷ്ടൂരം അരുംകൊല ചെയ്ത് തള്ളുന്നത്.

ആധുനികതയുടെ വക്താക്കൾ എന്ന് ലേബലൊട്ടിച്ചു നടക്കുന്നവര്‍ ചൊല്ലി പഠിപ്പിച്ചു കൊണ്ടിരിക്കുന്നത് ഒരു സ്ത്രീയും പുരുഷനും തമ്മിൽ മൂന്നുനാലു വർഷം മാത്രമേ സ്നേഹം നിലനിൽക്കൂ എന്നാണ്. ഇത് പഠിപ്പിക്കപ്പെടുന്ന ഒരു സമൂഹത്തിൽ ഇത്തരം വിവാഹമോചനങ്ങൾ നടക്കുക സ്വാഭാവികമാണ്. എവല്യൂഷനറി ബയോളജി എന്ന് പേരിട്ട്ശാസ്ത്രം അതാണെന്ന് പറഞ്ഞ് ഇത്തരം കുടുംബകലഹങ്ങൾ ഉണ്ടാക്കുന്ന എഴുത്തുകളും പ്രസംഗങ്ങളും സർവ്വസാധാരണം. ഇതിനോടൊന്നും പ്രതികരിക്കാൻ ഒരാളും തയ്യാറുമല്ല. ലിബറലിസംജനാധിപത്യംവ്യക്തിസ്വാതന്ത്ര്യംസ്വതന്ത്രചിന്ത എന്നീ പല പേരുകളിൽ കുടുംബംകലക്കികൾഅധാര്‍മികതാ പ്രസ്ഥാനങ്ങള്‍ ശക്തി പ്രാപിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സമൂഹത്തിന് വേണ്ട മാർഗനിർദേശങ്ങൾ നൽകാൻ മത സാംസ്കാരിക രാഷ്ട്രീയ നേതാക്കൾ തയ്യാറുമല്ല. അല്ലെങ്കില്‍ പ്രാപ്തരല്ലഅതുമല്ലെങ്കില്‍ അത് സമൂഹ പോതുബോധതിനെതിരാകുമെന്ന  ഭയം. അഥവാ ആരെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് വളരെ പരിമിതം. ചെയ്‌താല്‍ ക്രൂശിക്കപ്പെടുകയും ചെയ്യും. ഫാറൂഖ് കോളേജ് അധ്യാപകന്‍ ജൗഹര്‍ മുനവ്വറിനെ വേട്ടയാടിയത് ഈ പൊതു ബോധം. ഒരുപാട് ഉദാഹരണങ്ങൾ പറഞ്ഞു നമ്മുടെ സമൂഹത്തിൻറെ നേർചിത്രം മനസ്സിലാക്കാൻ വേണ്ടിയാണത്. ഇത് ഏതെങ്കിലും മതവിഭാഗങ്ങളിലോ പ്രത്യേക മതത്തിലോ സമൂഹത്തിലോ മാത്രം അനുഭവപ്പെടുന്ന വിഷയങ്ങളല്ല.

പലപ്പോഴും ഉസ്താദുമാരും മതപണ്ഡിതരും സാമൂഹ്യ നേതൃത്വവും ഇതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. മത പഠന ക്ലാസുകളും വയദുകളും പ്രസംഗങ്ങളുംഇത്തരമൊരു സാമൂഹ്യ ചുറ്റുപാടുകളിലേക്ക് ആളുകളെ നയിക്കുന്നുണ്ട്. അതുപോലെ മാതാപിതാക്കളെ അവഗണിക്കുന്ന അണുകുടുംബ സംവിധാനത്തിലേക്കും ആളുകളെ നയിക്കുന്നുണ്ട്. എന്തുകൊണ്ട്ആഴത്തിൽ ചിന്തിക്കേണ്ടഉത്തരം കണ്ടെത്തേണ്ട ഗൗരവപ്രശ്നമാണ്. അപൂര്‍വ്വമായി ചിലരൊഴികെ രാഷ്ട്രീയമാധ്യമ പ്രവര്‍ത്തകര്‍ ഇതിന്റെ വക്താക്കളും,

ഇന്ന് ഫാമിലി കൗണ്സിലിംഗ് ആധുനിക വ്യവസായമാണ്. അധികം മൂലധനം ആവശ്യമില്ലാത്ത വ്യവസായം! അത് ഇന്നേറെ ആവശ്യമായി മാറിയിട്ടുണ്ട്. കാരണം അത്രയ്ക്ക് പ്രശ്നസങ്കീര്‍ണ്ണമാണ് കുടുംബ ജീവിതങ്ങള്‍. മദ്യവും മയക്കുമരുന്നും ആധുനികതയോടുള്ള ഭ്രഹ്മവും യുവതയെ പ്രശ്നവത്ക്കരിച്ചുകൊണ്ടിരിക്കുകയാണ്. ഇത് അവരെ പുരോഗതിയിലേക്കല്ല നയിക്കുന്നത്. തിരിച്ച് അധോഗതി യിലേക്കാണ് തള്ളിവിടുന്നത്. നമ്മുടെ കേരളവും ഒരൽപം കാലം കഴിഞ്ഞാൽ യൂറോപ്പിലേയും അമേരിക്കയിലേയും പോലെ കെട്ടുറപ്പില്ലാത്ത സിംഗിൾ പാരൻറിംഗ് ഉള്ള തന്തയാരെന്ന് അറിയാത്ത മക്കള്‍ ജീവിക്കുന്ന  നരകമായി മാറാൻ സാധ്യതയുണ്ട്. നമുക്കും പിതൃശൂന്യ കേരളമെന്ന് (Fatherless Kerala) ലേഖനങ്ങളും പുസ്തകങ്ങളും എഴുതാം. വളരെ അപകടകരമായ ഭാവിയിലേക്കാണ് കാര്യങ്ങൾ പോയിക്കൊണ്ടിരിക്കുന്നത്. കല്യാണം കഴിച്ച ഭർത്താവ് ഫ്രീക്കൻ അല്ല എന്ന പേരിൽ വിവാഹമോചനം നേടുന്ന പെണ്‍കുട്ടികൾ ഉള്ള നാട്. അവൾ കമ്പനിക്ക് പറ്റില്ലസുഹൃത്തുക്കളോട് കമ്പനിക്ക് കൊള്ളില്ലഗ്ലാമർ ഇല്ല, ലിബറല്‍ അല്ല എന്നൊക്കെ പറഞ്ഞു വിവാഹമോചനം നേടുന്ന യുവാക്കള്‍. ഈ സമൂഹം എങ്ങോട്ട് പോകുന്നുഗൗരവതരമായി ചിന്തിക്കുക. എന്താണ് പരിഹാരം? നമ്മുടെ സമൂഹം ഒരുമിച്ച് ഒത്തൊരുമയോടെ പ്രവർത്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ഇവിടെ സർക്കാറുകൾ നോക്കുകുത്തികൾ ആണോ?  അല്ലഅവരരും NGO-കളും എല്ലാം ഇതിനൊക്കെ പ്രോത്സാഹനം നല്‍കുകയാണ്. സ്ത്രീ ശാക്തീകരണം എന്ന പേരിൽ സ്ത്രീവിരുദ്ധതയാണ് സർക്കാറുകളും ഫെമിനിച്ചികളും NGO-കളും ചെയ്തുകൊണ്ടിരിക്കുന്നത് എന്നതല്ലേ വസ്തുതഏത് കാര്യം പരിഗണിച്ചാലും ഇത് ബോധ്യമാകില്ലേചാരിയാൽ ചാരിയത് മണക്കും എന്ന പഴഞ്ചൊല്ല് ശരിയാണ്. നാം ജീർണിച്ച സമൂഹത്തിൽ ജീവിക്കുമ്പോൾ ആ സമൂഹത്തിൻറെ ജീര്‍ണ്ണതകൾ തീർച്ചയായും നമ്മേയും ബാധിക്കാതിരിക്കില്ല. അത് തന്നെയാണ് ഇവിടെ സംഭവിക്കുന്നത്. കൂട്ടായ ഇടപെടലുകൾ ഉണ്ടായാൽ ഒരുപാട് പ്രശ്നങ്ങള്‍  ഇല്ലാതാക്കാൻ കഴിയും. അതുണ്ടാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ പ്രത്യാശയോടെ.....

 

തുടര്‍ന്ന് ചില കണക്കുകളിലേക്കും പഠനങ്ങളിലേക്കും പോകാം…..

 

No comments: