Monday, February 14, 2022

പെൺ ചൂഷണം;സർവം ശ്രേണീ ബന്ധിതം

http://nerpatham.com/vol-no-06/pen-chooshanam-sarvam-srenee-bandhithaml.html

ആവശ്യകതയും ലഭ്യതയും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിൽക്കുക എന്നത് ധനതത്വശാസ്ത്രത്തിൽ വളരെ പ്രാധാന്യമുള്ള കാര്യമാണ്. വ്യാപാര വ്യവസായ മേഖലയെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്ന അടിസ്ഥാന ഘടകവും.

ഒരു പ്രത്യേക ഉൽപ്പന്നത്തിന് ആവശ്യകത കൂടുകയും ലഭ്യത കുറയുകയും ചെയ്താൽ അതിന്‍റെ വില കുത്തനെ കൂടും. മറ്റൊരു ഉൽപ്പന്നത്തിന്‍റെ ലഭ്യത കൂടുകയും ആവശ്യകത കുറയുകയും ചെയ്താൽ വില കുത്തനെ കുറയും. ഉദാഹരണത്തിന് ഈ അടുത്ത കാലത്ത് തക്കാളിയുടെ വിലവർധന. പത്തുരൂപ വിലയുണ്ടായിരുന്ന തക്കാളി പ്രളയം കാരണം നശിക്കുകയും ആവശ്യകത നിലനിൽക്കുകയും ചെയ്തതു കൊണ്ട് വില 100 രൂപ വരെ എത്തി. ഈ തത്വം മനുഷ്യ വിഭവശേഷിയുടെ കാര്യത്തിലും  പ്രയോഗികമാണ്.

അറ്റ്ലാനടിക് അടിമവ്യാപാരം ചരിത്രമാണ്. യൂറോപ്പിലെ പ്രഭുക്കള്‍ക്ക് തോട്ടങ്ങളിലും ഖനികളിലും നിർമ്മാണ മേഖലകളിലും വേലചെയ്യാൻ ആളെ ലഭ്യമല്ലാതിരുന്ന സമയത്ത് അവർ കണ്ടെത്തിയ എളുപ്പമാർഗ്ഗം; ആഫ്രിക്കയിൽ നിന്ന് മനുഷ്യരെ മൃഗങ്ങളെപ്പോലെ വേട്ടയാടി കപ്പലിൽ കുത്തിനിറച്ച് യൂറോപ്പിലേക്ക് എത്തിക്കുകഅവരെ അടിമകളാക്കി എല്ലുമുറിയെ പണിയെടുപ്പിക്കുക. ആവശ്യക്കാര്‍ക്ക് മാര്‍ക്കറ്റില്‍ വില്‍ക്കുക തുടങ്ങിയവ. അവർ മരിച്ചാൽ അവരുടെ മൃതദേഹത്തിന് സായിപ്പിന്‍റെ പട്ടിശവ പരിഗണന പോലും നൽകിയിരുന്നില്ല. മനുഷ്യചരിത്രത്തിൽ ഇത്രത്തോളം കൊടിയ മനുഷ്യാവകാശ ലംഘനങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്. ലോകത്ത് നടമാടിയ കൂട്ടക്കുരുതികളും അക്രമങ്ങളും മറ്റൊരു വശമാണ്.   *********************************************************************************

മുന്‍ ലേഖനത്തില്‍ ചില സാമൂഹ്യ പ്രശ്നങ്ങളും സ്ത്രീപീഡനങ്ങളുടെ വൈവിധ്യമുഖങ്ങളും  പരാമര്‍ശിച്ചിരുന്നു. പെണ്ണിനെ പണിയെടുപ്പിക്കാന്‍ പാകത്തില്‍ പരുവപ്പെടുത്തുന്നതിന്‍റെ തയ്യാറെടുപ്പുകള്‍ സ്കൂളുകളില്‍ നിന്ന് തന്നെ തുടങ്ങുന്നു. അതിന്റെ മറ്റൊരു വശമാണ് സ്ത്രീ സൌന്ദര്യം മാര്‍ക്കറ്റിംഗ് ആവശ്യങ്ങള്‍ ഉപയോഗപ്പെടുത്തലുകളും. അതിന്റെ ഭാഗമാണ് പുരുഷന്‍ തയ്യാറാക്കുന്ന യൂണിഫോം. സ്ത്രീ ഡ്രസ്സ്‌കോഡ്ഫാഷന്‍ ഡിസൈനിംഗ് തുടങ്ങിയവ പുരുഷ ഭാവന തന്നെ. അവളുടെ നിതംബം കുലുക്കാന്‍ അല്ലാതെ മറ്റെന്തിനവള്‍ക്ക് മാത്രം ഹൈഹീല്‍ ചെരിപ്പുകള്‍. വസ്ത്രം ധരിക്കുന്ന പെണ്‍ ശരീരത്തില്‍ എന്തെല്ലാം പ്രോജക്റ്റ് ചെയ്യപ്പെടണം എന്നത്തവന്‍ തീരുമാനിക്കും. അതവള്‍ അടിമയായി അനുസരിക്കും. എന്നിട്ടവള്‍ പറയും ഞാന്‍ സ്വതന്ത്രയെന്ന്!

നാന്ദി നോക്കുക,  ധനതത്വശാസ്ത്രത്തിലെ ഉല്പ്പന്നവും ഡിമാന്റും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനില്‍ക്കുകനില നിര്‍ത്തുക എന്നത് വളരെ പ്രസക്തം. ഉപഭോക്താവിന് ഉല്‍പ്പന്നം ഡിമാന്റില്ലാതെ ലഭ്യമാകണം. മനുഷ്യ വിഭവ ശേഷി ആയാലും. അതായിരുന്നല്ലോ അറ്റ്ലാനടിക് അടിമവ്യാപാരം. അതിന്നും തുടരുന്നു. അഫ്രിക്കന്‍സിനു പകരം സ്ത്രീ എന്ന മാറ്റം മാത്രം.   

മനുഷ്യ വിഭവ ശേഷി ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളും പ്രദേശങ്ങളും ഉണ്ട്. കയറ്റി അയക്കുന്നവരും. ജനസംഖ്യയില്‍ സ്ത്രീപുരുഷാനുപാദം ഏകദേശം തുല്യമാണ്. പുരുഷന്‍ ജീവിത വിഭവം തേടി കണ്ടെത്തി സ്ത്രീ കുടുംബത്തേയും കുട്ടികളേയും പരിലാളിക്കുന്നപരിപാലിക്കുന്നതാണ് മനുഷ്യ പ്രകൃതി. മനുഷ്യ  മനസ്സ് മാത്രമല്ല മനുഷ്യ മേനിയും അങ്ങനെ തന്നേ.

വ്യാപാര വ്യവസായം വളര്‍ന്നു വരുന്നതിന് ആനുപാതികമായി മനുഷ്യ വിഭവശേഷിയുടെ ആവശ്യകതയും കൂടിഫലത്തില്‍ അതിന്റെ വിലയും കൂടി. അതിനു പരിഹാരമായാണ് കയറ്റുമതിയും ഇറക്കുമതിയും. ജനസംഖ്യ കുത്തനെ കുറഞ്ഞ രാജ്യങ്ങളില്‍ വിഭവശേഷി മാര്‍ക്കറ്റില്‍ വില കൂടിയതിന് പരിഹാരമായാണ് സ്ത്രീകളെ കൂടി വിഭവശേഷി മാര്‍ക്കറ്റില്‍ ഇറക്കിയത്. പണ്ട് ആഫ്രിക്കയില്‍ നിന്ന് മനുഷ്യരെ വേട്ടയാടിയ യൂറോപ്പിലെ പുതിയ തലമുറ. സ്ത്രീകളുടെ മനുഷ്യവിഭവശേഷി മാര്‍ക്കറ്റില്‍ ലഭ്യമാക്കിയത്തില്‍ രണ്ടുണ്ട് ഗുണം. 1. വില കുത്തനെ കുറഞ്ഞു. 2. പുരുഷ കസ്റ്റമേഴ്സിനെ കൂടുതല്‍ തൃപ്തരാക്കും. ഇത് രണ്ടും വസ്തുതകളാണ്.

സ്ത്രീ വിവാഹപ്രായം 21 വയസ് നിയമമാക്കുന്ന ഇന്ത്യയില്‍, കുടുംബ കെട്ടുപാടില്ലാതെ കൂടെ കൂടലും കിടക്ക പങ്കിടലും സ്വവര്‍ഗ്ഗ രതിയും നിയമമാക്കിയ ഇന്ത്യയില്‍, പുരുഷവേഷം കെട്ടിച്ചു സ്ത്രീകളെ ചൂഷണം ചെയ്യുന്ന ഇന്ത്യയില്‍ലോകത്ത്; പെണ്‍പവര്‍, മുതലാളിമാര്‍ക്ക് ചൂഷണം ചെയ്യാനുള്ളകുറഞ്ഞ വിലക്ക് ലഭിക്കാനുള്ള സാദ്ധ്യതകള്‍ ഉണ്ടാക്കുകയല്ലേ ഇത്തരം നിയമങ്ങളിലൂടെ, ഡ്രസ്സ്‌ കോഡുകളിലൂടെ  സര്‍ക്കാരും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഫെമിനികളും ലിബറലുകളും ചെയ്ത്കൊണ്ടിരിക്കുന്നത്? വിവാഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുന്ന പെണ്‍കുട്ടികള്‍ സ്വാഭാവികമായും വിഭവശേഷി കമ്പോളത്തില്‍ എത്തിപ്പെടും. വിഭവശേഷിയുടെ വില ഇനിയും കുത്തനെ കുറയും, കുത്തക മുതലാളിമാര്‍ക്ക് കൂടുതല്‍ ലാഭം കൊയ്യാം. മാത്രമല്ല, മാര്‍ക്കറ്റിലിറങ്ങുന്ന പെണ്ണിന്റെ പണം അവളുടെ വാങ്ങല്‍ ശേഷി കൂട്ടും. അവള്‍ വാങ്ങാന്‍ നിര്‍ബന്ധിതയാകും. അതിലൂടെ  കൂടുതല്‍ ലാഭം കുത്തകകള്‍ക്ക് തന്നേ! മണി ചെയിന്‍ പോലെ, നെറ്റ്വര്‍ക്ക് മാര്‍ക്കറ്റ് പോലെ  ഇതൊരു ചൂഷണ ശൃംഖലയാണ്. ഞാനും നിങ്ങളും സര്‍ക്കാറുകളും നിയമ കൂടങ്ങളും നിയമ പാലകരും സമൂഹവും കുടുംബവും വ്യക്തിയും  ഉള്‍പ്പെടെ രാജ്യത്തെ, ലോകത്തേ എല്ലാം ഉള്‍കൊള്ളുന്ന ഒരു ചൂഷണ ശ്രേണി! അതിലെ ഇരകള്‍ പോലും ആ ചൂഷണശ്രേണിയുടെ പതാകവാഹകര്‍! ഇതിലേറെന്തുവേണം യജമാന വര്‍ഗ്ഗത്തിന്?...

തൊഴില്‍ മേഖലയിലെ സ്ത്രീകളുടെ കുറിച്ച് ഗൂഗിള്‍ സേര്‍ച്ച്‌ ചെയ്തു. (ആദ്യ റിസള്‍ട്ടിന്‍റെ സ്ക്രീന്‍ഷോട്ട് കാണുക) ഒട്ടു മിക്ക റിസള്‍ട്ടുകളും പഠനങ്ങളോ ഗാലപ് പോളുകളോ ആണ്. അതിലെല്ലാം വളരെ പ്രധാന്യപൂര്‍വ്വം പറഞ്ഞകാര്യങ്ങള്‍ ആദ്യ റിസള്‍ട്ടിലും ഉണ്ട്. 1. പുരുഷനും സ്ത്രീക്കും തമ്മിലുള്ള ശമ്പളവ്യത്യാസം. പുരുഷന് കൂടുതല്‍, സ്ത്രീക്ക് തുച്ചശമ്പളം. നാന്ദിയില്‍ പറഞ്ഞ ഉല്പ്പന്നവും ഡിമാന്റും തമ്മിലുള്ള സന്തുലിതക്ക് പകരം അസന്തുലിതത. മാര്‍ക്കറ്റില്‍ വില കുറഞ്ഞ വിഭവശേഷിയായി പെണ്‍പവര്‍ ധാരാളം കിട്ടുന്നു. അത് കൊണ്ട് തന്നെ പുരുഷനേക്കാള്‍ കൂടുതല്‍ ജോലികള്‍ സ്ത്രീകള്‍ക്ക് ലഭ്യമാകുന്നു.

ഇതിന്‍റെ ഏറ്റവും പരിതാപകരമായ വശം, ഭാവി; ചില പരിമിത മേഖലകളില്‍ ഒഴികെ പുരുഷന് അവസരങ്ങള്‍ ഇല്ലാതാവുകയും മനുഷ്യ പ്രകൃതി നശിപ്പിക്കപ്പെടുകയും കുടുംബസമൂഹ താളം തെറ്റിക്കുകയും  ഊടും പാവും തകര്‍ക്കുകയും ചെയ്യും. കുടുംബങ്ങള്‍ കുറഞ്ഞ വരുമാനത്തിലേക്കും ദാരിദ്ര്യത്തിലേക്കും കഷ്ട്ടപ്പാടിലെക്കും കൂപ്പുകുത്തും. മത്രമല്ല കുടുംബ തകര്‍ച്ചയും കുട്ടികളുടെ അരക്ഷിതാവസ്ഥയും കൂട്ടുകയും ചെയ്യും. അതിന്‍റെ ഭവിഷ്യത്ത് അതിഭീകരമായിരിക്കും.

സ്ത്രീ ശാക്തീകരണ മുദ്രാവാക്യങ്ങളിലൂടെ സ്ത്രീ ചൂഷണവും പീഡനവും യഥേഷ്ടം നടക്കുന്നു. നമ്മുടെ പ്രാഥമിക ഭരണസംവിധാന (പഞ്ചായത്ത്) തെരഞ്ഞെടുപ്പുകളില്‍ 50 ശതമാനം സ്ത്രീ സംഭരണമാണ്. ഞങ്ങളുടെ തിരൂരങ്ങാടിയില്‍ മുനിസിപ്പലിറ്റിയില്‍ 39 ഡിവിഷന്‍. ഇവിടെ 19 വനിത, 18 മറ്റുള്ളവര്‍. അസ്സംബ്ലിയിലേക്കും പാര്‍ലിമെണ്ടുകളിലേക്കും ഒട്ടും വനിതാ സംവരണം പോട്ടേ, അര്‍ഹതപ്പെട്ട അവസരങ്ങള്‍ പോലും നിഷേധിക്കപ്പെടുന്നു. പാര്‍ലമെനറും നിയമസഭയും നിയമ, നയരൂപീകരണ ബോഡിയാണ്. അവിടെ സ്ത്രീകള്‍ക്ക് പ്രവേശനം നിരോധിക്കുന്നു. എന്ത് കൊണ്ട് പഞ്ചായത്തില്‍, നഗരസഭയില്‍ മാത്രം സംഭരണം? അവിടെ നിയമ നിര്‍മ്മാണമില്ല, നയരൂപീകരണവും. കൂടാതെ അംഗങ്ങള്‍ നന്നായി പണിയെടുക്കണം. വരുമാനം പേരിന് മാത്രം. അത് കൊണ്ട് പുരുഷനേതാവിനത് വേണ്ട. സ്ത്രീ ശാക്തീകരണം എന്ന പരസ്യവും ധാരാളം. ഭരണകര്‍ത്താക്കള്‍ക്കിടയിലെ സ്ത്രീ ചൂഷണത്തിന്‍റെ ഉന്നതോദോഹരണം. നമ്മുടെ നാട്ടില്‍ ഹരിതകര്‍മ്മസേന എന്ന പേരില്‍ കുറെ മുനിസിപ്പല്‍ ‘ഉദ്വാഗ’സ്തര്‍ വീടുകളില്‍ വരാറുണ്ട്. പ്ലാഷ്ടിക് മാലിന്യ സംസ്ക്കരണ ബോധവത്ക്കരണം, പ്ലാഷ്ടിക് കത്തിച്ചാല്‍ വരുന്ന കേസും ശിക്ഷയും തുടങ്ങി എല്ലാം അവര്‍ ബോധ്യപ്പെടുത്തും, താക്കീത് ചെയ്യും. കൂട്ടത്തില്‍ തോട്ടിപ്പണിയും. (മാലിന്യം തിരഞ്ഞു കെട്ടുകളാക്കി വണ്ടിയില്‍ കയറ്റി കൊണ്ടു പോകണം) സര്‍ക്കാര്‍ സ്ത്രീ ശാക്തീകരണത്തിന്റെ മകുടോദാഹരണം. മാളുകളിലും ആശുപത്രികളിലും സ്ത്രീ തൊഴിലാളികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. സ്ത്രീ ശാക്തീകരണം തന്നെ! പക്ഷെ ജോലി ക്ലീനിങ്ങും ഹൗസ് കീപ്പിങ്ങും. അത് സ്ത്രീകള്‍ക്ക് മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നു എന്നതാണ് വസ്തുത. മുതലാളിമാര്‍ക്ക് സ്ത്രീകളിലെ  ഏറ്റവും വലിയ ആകര്‍ഷണീയത കുറഞ്ഞ കൂലിയും അര്‍പ്പണ ബോധവും. ഇതൊന്നും സ്വാഭാവികമായി സംഭവിക്കുന്നതല്ല. കൃത്യമായ ആസൂത്രണ മികവില്‍ രൂപപ്പെടുത്തി എടുക്കുന്നതാണ്.

ജോലി ചെയ്യുന്ന സ്ത്രീകളുടെ പുരുഷന്മാര്‍ക്കില്ലാത്ത മറ്റൊരു പ്രശ്നമാണ് പെട്ടെന്ന് ജോലിയില്‍ നിന്ന് പിരിച്ചു വിടല്‍. യാതൊരു ജോലി സുരക്ഷിതത്വവും സ്ത്രീ തൊഴിലാളികള്‍ക്കില്ല. ഏതാനും സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ ഒഴിച്ച് ഒട്ടുമിക്ക മേഖലകളിലും നിസ്സാര  കാര്യങ്ങള്‍ക്ക് പോലും അവര്‍ ജോലിയില്‍ നിന്ന് പിരിച്ചു വിടപ്പെടുന്നു. ഗര്‍ഭിണി ആകുന്നതോടെ ജോലി നഷ്ടപ്പെടുന്നു. പല സ്വകാര്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് 150 രൂപയില്‍ താഴെ മാത്രമാണ് ദിവസ വരുമാനം. എക്കൌണ്ട്സില്‍ പ്രവര്‍ത്തിക്കുന്നവര്‍ പോലും പ്രതിമാസം ആറായിരം രൂപ ശമ്പളത്തില്‍ തൃപ്തിപ്പെടേണ്ടി വരുന്നുണ്ട്. അവളുടെ താഴെ തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് മൂന്നിരട്ടി ശമ്പളം അവള്‍ തന്നെ നല്‍കി റസീറ്റ് ഒപ്പിട്ട് വാങ്ങാന്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നു എന്നത് എത്ര ദയനീയമല്ല.

എത്ര വലിയ രീതിയില്‍ she frindly toilet ആഘോഷങ്ങള്‍ നടക്കുന്നുണ്ട് എങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും സ്ത്രീകര്‍ നേരിടുന്ന വലിയ പ്രശ്നമാണ് ശുചിയിടങ്ങള്‍. പലപ്പോഴും അവരുടെ മാസത്തിലെ പ്രത്യേക ദിവസങ്ങള്‍. അത്തരം ദിവസങ്ങളില്‍ ഔദ്വോഗിക യാത്രകളും ഫീല്‍ഡ് പ്രവര്‍ത്തനങ്ങളും വന്നാല്‍ ദുരിതം ഇരട്ടിയാകും. ഇതൊന്നും ഷെയര്‍ ചെയ്യാന്‍ പോലും പറ്റാത്ത അവസ്ഥിയിലാണ് പല സ്ത്രീകളും.

ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് കുടുംബമായി ജീവിക്കാന്‍ തീരെ സമയം ഇല്ല. കേരളത്തിലെ സ്ത്രീ വിമോചനത്തിന്റെ ലോഗോ ആയി കാണിക്കുന്ന ഒരു മൂന്നാംകിട പ്രാസംഗിക തന്റെ ഔദ്വകിക കുടുംബ ജീവിത സന്തുലന കഷ്ടപ്പാടുകള്‍ അക്കമിട്ടു നിരത്തുന്നുണ്ട് ഒരു യുക്തിവാദ വേദിയില്‍.

കുടുംബത്തില്‍ നിന്ന് അത്യാവശ്യ ആശ്വാസവും പിന്തുണയും ലഭിക്കാത്ത സ്ത്രീകള്‍ ഒരു ഭാഗത്ത്. കുടുംബത്തിനു വേണ്ടി ഒന്നും ചെയ്യാന്‍ കഴിയാത്ത സ്ത്രീകള്‍ മറ്റൊരു വശത്ത്. മാതാവിന്റെ ലാളനയും പരിഗണനയും എന്തിനു അമ്മിഞ്ഞ പോലും ആവശ്യത്തിനു ലഭിക്കാത്ത കുഞ്ഞുങ്ങള്‍. നമ്മുടെ കുടുംബങ്ങളുടെയും ബന്ധങ്ങളുടെയും ഊഷ്മളതയും സര്‍ഗ്ഗാത്മകതയും തകരുകയല്ലേ ചെയ്യുന്നത്? കുഞ്ഞിന്നമ്മിഞ്ഞക്ക് പകരം കുപ്പിപ്പാല്. അമ്മയുടെ മാറിലെ ചൂടിന് പകരം ശീതീകരണ യന്ത്രത്തിന്റെയോ ഫാനിന്റെയോ കാറ്റ്. താരാട്ടിന് പകരം മൊബയിലില്‍ നിന്നുയുന്ന കടോര സംഗീതം. ഈ കുഞ്ഞുങ്ങളുടെ ഭാവി എന്താകും?

അവരുടെ ഭാവി കട്ടയില്‍ കിടന്നു കതിര് വരുകയോ ഉണങ്ങിപ്പോവുകയോ ആകാം. പലരും നല്ലനിലയില്‍ വളരും. ചിലരെങ്കിലും സാമൂഹ്യ ബാധ്യതയായിത്തീരും. (അവര്‍ അവര്‍ക്കും കുടുംബത്തിനും സമൂഹത്തിനും നാടിനും പ്രശ്നം മാത്രമായിരിക്കും)

രണ്ടു സംഭവങ്ങള്‍ പറഞ്ഞു അവസാനിപ്പിക്കാം. രണ്ടും യൂറോപ്യന്മാരുടെ കാര്യം. അബൂദാബിയില്‍ ബ്രിടീഷ് കമ്പനിയില്‍ ജോലി ചെയ്യുന്ന എന്റെ സുഹൃത്ത് കമ്പനിയിലെ ഒരു ബ്രിടീഷ് എഞ്ചിനീയറോട്‌ അദ്ദേഹത്തിന്‍റെ കുടുംബത്തെ കുറിച്ചു കുശലാന്വാഷണം നടത്തി. Q ‘നിന്‍റെ മകന്‍ എവിടെയാണ്?’ A “അവന്‍ റുവൈസിലോ മറ്റോ ഉണ്ടെന്നു തോന്നുന്നു, കുറെ കാലമായി അവനെ കുറിച്ച് വിവരമൊന്നുമില്ല” Q “നിന്റെ അമ്മ ഇപ്പോള്‍ എവിടെയാണ്?” A “ഒരു പക്ഷെ അവര്‍ എന്റെ സഹോദരിയുടെ കൂടെ ഫ്രാന്സിലുണ്ടാകും എന്ന് തോന്നുന്നു. എനിക്കറിയില്ല”

ഇതാണ് യൂറോപ്പിലെ കുടുംബബന്ധം. അവര്‍ കുടുംബമെന്ന സമൂഹമെന്ന കെട്ടുപാടില്ലാതെ വ്യക്തികള്‍ മാത്രമായി സ്വതന്ത്രരായി, സ്വതന്ത്ര ചിന്തകരായി ജീവിക്കുന്നു. കൂട്ടത്തില്‍ മാതാപിതാക്കളെ പരിഗനിക്കുന്നവരും ബഹുമാനിക്കുന്നവരും ഉണ്ട് മറ്റൊരു സംഭവം ഇത് തെളിയിക്കുന്നു. കേരളത്തിലെ വളരെ പ്രമുഖനായ ഒരു വ്യക്തി, യൂറോപ്പില്‍ ഡൊമസ്റ്റിക് വിമാനത്തില്‍ യാത്ര ചെയ്ത അനുഭവം പങ്കുവച്ചതാണ്. ഒരു യൂറോപ്യന്‍ വയോധികന്‍ അദ്ദേഹത്തിന്‍റെ അടുത്ത സീറ്റില്‍ യാത്ര ചെയ്യുന്നു. അദ്ദേഹം ഏറെ സന്തോഷവാനാണ്. മലയാളി കാര്യം തിരക്കി. “താങ്കള്‍ക്ക് എന്ത് കൊണ്ട് ഇത്രക്ക് സന്തോഷം?” യൂറോപ്യന്‍ നല്‍കിയ മറുപടി “ഞാനാണ്‌ ലോകത്തിലെ ഏറ്റവും സന്തോഷവാനും ഭാഗ്യവാനുമായ പിതാവ്” മലയാളി ചോദിച്ചു “എന്ത് കൊണ്ട്?” മറുപടി. “ഇന്ന് എന്റെ മകന്റെ കല്യാണമാണ്. കല്യാണത്തിന് അദ്ദേഹം എന്നെ ക്ഷണിച്ചിട്ടുണ്ട്. ഞാന്‍ എന്‍റെ മകന്റെ കല്യാണ ക്ഷണം സ്വീകരിച്ചു കല്യാണത്തില്‍ പങ്കെടുക്കാന്‍ പോവുകയാണ്” ഇത്രയും മഹത്തരമാണ് യൂറോപ്യന്‍ കുടുംബ ബന്ധങ്ങള്‍, ജീവിതങ്ങള്‍. ഇതിലേക്ക് നാമും എടുത്തെറിയപ്പെടും. സമീപ ഭാവിയില്‍.

കൊറോണ വാര്‍ത്ത.

കൊറോണ ഭീതിയില്‍ ലോകം നടുങ്ങിയ സമയത്തെ ചില വാര്‍ത്തകള്‍ വായിക്കുക. 1. യൂറോപ്പില്‍ ഒരു വൃദ്ധസദനത്തില്‍ അവിടുത്തെ ജീവനക്കാര്‍ കൊറോണ ഭയം കാരണം ഓടിപ്പോയി. അവിടുത്തെ അഭായര്‍ത്തികള്‍ ഭക്ഷണവും വെള്ളവും ചികിത്സയും കിട്ടാതെ പട്ടിണി കിടന്നു മരിച്ചു. ശവം പുഴുവരിച്ചു. 2. അമേരിക്കയിലെ വിരമിച്ച സൈനികര്‍ക്കുള്ള സര്‍ക്കാര്‍ വൃദ്ധമന്ദിരത്തിലും ഇത് തന്നെ സംഭവിച്ചു. പരിചരിക്കാനും ഭക്ഷണവും വെള്ളവും നല്‍കാനും ആളില്ലാതെ മുന്‍ അമേരിക്കന്‍ സൈനികരും ഇത് പോലെ മരിച്ചു പുഴുവരിച്ചു. ഗള്‍ഫ് യുദ്ധകാലത്ത് അതിനെ ന്യായീകരിച്ചു അമേരിക്കന്‍ പ്രസിഡണ്ട് ലോകത്തോട് വിളിച്ചു പറഞ്ഞത് കൂടെ ചേര്‍ത്ത് വായിക്കുക. അമേരിക്കന്‍ പൌരന്മാര്‍ ലോകത്ത് എവിടെയാണെങ്കിലും അവരുടെ സുരക്ഷിതത്വവും അവകാശങ്ങളും അമേരിക്കയുടെ ബാധ്യതയാണെന്നും അത് എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്നും. എന്നിട്ടും സ്വന്തം പട്ടാളക്കാരുടെ അവസ്ഥ ഇങ്ങനെ ആയി മാറി! 3. നോര്‍ത്ത് ഇന്ത്യയില്‍ നിന്ന് കൊറോണ ബാധിച്ചു ആന്ധ്രയില്‍ എത്തിയ പിതാവിന്‍റെയും മകളുടെയും സംഭവം. അച്ഛനെ ഗ്രാമത്തിലെക്കോ വീട്ടിലേക്കോ നാട്ടുകാരും ഭാര്യയും അടുപ്പിച്ചില്ല. പക്ഷേ, അവരെയെല്ലാം അവഗണിച്ചു പാടത്ത് വച്ച് അച്ഛനെ പരിചരിച്ചു വെള്ളം നല്‍കി യാത്രയാക്കിയ പ്രിയ മകളുടെ സംഭവം. ഇതാണ് യൂറോപ്യന്‍, അമേരിക്കന്‍,  ഇന്ത്യന്‍ സംസ്ക്കാരങ്ങളുടെയും കുടുംബ ബന്ധങ്ങളുടെയും നേര്‍ ചിത്രം. അമേരിക്കയുടെയും യൂറോപ്പിന്റെയും സംസ്ക്കാരവും കുടുംബ ബന്ധങ്ങളുമാണ് നമ്മെ കാത്തിരിക്കുന്നത്. അതിലേക്കാണ് നാം നയിക്കപ്പെടുന്നത്. നാം സ്വീകരിച്ചു കൊണ്ടിരിക്കുന്നത്.

മലപ്പുറത്തെ നാസ്തിക നേതാവ് ജബ്ബാര്‍ യൂറോപ്യന്‍ സന്തോഷത്തെ കുറിച്ച് ചില പ്രസംഗങ്ങളില്‍ വാചാലനാകുന്നുണ്ട്. അവിടെ പ്രായമായവര്‍ ഒക്കെ മക്കളുടെയും കൊച്ചു മക്കളുടെയും ശല്യമില്ലാതെ അവരുടെതായ ലോകത്ത് സ്വതന്ത്രമായി സന്തോഷത്തോടെ ജീവിക്കുകയാണെന്ന്. കൊറോണ കാലത്ത് യൂറോപ്പിലേയും അമേരിക്കയിലേയും വൃദ്ധമരണങ്ങളും ഇയാളുടെ സന്തോഷ മാനദന്ധവും ചേര്‍ത്ത് വായിക്കുക. ആരാണ് നമ്മെ ഈ രീതിയിലേക്ക് തെളിച്ചു കൊണ്ടിരിക്കുന്നത് എന്ന് ബോധ്യമാകും. നാസ്തികത കുടുംബ സംവിധാനത്തിന് എതിരാണ്. അവര്‍ക്ക് വേണ്ടത് കുടുംബമെന്ന കെട്ടുപാടില്ലത്ത സ്വതന്ത്ര ലോകമാണ്... കരുതിയിരിക്കുക.  


No comments: